Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

വേദനയോടെ മകളുടെ കടുംകൈ.... ഏത് മുന്നണി ജയിച്ചാലും വിജയിപ്പിച്ചയാളായി ആദ്യമെത്തുന്ന വെള്ളാപ്പള്ളി ഇത്തവണയും പതിവ് തെറ്റിച്ചില്ല; എല്‍ഡിഎഫ് ജയം അടിസ്ഥാന വര്‍ഗ വോട്ട് കൊണ്ടെന്ന് വെള്ളാപ്പള്ളി; ഒപ്പം സുകുമാരന്‍ നായര്‍ക്കിട്ട് വലിയ പാരയും വച്ചു; ഫലമോ മകള്‍ വേദനയോടെ സിന്‍ഡിക്കേറ്റ് സ്ഥാനം വലിച്ചെറിഞ്ഞു

04 MAY 2021 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന്ദന്‍ കൂടെ നിര്‍ത്തി,മകന്‍ കുടുങ്ങാതിരിക്കാന്‍ ഇനി പല കളിയും നടക്കും

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,ഇടത് മുന്നണിയിലെ കൂട്ടത്തല്ല് കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ കളിയും

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിക്കാണ് നാവില്‍ ശസ്ത്രക്രിയ നടത്തിയത്

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും

ആര് ജയിച്ചാലും എപ്പോഴും ജയിപ്പിച്ചയാള്‍ കേരളത്തില്‍ ഒരാളേയുള്ളൂ. അതാണ് സാക്ഷാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍. എല്‍ഡിഎഫ് ജയം തങ്ങളുടെ വോട്ട് കൊണ്ടാണെന്നാണ് വെള്ളാപ്പള്ളി പറയാതെ പറയുന്നത്. ഇനിയിപ്പോള്‍ യുഡിഎഫ് ജയിച്ചിരുന്നാലും വെള്ളാപ്പള്ളി നടേശന്‍ പറയുക ഇതുതന്നെയായിരിക്കും.

മതശക്തികളും സവര്‍ണ ശക്തികളും പിണറായി സര്‍ക്കാരിന്റെ നെഞ്ചില്‍ ആഞ്ഞുകുത്തിയപ്പോള്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം നേടാനായത് അടിസ്ഥാന വര്‍ഗത്തിന്റെ വോട്ടു കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.

 



എല്ലാ ആനുകൂല്യങ്ങളും അടുത്തുനിന്നു വാങ്ങിയവരാണ് കുത്തിയത്. അപ്പോഴും ആളുടെ പേരു നോക്കാതെ കൊടി നോക്കി വോട്ട് ചെയ്തതു പിന്നാക്ക, പട്ടിക വിഭാഗങ്ങളാണ്. മറ്റു സമുദായങ്ങളും സഹകരിച്ചു. കെ.ടി.ജലീല്‍ എല്‍ഡിഎഫിനു ബാധ്യതയായിരുന്നു. അദ്ദേഹം സാങ്കേതികമായി ജയിച്ചെങ്കിലും ജനമനസ്സുകളില്‍ തോറ്റു. മറ്റെല്ലായിടത്തും എല്‍ഡിഎഫിനു തിളക്കമുള്ള ജയമുണ്ടായപ്പോള്‍ ജെ.മേഴ്‌സിക്കുട്ടിയമ്മ തോറ്റത് അവര്‍ അഹങ്കാരത്തിന്റെ പര്യായമായതിനാലാണ്.

പിണറായി സര്‍ക്കാര്‍ എല്ലാ പ്രതിസന്ധിയിലും അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു. അതിനെ താങ്ങിനിര്‍ത്താന്‍ അടിസ്ഥാന വര്‍ഗം തീരുമാനിച്ചപ്പോള്‍ ചെത്തുകാരന്റെ മകനായ പിണറായി വീണ്ടും ക്യാപ്റ്റനായി. എങ്കിലും ഞങ്ങള്‍ക്കു വിഷമം തോന്നിയ കാര്യങ്ങളുണ്ട്.

 



സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ ചങ്ങനാശേരിയില്‍നിന്നു പറയുന്നതുപോലെ ഒപ്പിട്ടു കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. സാമ്പത്തിക സംവരണം ദേശീയതലത്തില്‍ നിയമമായി വരുന്നതിനു മുന്‍പേ അംഗീകരിച്ചുകൊടുത്ത സര്‍ക്കാരാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും പിണറായി വിജയന്‍ കൊടുത്തിട്ടും യുഡിഎഫിന്റെ വക്താവും നന്ദികേടിന്റെ പര്യായവുമായി അദ്ദേഹം മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സാമ്പത്തിക സംവരണവും സര്‍ക്കാര്‍ നടപ്പാക്കി. എന്നിട്ടും പിണറായിയെ സവര്‍ണ നേതൃത്യം ആക്രമിച്ചു. എല്‍ഡിഎഫിന് വന്‍ വിജയം സമ്മാനിച്ചത് പിന്നാക്ക വിഭാഗക്കാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.



ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ വ്യക്തിപരമായി ആക്രമിച്ചു. ഈഴവര്‍ക്ക് കോണ്‍ഗ്രസില്‍ പ്രാധാന്യം കിട്ടിയില്ല. എന്‍എസ്എസിന് പ്രസക്തി ഇല്ലാതായെന്നു പറഞ്ഞ അദ്ദേഹം 'ചങ്ങനാശേരി തമ്പുരാന്‍' എന്ന് സുകുമാരന്‍ നായരെ പരിഹസിച്ചു. മുസ്‌ലിം ന്യൂനപക്ഷവോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളിയുടെ ജയവാദത്തില്‍ പെട്ടത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകളും പെരുന്ന എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പലുമായ ഡോ. എസ്. സുജാതയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ഡോ. എസ്. സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗത്വം രാജിവച്ചു. ഇതു സംബന്ധിച്ച കത്ത് സര്‍വകലാശാല അധികാരികള്‍ക്കു കൈമാറിയതായി ജി.സുകുമാരന്‍ നായര്‍ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ 7 വര്‍ഷമായി സിന്‍ഡിക്കറ്റില്‍ അംഗമായിരുന്നു.

 



പിണറായി സര്‍ക്കാരില്‍നിന്നു വ്യക്തിപരമായി ആനുകൂല്യം നേടിയ ശേഷം സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞെന്നും ആരു ഭരിച്ചാലും അദ്ദേഹത്തിന്റെ മകള്‍ സിന്‍ഡിക്കറ്റ് അംഗമായിരിക്കുന്നത് എങ്ങനെയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ 'എജ്യുക്കേഷനിസ്റ്റ്' എന്ന വിഭാഗത്തിലാണ് ആദ്യം യുഡിഎഫ് സര്‍ക്കാരും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരും ഡോ. സുജാതയെ സിന്‍ഡിക്കറ്റിലേക്കു നാമനിര്‍ദേശം ചെയ്തതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

 

 

ഇതിനായി താനോ മകളോ മറ്റാരെങ്കിലുമോ സര്‍ക്കാരുകളെയോ രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ല. 3 വര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെങ്കിലും വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ വ്യക്തിപരമായ കാരണങ്ങളാല്‍ സിന്‍ഡിക്കറ്റ് അംഗത്വം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. എന്നാല്‍, ഡോ. സുജാതയുടെ രാജി സ്വാര്‍ഥലാഭത്തിനും കുടുംബവാഴ്ചയ്ക്കും വേണ്ടി സമുദായ പ്രവര്‍ത്തനത്തെ സുകുമാരന്‍ നായര്‍ ഉപയോഗിച്ചതിന്റെ കുറ്റബോധം കൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ തുടര്‍ന്നുള്ള പ്രതികരണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന  (7 minutes ago)

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,  (21 minutes ago)

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (37 minutes ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക്  (50 minutes ago)

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (1 hour ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (1 hour ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (3 hours ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (4 hours ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (4 hours ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (4 hours ago)

വീണ്ടും ചികിത്സാപ്പിഴവ്  (4 hours ago)

ഓ മൈ ഗോൾഡ്!  (4 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (5 hours ago)

Malayali Vartha Recommends