കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മുസ്ലിം ആരാധനാലയം....സംസ്ഥാനത്ത് ആദ്യ സംഭവം ..കയ്യടിച്ചു ആരോഗ്യ പ്രവർത്തകർ ...

സംസ്ഥാനത്ത് ആദ്യമായി മുസ്ലിം ആരാധനാലയത്തിൽ കോവിഡ് ചികിത്സാ കേന്ദ്രം ഒരുക്കിയിരിക്കുന്നു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ തൃശൂര്‍ മാളയിലെ മുസ്ലിം മോസ്ക് കൊവിഡ് കെയര്‍ സെന്‍ററാക്കാന്‍ വിട്ടുനൽകി .
നേരത്തെ ഗുജറാത്തിലും ദില്ലിയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തില്‍ ഇത് ആദ്യമാണ്. റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്ന് വച്ചാണ് മോസ്ക് കൊവിഡ് ചികിത്സാ കേന്ദ്രമാക്കാൻ തീരുമാനിച്ചത്.
50 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കെയര്‍ ടേക്കർമാരുടെയും സഹായം ലഭ്യമാക്കിയിരിക്കുന്നു. മാള പഞ്ചായത്തില്‍ മാത്രം 300 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. ഇതിനാലാണ് ഇത്തരമൊരു ശ്രമമെന്നാണ് മോസ്ക് അധികാരികള്‍ വിശദമാക്കുന്നത്.
ആശുപത്രികൾ രോഗികളെകൊണ്ട് നിറയുന്ന സാഹചര്യത്തിൽ മോസ്‌ക് അധികൃതരുടെ നടപടി സഹായം തന്നെയാണ്. ഇവിടെത്തുന്നവര്‍ക്ക് പഞ്ചായത്ത് ഭക്ഷണം ലഭ്യമാക്കുമെന്നും ഡോക്ടറുടേയും നഴ്‌സിന്റേയും സേവനം ലഭ്യമാക്കുമെന്നും മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് വിശദമാക്കി.ഏതെങ്കിലും അടിയന്തിര ഘട്ടമുണ്ടായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സൌകര്യവും ഒരുക്കിയിട്ടുണ്ട്.
ആദ്യം മദ്രസയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ അവിടെയുള്ള സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് തോന്നിയതിനാലാണ് മോസ്ക് ആശുപത്രിയാക്കിയതെന്നും ഇസ്ലാമിക് സര്‍വ്വീസ് ട്രെസ്റ്റി ജമാല്‍ വി എസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























