കൊവിഡ് ഭീതിയ്ക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നതിന്റെ ആശങ്കയിലാണ് കോഴിക്കോട് .. ഇതുവരെ 37 ഡെങ്കി പനി കേസുകള്‍ സ്ഥിരീകരിച്ചു, ഇതിനോടൊപ്പം ജില്ലയില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.... ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൊവിഡ് ഭീതിയ്ക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നതിന്റെ ആശങ്കയിലാണ് കോഴിക്കോട് .. ഇതുവരെ 37 ഡെങ്കി പനി കേസുകള്‍ സ്ഥിരീകരിച്ചു, ഇതിനോടൊപ്പം ജില്ലയില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.... ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വിട്ടുമാറാത്ത പനി, ഭയങ്കര ക്ഷീണം, തലവേദന, കണ്ണിന്റെ പിൻ ഭാഗത്തുള്ള വേദന, അസ്ഥികൾക്കുണ്ടാകുന്ന കഠിനമായ വേദന, ശരീരത്തിൽ തൊടുമ്പോൾ ഉണ്ടാകുന്ന ചുവന്നു നീലിച്ച പാടുകൾ, ഛർദ്ദിൽ, മലം, മൂത്രം എന്നിവയിൽ രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ, സ്ത്രീകളിൽ മാസമുറ സമയത്ത് അമിതമായ രക്തസ്രാവമോ പതിവിലും മുന്നേയുള്ള ആർത്തവമോ അനുഭവപ്പെടുക എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോഡും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോറോഡ് 11 പേരിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്.
കുറ്റിയാടിയില്‍ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്കിട്ടുണ്ട്. കൊവിഡ് പോസറ്റിവിറ്റി നിരക്ക് കൂടുതല്‍ ഉള്ള ജില്ലയാണ് കോഴിക്കോട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജില്ലയില്‍ രണ്ട് പേരില്‍ എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് ഷിഗല്ലെ കേസുകളുമുണ്ട്. ഷിഗല്ലെ സംശയിക്കുന്ന രണ്ട് പേര്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും. വീടും പരിസരവും വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരാന്‍ സാഹര്യം ഒരുക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഫോഗിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡെങ്കിപ്പിനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ തുടങ്ങി.
വേനൽ ആരംഭിച്ചതോടെ കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതാണ് ഡെങ്കിപ്പനി പടരാൻ കാരണം..ശുചീകരണത്തിന് പുറമെ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിച്ചില്ലെങ്കിൽ പനി വ്യാപകമാകാൻ കാരണമാകും.. ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നിൽക്കുന്നതിനാൽ പകർച്ച വ്യാധികൾക്കെതിരെ മുൻ വർഷങ്ങളിൽ നടത്താറുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും ആരംഭിക്കാൻ സാധിക്കാത്തതും ഇത്തരം രോഗങ്ങൾ ഉണ്ടാകാനുള്ള കാരണമാകുന്നുണ്ട്
ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം ..വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കണം. ചിരട്ടകൾ, കുപ്പി, പാത്രങ്ങൾ, ചട്ടികൾ തുടങ്ങിയവ നീക്കം ചെയ്യുകയോ കമഴ്ത്തി വയ്ക്കുകയോ ചെയ്യണം.
ഉപയോഗ ശൂന്യമായ ടയറുകൾ വലിച്ചെറിയാതെ മണ്ണിട്ട് നിറയ്ക്കുകയോ ഫലപ്രദമായി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യണം. പൂച്ചട്ടികളുടെ അടിയിലെ ട്രേകളിലുള്ള വെള്ളം നീക്കം ചെയ്യുകയോ ആന്റി ലാർവൽ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ ചെയ്യണം.
സ്ഥിരമായി ഉപയോഗിക്കാത്ത കക്കൂസുകളുടെ വാട്ടർ സീൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഫ്‌ളഷ് ചെയ്ത് കൂത്താടികളെ നശിപ്പിക്കണം. ഫ്രിഡ്ജിൽ നിന്ന് ഡീഫ്രോസ്റ്റ് ചെയ്ത് ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിൽ ഒരിയ്ക്കലെങ്കിലും നിർബന്ധമായും നീക്കം ചെയ്യണം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha