Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

സീതാറാം യെച്ചൂരി തുടരും.... കേരള ഘടകം പിന്‍തുണച്ചാല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം തവണയും നേതൃപദവിയിലെത്തും

08 JUNE 2021 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

കേരള ഘടകം പിന്‍തുണച്ചാല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം തവണയും നേതൃപദവിയിലെത്തും.


കോവിഡ് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നോട്ടുവയ്ക്കുകയാണ്. 2020ല്‍ നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് 2022ല്‍ നടക്കാനേ നിലവില്‍ സാധ്യയുള്ളു.

 




മൂന്നു തവണ വരെ സിപിഎമ്മില്‍ ഒരേ വ്യക്തിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കാമെന്നിരിക്കെ നിലവിലെ സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിന്റയും വിവ്ിധ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ യെച്ചൂരിയെ പിന്തുണയ്ക്കാനാണ് സാധ്യത. കേരളത്തില്‍ നിന്നൊരാള്‍ വന്നാല്‍ ബംഗാള്‍ ഘടകം ഇല്ലാതാകുമെന്ന സാഹചര്യത്തിലാണ് ആന്ധ്രാക്കാരനായ ബ്രാഹ്മണല്‍ യെച്ചൂരിയെ വീണ്ടും ഈ പദവിയില്‍ അവരോധിക്കപ്പെടുക.



ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സിപിഎമ്മിന് കരുത്തുപകരുന്നതില്‍ സീതാറാം യെച്ചൂരി തെല്ലും വിജയിച്ചില്ല എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പകരക്കാരനില്ലാത്ത സാഹചര്യത്തില്‍ യെച്ചൂരിയെ മൂന്നാമൂഴവും പരിഗണിക്കുന്നത്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കുകയാണ് സിപിഎം അജണ്ട എന്നു പറഞ്ഞ് ഹൈദരാബാദില്‍ രണ്ടാമൂഴവും ജനറല്‍ സെക്രട്ടറി പദമേറ്റ യെച്ചൂരിയുടെ കാലം പാര്‍ട്ടിയുടെ സുവര്‍ണകാലമായിരുന്നില്ല.

 




മുന്‍പ് ലോക് സഭയില്‍ 42 അംഗങ്ങളെ വരെ എത്തിച്ച പാര്‍ട്ടിക്ക് ഇന്നുള്ളത് മൂന്ന് അംഗങ്ങള്‍ മാത്രം. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും തൃപുരയിലും പാര്‍ട്ടി തരിപ്പണമായി. തമിഴ് നാട്ടില്‍ ഡിഎംകെയുടെ പിന്തുണയില്‍ ഒരാളെ മാത്രം ജയിപ്പിക്കാനായി.


തൃപുര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഭരണം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. 24 സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് ഇന്ന് ഒരു എംഎല്‍എ പോലുമില്ല. കേരളത്തില്‍ മാത്രമാണ് സിപിഎം ഇന്ന് ഒരു സംസ്ഥാന പാര്‍ട്ടിയുടെ വിലാസത്തില്‍ നിലകൊള്ളുന്നത്. ഇത്രയേറെ വന്‍തകര്‍ച്ചകളെ നേരിടുകയും ദേശീയ തലത്തിലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ പരാജയപ്പെടുകയും ചെയ്ത പാര്‍ട്ടിയില്‍ യെച്ചൂരിക്കു പകരമൊരാള്‍ വേണമെന്ന അഭിപ്രായമുയരാനും സാധ്യതയുണ്ട്.



എന്നാല്‍ ആരാണ് എല്ലാവര്‍ക്കും യോജ്യനായ പകരക്കാരന്‍ എന്നതാണ് പാര്‍ട്ടി നേരിടുന്ന പരിമിതി. കേരള ഘടകത്തില്‍ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് വിഎസ് അച്യുതാനന്ദനോട് സീതാറാം യെച്ചൂരി മൃദുസമീപനം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ യെച്ചൂരിയോട് പിണറായി വിജയനനും പിണറായി ഗ്രൂപ്പിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. യെച്ചൂരിക്കു പകരം എംഎം ബേബിയോ കേരള ഘടകത്തില്‍ നിന്ന് മറ്റൊരാളോ ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുന്നതിനോട് ബംഗാളിലെ സിപിഎം ഘടകത്തിന് യോജിപ്പില്ല.


നിലവിലെ കോവിഡ് സാഹചര്യത്തിന് ശമനമുണ്ടായാല്‍ അടുത്ത സെപ്റ്റംബറില്‍ ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ തുടങ്ങാനും അടുത്ത വര്‍ഷം ജനുവരിയില്‍ കേരളത്തില്‍വെച്ച് പാര്‍ട്ടി ദേശീയ സമ്മേളനം നടത്താനുമാണ് തീരുമാനം.
 




സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, വൃന്ദ കാരാട്ട്, പിണറായി വിജയന്‍, ഹനന്‍ മുള്ള,കോടിയേരി ബാലകൃഷ്ണന്‍, സുര്‍ജ്യകാന്ത മിശ്ര, മുഹമ്മദ് സലീം, സുഭാഷിണി അലി, ബിവി രാഘവുലു, എംഎ ബേബി, ജി രാമകൃഷ്ണന്‍, തപന്‍ സിന്‍ഹ, നീലോത്പല്‍ ബാസു എന്നിവരാണ് നിലവില്‍ പോളിറ്റ് ബ്യൂറോയിലുള്ളത്.



നിലവിലെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് എസ് രാമചന്ദ്രന്‍പിള്ള,ബിമല്‍ ബാസു, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍ തുടങ്ങി ഏഴു പേര്‍വരെ ഇത്തവണ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുകയാണ്. നിലവില്‍ സീതാറാം യെച്ചൂരിക്കു പകരം എംഎ ബേബിയല്ലാതെ മറ്റൊരാള്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യതയില്ലാതിരിക്കെ ഭൂരിപക്ഷം പേരുടെ പിന്തുണയും ആന്ധ്രയില്‍ നിന്നുള്ള യച്ചൂരിക്കു തന്നെ ലഭിക്കാനാണ് സാധ്യത. മാത്രവുമല്ല പിണറായിക്കു മുകളില്‍ എംഎ ബേബി ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുന്നതിന് നിലവില്‍ കേരളം അടക്കി വാഴുന്ന പിണറായിക്ക് താല്‍പര്യവുമില്ല. മുന്‍പ് പിണറായി-വിഎസ് ഗ്രൂപ്പുകള്‍ക്കു പിന്നാലെ എംഎ ബേബിയും തോമസ് ഐസക്കും ചേര്‍ന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നതും പിണറായിയെ ചൊടിപ്പിച്ചിരുന്നു.

 




അതേ സമയം വിഎസ് അച്യുതാനന്ദന്‍ വിഭാഗീയ നീക്കങ്ങളുമായി മുന്നേറിയ കാലത്ത് പോളിറ്റ് ബ്യൂറോയില്‍നിന്ന് അച്യുതാനന്ദനെ പുറത്താക്കാന്‍ പിണറായി പക്ഷം നടത്തിയ നീക്കങ്ങളെ കാലങ്ങളോളം ചെറുത്തു പോന്നത് യെച്ചൂരിയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ നിന്നു മാത്രമല്ല പാര്‍ട്ടിയില്‍നിന്നു തന്നെ വിഎസിനെ പുറത്താക്കാന്‍ പിണറായി പക്ഷം പ്രകാശ് കാരാട്ടിനെ കൂട്ടുപിടിച്ചു നടത്തിയ കരുനീക്കങ്ങളെ കാലങ്ങളോളം ചെറുത്തതും യെച്ചൂരിയാണ്.

 

മാത്രമല്ല പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയ വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായി തുടരാന്‍ അനുവദിച്ചതും യെച്ചൂരിയുടെ താല്‍പര്യമായിരുന്നു. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെതിരെ പിണറായി പക്ഷം ആഞ്ഞടിച്ചപ്പോള്‍ സമ്മേളനം ബഹിഷ്‌കരിച്ച് ആലപ്പുഴയിലെ വീട്ടിലേക്ക് മടങ്ങിയ അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പോയതും യെച്ചൂരിയായിരുന്നു.



ആലപ്പുഴ സമ്മേളനത്തിനു പിന്നാലെ സീതാറാം യെച്ചൂരി രണ്ടാം വട്ടവും ജനറല്‍ സെക്രട്ടറിയാകുമെന്ന ധൈര്യത്തിലാണ് വിഎസ് ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതും അവിടെ താരമായി തിളങ്ങിയതും. നിലവിലുള്ള കേന്ദ്രകമ്മിറ്റിയിലും പിബിയിലും പ്രകാശ് കാരാട്ട് പക്ഷത്തിന് മൂന്‍തൂക്കമുണ്ടെങ്കിലും യെച്ചൂരിക്ക് പകരം അനുയോജ്യനായ മറ്റൊരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കണ്ടെത്താനുള്ള സാഹചര്യമില്ല. അടുത്ത പിബിയില്‍ കേരളത്തില്‍ നിന്നും മൂന്ന് പുതിയ അംഗങ്ങള്‍കൂടി ഉണ്ടാകുമെന്നാണ് സൂചന.
നിലവിലുള്ള 95 അംഗ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് 20 പേരോളം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ വിരമിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് പുതിയ പത്ത് അംഗങ്ങള്‍കൂടി കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളായി എത്തും.





സിപിഎം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും എക്കാലവും സമഗ്രാധിപത്യം പുലര്‍ത്തിയിരുന്ന ബംഗാള്‍ ഘടകം തീര്‍ക്കും
ദുര്‍ബലരാവുകയാണ്. ബംഗാളില്‍ നിന്നുള്ള നീലോത്പല്‍ ബസുവും തപന്‍ സിന്‍ഹയും ഒഴികെ ബിമന്‍ ബാസു ഉള്‍പ്പെടെ 80 വയസുകഴിഞ്ഞ അംഗങ്ങളെല്ലാം പിബിയിലും സെന്‍ട്രല്‍ കമ്മിറ്റിയിലും നിന്ന് ഒഴിവാകുകയാണ്. പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായിരുന്ന ബംഗാളില്‍ നിന്ന് അടുത്ത നിരയെ വളര്‍ത്തിയെടുക്കാന്‍ പറ്റാത്ത വിധം പാര്‍ട്ടി അവിടെ ദുര്‍ബലമായിക്കഴിഞ്ഞു.




ജില്ലാ കമ്മിറ്റികള്‍ക്കു താഴെ ബംഗാളില്‍ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റികളും നിലവില്ലാത്ത വിധം സിപിഎം അവിടെ
ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു. തൃപുരയിലും സിപിഎം നാമാവശേഷമായി. തൃപുരയില്‍ ജില്ലാ കമ്മിറ്റികള്‍പോലുമില്ലാത്ത സാഹചര്യത്തിലേക്ക്
വിപ്ലവപ്രസ്ഥാനം ദുര്‍ബലമായി.

ആന്ധ്രയിലും പഞ്ചാബിലും തമിഴ് നാട്ടിലും മഹാരാഷ്ട്രയിലും സംസ്ഥാന കമ്മിറ്റിയൊഴികെ സംവിധാനം സപിഎമ്മിന് നിലവിലില്ല. ആറു സംസ്ഥാനങ്ങളില്‍ ശക്തമായ സ്റ്റേറ്റ് കമ്മിറ്റിപോലും നിലവില്ലാത്ത വിധം സിപിഎം ഒരു സംസ്ഥാന പാര്‍ട്ടിയായി ചുരുങ്ങിയ വേളയിലാണ് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് സിപിഎം കോപ്പുകൂട്ടുന്നത്.

 




നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ തന്നെ നടക്കുമെന്ന് വ്യക്തമാണ്. സമ്മേളനം തിരുവനന്തപുരത്ത് നടത്താന്‍ പ്രാഥമിക ആലോചനകളും കേരള ഘടത്തില്‍ നടന്നു വരുന്നുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (9 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (9 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (10 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (10 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (10 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (10 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (11 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (11 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (11 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (11 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (11 hours ago)

Malayali Vartha Recommends