സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി

സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി .
ഈ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി എടുത്തു പറഞ്ഞു . ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെ പ്രശംസിച്ചത്.
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു അഭിനന്ദനം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ ശേഷം കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കുകയും ചെയ്തു .
ടെസ്റ്റുകള്‍ ആവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരാണ് സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
500 രൂപയായിട്ടായിരുന്നു ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച തീരുമാനത്തിൽ വമ്പൻ പ്രതിഷേധവുമായി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബുകൾ ഇപ്പോൾ ഉയർത്തുന്ന ആവശ്യം. ഇല്ലെങ്കിൽ സബ്സഡി നല്‍കണമെന്നും അവർ ആവശ്യപ്പെടുന്നു . സര്‍ക്കാര്‍ ഉത്തരവ് ഐ.സി.എം.ആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കുവാൻ ഇരിക്കുകയാണ്.
1700 രൂപ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വന്‍ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്.
ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചായിരുന്നു പരിശോധന നിരക്ക് കുറച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പവ്യക്തമാക്കി . ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
എന്നാല്‍, 500 രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനം ഒരുവിഭാഗം ലാബുകള്‍ തുടക്കം മുതലേ അംഗീകരിച്ചിരുന്നില്ല. ആര്‍.ടി.പി.സി.ആര്‍ നടത്താനാവില്ലെന്ന് കാണിച്ച് പലയിടത്തും പരിശോധന നിര്‍ത്തിവെച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























