Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

മകളെ കാണാത്ത വേദനയിൽ നീറിനീറി മാതാപിതാക്കൾ: രഹസ്യ മുറിയിലിരുന്ന് മാതാപിതാക്കളെ കൺകുളിർക്കെ കണ്ട് മകൾ : ഉള്ളുലയ്ക്കുന്ന വാക്കുകളുമായി അവർ

11 JUNE 2021 12:49 PM IST
മലയാളി വാര്‍ത്ത

അച്ഛനും അമ്മയ്ക്കും ഇതുവരെയും ആ സത്യം ഉൾക്കൊള്ളാനാകുന്നില്ല..... കാണാതായ മകൾ പത്ത് വർഷങ്ങൾക്കുശേഷം തങ്ങൾക്കു മുന്നിൽ വന്നു നിൽക്കുന്നതിന്റെ അമ്പരപ്പിൽ നിന്നും ആ മാതാപിതാക്കൾ ഇതുവരെ മുക്തമായിട്ടില്ല.കാണതായ മകൾക്കു വേണ്ടി മാതാപിതാക്കള്‍ കാത്തിരുന്നത് 10 വർഷമാണ്. ഇത്രയും നാളും തൊട്ടടുത്തുതന്നെ അവളുണ്ടായിരുന്നുവെന്നു വിശ്വസിക്കാനാകുന്നില്ല ആ അച്ഛനും അമ്മയ്ക്കും . ‘ അതിനേക്കാളേറെ അതിശയം സ്വന്തം മാതാപിതാക്കളെ മറഞ്ഞിരുന്നു ആ പെൺകുട്ടി കാണാറുണ്ടായിരുന്നു എന്നതാണ്.

അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴുമെല്ലാം. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു എന്ന് സാജിതയുടെ അമ്മ പറയുമ്പോൾ അമ്മ മനസ്സിലുണ്ടാകുന്ന വിങ്ങലും ദുഃഖവുമെല്ലാം ആ വാക്കുകളിൽ അടങ്ങിയിരിക്കുന്നു. മകളെ കണ്ടപ്പോൾ സമാധാനമായി എന്ന അവരുടെ വാക്കുകളിൽ സകല ആകുലതകളും ഓടിമറയുന്നതു കാണാം. ഇത്രയും വർഷം മകൾ എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു.

ഏതെങ്കിലും നാട്ടിൽ കാണുമെന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ ഇത്രയും തൊട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല എന്ന് മാതാപിതാക്കൾ പറയുമ്പോൾ അവരുടെ ഉള്ളിലെ അതിശയവും,ഉണ്ടായ ഞെട്ടലും ഇതുവരെ അടങ്ങിയിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. സജിതയുടെ ഒളി ജീവിതത്തിന് അവസാനം കുറിച്ചത് ലോക് ഡൗണാണ്. കൊറോണ കാരണം ലോക്ക് ഡൗണിലായതോടെ ഭക്ഷണത്തിനും വരുമാനത്തിലും കുറവുകളും ബുദ്ധിമുട്ടുകളും വന്നതോടെയാണ ആയതോടെയാണ് സാജിതയുടെ ഒളിവുജീവിതത്തിന് അന്ത്യം കുറിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

10 വർഷമായി ഒരു പെൺകുട്ടിയെ രഹസ്യ മുറിയിൽ കാമുകൻ ഒളിപ്പിച്ചു എന്ന ഈ വാർത്ത കേരളത്തിലുള്ള ഓരോ ജനങ്ങളെയും വളരെയധികം ഞെട്ടിച്ചതാണ്. ഈ വാർത്ത അറിഞ്ഞവർക്ക് മാത്രമല്ല, അയൽവീട്ടിലെ താമസക്കാർക്കും സ്വന്തം നാട്ടുകാർക്കും സുഹൃത്തുക്കൾക്കുപോലുംഈ സംഭവത്തിന്റെ അന്ധാളിപ്പ് മാറിയിട്ടില്ല. റഹ്മാന്റെയും സാജിതയുടെയും പ്രണയവും ഒളി ജീവിതവും പലർക്കും കൗതുകകരമാണ്. വിശ്വസിക്കാനും കഴിയുന്നില്ല... ഒന്നും അങ്ങോട്ട്nവിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല എന്നാണ് ഇപ്പോൾ ഓരോരുത്തരുടെയും അവസ്ഥ.മതമോ ഒന്നും നോക്കാതെ ഒരുമിച്ചു നിൽക്കുന്ന ജനങ്ങളുള്ള നാടാണ് അത്. എവിടെ എന്തിനായിരുന്നു ഇങ്ങനെയൊരു സാഹസിക ഒളിവുജീവിതം എന്ന കാര്യം വലിയ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു. ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്നാണ് സാജിദ വെളിപ്പെടുത്തുന്നത്. റഹ്മാനായിട്ട് ഒരു ബുദ്ധിമുട്ടും തനിക്ക് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.

ഭക്ഷണത്തിന്റെ പകുതി തന്നിരുന്നു. മുറിയിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹ്മാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിച്ചിരുന്നത്. എന്റെ വീട്ടുകാർ‌ വിളിച്ചു. ഇപ്പോള്‍ സമാധാനമായി– എന്നും സാജിദ് പറയുമ്പോൾ പത്തു വർഷങ്ങൾക്കു ശേഷം പുറം ലോകം കണ്ട ഒരു വ്യക്തിയുടെ സന്തോഷമ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്.

ഒളിവു ജീവിതത്തെക്കുറിച്ച് റഹ്മാൻ പറയുന്നത് ഇങ്ങനെയാണ് 'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു. കുറച്ചു പണം കിട്ടാനുണ്ടായിരുന്നു. വൈകിയാണ് അത് കിട്ടിയത്. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യയ്ക്ക് ഞാൻ കൊടുത്തിരുന്നു. ഇലക്ട്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്.

ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യയ്ക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.'– അങ്ങനെ വളരെ അത്ഭുതകരമായ ഒരു സംഭവം തന്നെയാണ് പാലക്കാട് അരങ്ങേറിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (6 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (20 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (41 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (54 minutes ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (7 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (8 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (11 hours ago)

Malayali Vartha Recommends