Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ആഞ്ഞടിച്ചപ്പോള്‍ അന്തംവിട്ടു... വിവാദത്തിലായ ബിജെപി സംസ്ഥാന നേതൃത്വത്തെ നെഞ്ചോട് ചേര്‍ത്ത് അബ്ദുള്ള കുട്ടി; കള്ളപ്പണക്കാരെ വിറപ്പിച്ച നരേന്ദ്ര മോദിയുടെ പ്രസ്ഥാനമാണ്, കൊടകര നുണ കൊണ്ട് തളര്‍ത്താം എന്ന് കരുതണ്ട; കരുത്തേകി അബ്ദുള്ളക്കുട്ടി

11 JUNE 2021 09:04 AM IST
മലയാളി വാര്‍ത്ത

വല്ലാത്തൊരു സമ്മര്‍ദത്തിലായ സംസ്ഥാന ബിജെപി നേതൃത്വത്തെ കരകയറ്റി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. കൊടകര കുഴല്‍പ്പണക്കേസ് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് അബ്ദുള്ളക്കുട്ടി.

 

'കള്ളപ്പണക്കാരെ വിറപ്പിച്ച' നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ 'കൊടകര നുണ' കൊണ്ട് തളര്‍ത്താം എന്ന് കരുതേണ്ടെന്നും 'പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി നിന്ന പ്രസ്ഥാനമാണ്' ബിജെപിയെന്നുമാണ് അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്.

 

കേരളത്തിലെ 140 മണ്ഡലങ്ങളിലും ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് എല്‍ഡിഎഫ് ആണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നുണ്ട്. ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച 'പ്രതിഷേധ ജ്വാല'യുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുറിപ്പ് ഇങ്ങനെയാണ്...

'അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട.പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് ഗ. സുരേന്ദ്രന്റത്.

 



കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിക്ക് തുടര്‍ഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് LDF ആണ്. ഡീമോണിറ്റയ്‌സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളര്‍ത്താം എന്ന് കരുതരുത്.

കള്ളകേസ് കൊണ്ട് ഒരു കടുകുമണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല.കേരളത്തിലെ ആദിവാസി നേതാവിനെ, സി കെ ജാനുവിനെ നിങ്ങള്‍ വേട്ടയാടുന്നത് അധഃസ്ഥിത ജനത പൊറുക്കില്ല. ആഖജ കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരും.

 



അതേസമയം ബി.ജെ.പി നേതാക്കളെയും കുടുംബത്തെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നീക്കം നടത്തുന്നതായി ആരോപിച്ച് സംസ്ഥാനത്തെ 10,000ല്‍ അധികം കേന്ദ്രങ്ങളില്‍ ബി.ജെ.പി പ്രതിഷേധ ജ്വാല നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11നായിരുന്നു സമരജ്വാല.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പന്തംകൊളുത്തിയും പ്ലക്കാര്‍ഡുകളേന്തിയും പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഓണ്‍ലൈനില്‍ തൃശൂരിലെ സമരജ്വാലയെ അഭിസംബോധന ചെയ്തു. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാടാന്‍ ബി.ജെ.പിക്ക് മാത്രമേ ശേഷിയുള്ളൂവെന്നതു കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ ബി.ജെ.പിക്കെതിരെ ആക്രമണം നടത്തുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്നതില്‍ പിണറായി വിജയന്‍ മമത ബാനര്‍ജിയുമായി മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 



കോഴിക്കോട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ബംഗാള്‍ മോഡല്‍ ഉന്മൂലന രാഷ്ട്രീയം കേരളത്തില്‍ നടപ്പിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.

തനിക്ക് ശേഷം തന്റെ മരുമോനെന്ന നയമാണ് അദ്ദേഹത്തിനെന്നും വി.മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന പ്രതിഷേധ ജ്വാലയില്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍,സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടിയും കരമന ജയനും ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (35 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (36 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (44 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends