Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കണ്ണില്‍ പൊന്നീച്ച പറക്കുന്നു... കേരളത്തിലെ ബിജെപിയെ വട്ടപൂജ്യമാക്കിയ സുരേന്ദ്രന്‍-മുരളീധരന്‍ അച്ചുതണ്ടിനെതിരെ ഉറങ്ങിക്കിടന്ന മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; വിശ്വാസ്യത തകര്‍ത്തതിനാല്‍ സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം; നടപടി കൂടിയേ കഴിയൂ

13 MAY 2021 08:58 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയത്തിന് ആരാണെന്ന ഉത്തരം തേടി പാര്‍ട്ടി നടക്കുമ്പോള്‍ പൊല്ലാപ്പായി മുതിര്‍ന്ന നേതാക്കളുടെ കത്ത്. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയാണ് ദേശീയ നേതൃത്വത്തിന് മുതിര്‍ന്ന നേതാക്കളുടെ കത്ത് എത്തുന്നത്. ബിജെപിയിലെ തലയെടുപ്പുള്ള നേതാക്കളാണ് കത്തെഴുതിയതിനാല്‍ അത് തള്ളിക്കളയാനും പറ്റില്ല. ജയിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. തോറ്റതിനാല്‍ കത്തില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക തന്നെ ചെയ്യും.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അച്ചുതണ്ട് കേരളത്തില്‍ ബി.ജെ.പിയുടെ വിശ്വാസ്യത തകര്‍ത്തെന്നാണു പ്രധാന ആക്ഷേപം. ബി.ജെ.പി. വോട്ടുകച്ചവടം നടത്തുന്ന പാര്‍ട്ടിയാണെന്ന ധാരണ ജനങ്ങളില്‍ ഉറപ്പിക്കാന്‍ തെരഞ്ഞെടുപ്പു ഫലം കാരണമായി.

 



വിശ്വാസ്യത തകര്‍ത്ത സംസ്ഥാന നേതൃത്വത്തിനു കീഴില്‍ ഇനി പാര്‍ട്ടിക്ക് ഒരടിപോലും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും കത്തില്‍ പരാമര്‍ശം. വ്യാപക വോട്ട് കച്ചവട ആരോപണമുയര്‍ന്ന 1991 നു ശേഷം, 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണു ബി.ജെ.പിക്ക് വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിച്ചതെന്നു കത്തില്‍ ഓര്‍മിപ്പിക്കുന്നു.

അതിന്റെ ഫലമായി 2016ല്‍ നിയമസഭാ പ്രാതിനിധ്യവുമുണ്ടായി. എന്നാല്‍ ഇത്തവണ 90 മണ്ഡലങ്ങളില്‍ 1991 നേക്കാള്‍ ബി.ജെ.പിയെ പിറകോട്ടു കൊണ്ടുപോകുന്ന വോട്ട് കച്ചവടമാണ് നടന്നിരിക്കുന്നതെന്നു സാധാരണ പ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നു.

 



കെ. സുരേന്ദ്രന്‍-വി. മുരളീധരന്‍ അച്ചുതണ്ടാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വിശ്വാസ്യത തകര്‍ത്ത സംസ്ഥാന നേതൃത്വത്തെ മാറ്റാന്‍ ദേശീയനേതൃത്വം തയാറാകണമെന്നും കത്തില്‍ പറയുന്നു. 2016, 2019 തെരഞ്ഞെടുപ്പുകളില്‍ വന്‍ വോട്ട്‌വര്‍ധന നേടിയ ഏക പാര്‍ട്ടിയായ ബി.ജെ.പി. ഇന്ന് കേരളത്തില്‍ ദയനീയ തകര്‍ച്ചയെയാണ് നേരിടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് പ്രസ്ഥാനം കെട്ടിപ്പടുത്ത നൂറു കണക്കിന് നേതാക്കളെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും പാര്‍ട്ടിക്ക് പുറത്തു നിര്‍ത്തിയിരിക്കുന്നതിനു കാരണം.

ജനപിന്തുണയുള്ള നേതാക്കളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പോലും അകറ്റി നിര്‍ത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്. അവരെ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ നേതൃമാറ്റം അനിവാര്യമാണ്. ഇ. ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ലെന്നും നേതാക്കള്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

 



നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ഒ രാജഗോപാലിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്ന തലക്കെട്ടില്‍ ഒ രാജഗോപാല്‍ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് സൈബര്‍ ആക്രമണമുണ്ടായത്. നേമത്തെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന നിലയിലാണ് കുറ്റപ്പെടുത്തല്‍. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്നും വര്‍ഗ വഞ്ചകനാണ് രാജഗോപാലെന്നും കമന്റുകളുണ്ട്.

കളഞ്ഞിട്ട് പോകുവേ. നിങ്ങളുടെ പ്രവൃത്തിയും സംസാരവും കാരണം ഞങ്ങടെ മനസ്സില്‍നിന്ന് നിങ്ങള്‍ മരിച്ചു. നിങ്ങളുടെ ഒരാഹ്വാനവും ഞങ്ങള്‍ ഏറ്റെടുക്കില്ല. ശാപം. ഞങ്ങള്‍ ഇന്നും നാളെയും എന്‍ഡിഎ തന്നെയായിരിക്കും... എന്നിങ്ങനെ രൂക്ഷഭാഷയിലാണ് ബിജെപി പ്രവര്‍ത്തകരുടെ കമന്റുകള്‍. അതിനിടയിലാണ് സുരേന്ദ്രനും വി മുരളീധരനുമെതിരായ പടയൊരുക്കം ആരംഭിച്ചത്.

 

 

 all

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (1 hour ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (1 hour ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (5 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (6 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (6 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (6 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (7 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (8 hours ago)

Malayali Vartha Recommends