ഇലക്ഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളാപ്പള്ളിയെ ഇറക്കിയതാര്? ചങ്ങനാശേരി തമ്പുരാനെ തീര്‍ക്കാന്‍ എ.കെ.ജി. സെന്റര്‍ ഇറങ്ങുമോ?
വെള്ളാപ്പള്ളി നടേശനെ രംഗത്തിറങ്ങി ജി.സുകുമാരന്‍ നായരെ നേരിട്ടതിന് പിന്നില്‍ സി പി എമ്മിന്റെ ബുദ്ധി. എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍ ഡോ. സുജാത രാജിവയ്ക്കുമെന്ന് സി പി എം ഒരിക്കലും പ്രതീക്ഷിച്ചില്ല.
ജി. സുകുമാരന്‍ നായരുടെ മകള്‍ എം.ജി സര്‍വകലാശാലാ സിന്റിക്കേറ്റ് അംഗത്വം രാജിവച്ചതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണെന്നാണ് കേരളം ആദ്യം കരുതിയത്. കാരണം വെള്ളാപ്പള്ളിക്ക് ഇത്തരം കുത്തിതിരിപ്പുകള്‍ പതിവുള്ളതാണ്.
പക്ഷേ വെള്ളാപള്ളിക്ക് ഒരു രീതിയുണ്ട്. തന്നെ ആക്രമിച്ചാല്‍ മാത്രമേ അദ്ദേഹം തിരികെ ആക്രമിക്കുകയുള്ളു. ഇപ്പോഴാകട്ടെ ജി.സുകുമാര്‍ നായരുടെ ഭാഗത്ത് നിന്ന് വെള്ളാപള്ളിയെ പ്രകോപിപ്പിക്കുന്ന യാതൊരു സംഭവവും ഉണ്ടായിട്ടില്ല. എന്നിട്ടും വെള്ളാപ്പള്ളി രംഗത്തെത്തിയതോടെയാണ് സംശയം ബലത്തത്.
ഇതിനിടെ വെള്ളാപ്പള്ളിക്ക് പിന്നാലെ മുന്‍ മന്ത്രി എ.കെ. ബാലനും സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തെത്തി. അതും തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ ബാലന്‍ കുറച്ചു നാളായി സംസാരിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ പിണറായിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം ഇടക്കാലത്ത് പിന്‍മാറിയത്. ഇതിനിടയിലാണ് നിയമസഭാ തെരഞ്ഞടുപ്പില്‍ നായര്‍ വോട്ടുകള്‍ തങ്ങള്‍ക്കാണ് ലഭിച്ചതെന്ന കണക്ക് സി പി എമ്മിന് ലഭിച്ചത്. അതായത് സുകുമാരന്‍ നായര്‍ പറയുന്നത് പോലെയല്ല നായര്‍ സമുദായംഗങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന റിപ്പോര്‍ട്ടാണ് സി പി എമ്മിന് കിട്ടിയത്. അതും പ്രകോപനത്തിന് കാരണമായി.
സുകുമാരന്‍ നായരുടെ നിലപാട് ബി ജെ പിക്ക് അനുകൂലമാണെന്ന ചിന്താഗതിയാണ് സി പി എമ്മിനുള്ളത് . അതും സി പി എമ്മിനെ പ്രകോപിപ്പിച്ചു.എന്‍ എസ് എസ് പറഞ്ഞിട്ടും ബി ജെ പി കേരളത്തില്‍ ജയിക്കാതെ പോയതും ഇടതുമുന്നണിയുടെ പ്രകോപനത്തിന് കാരണമായി.
ചങ്ങനാശേരിയിലാണ് പെരുന്ന എന്‍ എസ് എസ് ആസ്ഥാനം. അവിടെ ജയിച്ചത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോബ് മൈക്കിളാണ്. പെരുന്നയില്‍ ജി.സുകുമാരന്‍ നായരുടെ ബൂത്തിലും ഇടതു മുന്നണിയാണ് ലീഡ് ചെയ്തത്.
ഇതും സുകുമാരന്‍ നായര്‍ക്കെതിരായ ഇടത് മുന്നണിയുടെ വികാരത്തിന് ആക്കം കൂട്ടി. സി പി എം രംഗത്തു വരുന്നതിന് മുമ്പ് വെള്ളാപ്പള്ളിയെ രംഗത്തിറക്കിയത് അതുകൊണ്ടാണ്. വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും തമ്മിലുള്ള കലാപത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ സി പി എമ്മും എന്‍ എസ് എസും തമ്മിലുള്ള ബന്ധം ഇതോടെ പൂര്‍ണമായി തെറ്റി.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ജി.സുകുമാരന്‍ നായരെ പ്രതിസന്ധിയിലാക്കി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. സുകുമാരന്‍നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു. എന്നിട്ടും എന്‍.എസ്.എസ്. ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി' എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത് .
തന്റെ മകള്‍ ഏഴുവര്‍ഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ആദ്യം യു.ഡി.എഫ് സര്‍ക്കാരും പിന്നീട് എല്‍.ഡി.എഫ്. സര്‍ക്കാരുമാണ് ഈ സ്ഥാനത്തേക്ക് ഡോ.സുജാതയെ നാമനിര്‍ദ്ദേശം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
2016 ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ എം.ജി. സിന്റിക്കേറ്റില്‍ നിന്നും ഡോ. സുജാതയെ ഒഴിച്ച് ബാക്കിയെല്ലാവരെയും പിരിച്ചു വിട്ടിരുന്നു. ഇത് വെള്ളാപ്പള്ളിക്കറിയാം. അതാണ് അദ്ദേഹം പറഞ്ഞത്.
യോഗ്യതയുടെ അടിസ്ഥാനത്തില്‍, 'എഡ്യൂക്കേഷനിസ്റ്റ്' എന്ന വിഭാഗത്തിലാണ് ഇടതു-വലതു വ്യത്യാസമില്ലാതെ സര്‍ക്കാരുകള്‍ ഡോ. സുജാതയെ നാമനിര്‍ദ്ദേശം ചെയ്തത്. ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ, ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അത് തീര്‍ത്തും ശരിയാണ്. കാരണം സുകുമാരന്‍ നായര്‍ പറയാതെ തന്നെ അദ്ദേഹത്തിന്റെ മകളെ സഹായിക്കാന്‍ രാഷ്ട്രീയകാര്‍ക്കറിയാം.
എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കെ, വ്യക്തിപരമായ കാരണങ്ങളാല്‍ എന്റെ മകള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവച്ച് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്കിക്കഴിഞ്ഞുവെന്നും ജി.സുകുമാരന്‍നായര്‍ അറിയിച്ചു.
ഇത് സുകുമാരന്‍ നായര്‍ക്കേറ്റ മുറിവ് ചെറുതൊന്നുമല്ല.സി പി എമ്മിന്റെ നേതൃത്വത്തില്‍ നടന്ന കൊലപാതകം ആരുടെ പണി ഒതുക്കുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha