കെഎസ്ആര്‍ടിസി വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘ ദൂര രാത്രി കാല സര്‍വ്വീസുകള്‍ നിര്‍ത്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; മേയ് 15 മുതല്‍ പകല്‍ കൂടുതല്‍ സര്‍വ്വീസ്, പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഉണ്ടെങ്കില്‍ മാത്രം സര്‍വ്വീസ് പൂര്‍ണ്ണമായി നിർത്തിവെക്കും

കേരളത്തിൽ രണ്ടാം കോവിഡ് വ്യാപനത്തെ തുടർന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുന്നതിന് ഇടയിലും പൊതു ഗതാഗതം അവശ്യ സര്‍വ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകളും രാത്രികാല സര്‍വ്വീസുകളും തുടരുമെന്ന് സിഎംഡി വ്യക്തമാക്കി.
വരുമാന നഷ്ടത്തെതുടർന്ന് ദീർഘകാല രാത്രി സർവീസുകൾ നിർത്തുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതം. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സര്‍വ്വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
അത് ആവശ്യമെങ്കില്‍ കൊവിഡ് മാറുന്ന നിലയക്ക് 70% ആയി കൂട്ടാനും അറിയിച്ചിരിക്കുകയാണ്. മേയ് 15 മുതല്‍ കര്‍ഫ്യൂ/ലോക്ഡൗണ്‍ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നിർദ്ദേശം കെ എസ് ആർ ടി സിക്ക് നൽകിയിരിക്കുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും , രോഗികള്‍ക്കും ആശുപത്രിയില്‍ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയിരുന്നു. വരുമാനത്തേക്കാല്‍ കൂടുതല്‍ ഡീസല്‍ ചിലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സര്‍വ്വീസുകള്‍ ഒഴിവാക്കിയിരുന്നില്ല.
50 ശതമാനമായി സര്‍വ്വീസുകള്‍ കുറച്ചുവെന്നതല്ലാതെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ കുറച്ചിരുന്നില്ല. യാത്രാക്കാര ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ 50% നിലനിര്‍ത്തി ആവശ്യാസുരണം സര്‍വ്വീസുകള്‍ തുടർന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha