Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

കണ്ണില്‍ പൊന്നീച്ച പറക്കുന്നു... കേരളത്തിലെ ബിജെപിയെ വട്ടപൂജ്യമാക്കിയ സുരേന്ദ്രന്‍-മുരളീധരന്‍ അച്ചുതണ്ടിനെതിരെ ഉറങ്ങിക്കിടന്ന മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; വിശ്വാസ്യത തകര്‍ത്തതിനാല്‍ സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം; നടപടി കൂടിയേ കഴിയൂ

13 MAY 2021 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക് മാറ്റി...തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

ഇത്തവണ തിരുവനന്തപുരവും പിടിക്കും... തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സങ്കടക്കാഴ്ചയായി... വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി അന്തരിച്ചു... പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റി

വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയത്തിന് ആരാണെന്ന ഉത്തരം തേടി പാര്‍ട്ടി നടക്കുമ്പോള്‍ പൊല്ലാപ്പായി മുതിര്‍ന്ന നേതാക്കളുടെ കത്ത്. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയാണ് ദേശീയ നേതൃത്വത്തിന് മുതിര്‍ന്ന നേതാക്കളുടെ കത്ത് എത്തുന്നത്. ബിജെപിയിലെ തലയെടുപ്പുള്ള നേതാക്കളാണ് കത്തെഴുതിയതിനാല്‍ അത് തള്ളിക്കളയാനും പറ്റില്ല. ജയിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. തോറ്റതിനാല്‍ കത്തില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക തന്നെ ചെയ്യും.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അച്ചുതണ്ട് കേരളത്തില്‍ ബി.ജെ.പിയുടെ വിശ്വാസ്യത തകര്‍ത്തെന്നാണു പ്രധാന ആക്ഷേപം. ബി.ജെ.പി. വോട്ടുകച്ചവടം നടത്തുന്ന പാര്‍ട്ടിയാണെന്ന ധാരണ ജനങ്ങളില്‍ ഉറപ്പിക്കാന്‍ തെരഞ്ഞെടുപ്പു ഫലം കാരണമായി.

 



വിശ്വാസ്യത തകര്‍ത്ത സംസ്ഥാന നേതൃത്വത്തിനു കീഴില്‍ ഇനി പാര്‍ട്ടിക്ക് ഒരടിപോലും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും കത്തില്‍ പരാമര്‍ശം. വ്യാപക വോട്ട് കച്ചവട ആരോപണമുയര്‍ന്ന 1991 നു ശേഷം, 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണു ബി.ജെ.പിക്ക് വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിച്ചതെന്നു കത്തില്‍ ഓര്‍മിപ്പിക്കുന്നു.

അതിന്റെ ഫലമായി 2016ല്‍ നിയമസഭാ പ്രാതിനിധ്യവുമുണ്ടായി. എന്നാല്‍ ഇത്തവണ 90 മണ്ഡലങ്ങളില്‍ 1991 നേക്കാള്‍ ബി.ജെ.പിയെ പിറകോട്ടു കൊണ്ടുപോകുന്ന വോട്ട് കച്ചവടമാണ് നടന്നിരിക്കുന്നതെന്നു സാധാരണ പ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നു.

 



കെ. സുരേന്ദ്രന്‍-വി. മുരളീധരന്‍ അച്ചുതണ്ടാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വിശ്വാസ്യത തകര്‍ത്ത സംസ്ഥാന നേതൃത്വത്തെ മാറ്റാന്‍ ദേശീയനേതൃത്വം തയാറാകണമെന്നും കത്തില്‍ പറയുന്നു. 2016, 2019 തെരഞ്ഞെടുപ്പുകളില്‍ വന്‍ വോട്ട്‌വര്‍ധന നേടിയ ഏക പാര്‍ട്ടിയായ ബി.ജെ.പി. ഇന്ന് കേരളത്തില്‍ ദയനീയ തകര്‍ച്ചയെയാണ് നേരിടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് പ്രസ്ഥാനം കെട്ടിപ്പടുത്ത നൂറു കണക്കിന് നേതാക്കളെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും പാര്‍ട്ടിക്ക് പുറത്തു നിര്‍ത്തിയിരിക്കുന്നതിനു കാരണം.

ജനപിന്തുണയുള്ള നേതാക്കളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പോലും അകറ്റി നിര്‍ത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്. അവരെ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ നേതൃമാറ്റം അനിവാര്യമാണ്. ഇ. ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ലെന്നും നേതാക്കള്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

 



നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ഒ രാജഗോപാലിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്ന തലക്കെട്ടില്‍ ഒ രാജഗോപാല്‍ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് സൈബര്‍ ആക്രമണമുണ്ടായത്. നേമത്തെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന നിലയിലാണ് കുറ്റപ്പെടുത്തല്‍. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്നും വര്‍ഗ വഞ്ചകനാണ് രാജഗോപാലെന്നും കമന്റുകളുണ്ട്.

കളഞ്ഞിട്ട് പോകുവേ. നിങ്ങളുടെ പ്രവൃത്തിയും സംസാരവും കാരണം ഞങ്ങടെ മനസ്സില്‍നിന്ന് നിങ്ങള്‍ മരിച്ചു. നിങ്ങളുടെ ഒരാഹ്വാനവും ഞങ്ങള്‍ ഏറ്റെടുക്കില്ല. ശാപം. ഞങ്ങള്‍ ഇന്നും നാളെയും എന്‍ഡിഎ തന്നെയായിരിക്കും... എന്നിങ്ങനെ രൂക്ഷഭാഷയിലാണ് ബിജെപി പ്രവര്‍ത്തകരുടെ കമന്റുകള്‍. അതിനിടയിലാണ് സുരേന്ദ്രനും വി മുരളീധരനുമെതിരായ പടയൊരുക്കം ആരംഭിച്ചത്.

 

 

 all

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ടി20 മത്സരം ഇന്ന്  (17 minutes ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (44 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (1 hour ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (1 hour ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (1 hour ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (1 hour ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (2 hours ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (2 hours ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (2 hours ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (2 hours ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (11 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (11 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends