Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

പട്ടയഭൂമിയിലെ മരംമുറി: റവന്യൂ സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ പടനീക്കം

11 JUNE 2021 12:56 PM IST
മലയാളി വാര്‍ത്ത

മരംമുറി ഉത്തരവ് വിവാദമായതിന് തുടര്‍ന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെകട്ടറി ഡോ.എ.ജയതിലകിനെതിരെ പടനീക്കം. അനധികൃത പാറപൊട്ടിച്ച ക്വാറി മാഫിയ മുതല്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ കസേര സ്വപ്നം കാണുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍വരെ ഇക്കാര്യത്തില്‍ രംഗത്തിറങ്ങിയെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമത്തോട് പറഞ്ഞു.

സര്‍ക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പല തീരുമാനത്തിലും മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അത് സി.പിഎം- സി.പി.ഐ തര്‍ക്കമായും മാറിയിരുന്നു. പിന്നില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞതോടെ ജയതിലക് പലരുടെയും കണ്ണിലെ കരടായി. മുന്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് വഴിവിട്ട തീരുമാനങ്ങളുമായെത്തിയ പല ഫയലുകളും സെക്രട്ടറി തടഞ്ഞിരുന്നു. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിന്റെ പാട്ടം ഇളവ് നല്‍കാനുള്ള തീരുമാനത്തോട് വിയോജിച്ചതും വിവാദമായി.

 

 

ഹാരിസണ്‍സ് ഭൂമി സംബന്ധിച്ച്‌ സിവില്‍കേസ് നല്‍കാനുള്ള നടപടി സാവധാനം മതിയെന്നായിരുന്ന ഉന്നതതല നിര്‍ദേശം. എന്നാല്‍, അടിയന്തിരമായി സിവില്‍ കേസ് നല്‍കാന്‍ ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച്‌ നിര്‍ദേശം നല്‍കി. ക്വാറി മുതലാളിമാര്‍ക്ക് സഹായം നല്‍കിയ റവന്യൂ വകുപ്പിലെ അഡീഷണല്‍

സെക്രട്ടറിയെ കൈയോടെ പിടിച്ചു. അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ക്വാറികളിലൊന്നില്‍ ഓഹരിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ ആ ചുമതലയില്‍ നിന്നു മാറ്റി. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണുവിന്റെ സ്വന്തം ആളായിരുന്നു ഈ അഡീഷണല്‍ സെക്രട്ടറി.

 

 

 

തൊട്ടു പിന്നാലെ അനിയന്ത്രിതമായി പാറപൊട്ടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. ഇതും ക്വാറി മാഫിയക്ക് ശത്രുവായി. കുന്നത്തുനാട്ടില്‍ നിയമ വിരുധമായി നിലം നികത്തിയത് പിടിച്ചു. സാറ്റ് ലൈറ്റ് ചിത്രത്തില്‍ നിലമാണെന്ന് തിരിച്ചറിഞ്ഞ് നികത്തല്‍ ഉത്തരവ് റദ്ദുചെയ്തു. നിലം ഡാറ്റാബാങില്‍ ചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

ഇപ്പോള്‍ വിവാദമായ പട്ടയ ഭൂമിയില്‍ മരം മുറിക്കാന്‍ ഉത്തരവിനായി വാദിച്ചത് മുന്‍ മന്ത്രി എം.എം.മണിയും ഇടുക്കിയില്‍ നിന്നുള്ള നേതാക്കളുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിവാദ ഉത്തരവ് പുറത്ത് വന്നത്. ഇടുക്കിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുന്നതിന് പട്ടയ ഭൂമിയിലെ മരം മുറിക്കുന്നതിന് ഉത്തരവിറക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയുടെ വിയോജിപ്പിനെ മറികടക്കാന്‍ എ.കെ.ജി സെന്‍ററില്‍ സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച നടത്തി. പട്ടയം ഭൂമിയിലെ മരംമുറിക്കാന്‍ ഉത്തരവിട്ടില്ലെങ്കില്‍ ഇടുക്കിയിലെ പഞ്ചായത്തുകളില്‍ തോറ്റുപോകുമെന്നാണ് സി.പി.എം നേതാക്കള്‍ വാദിച്ചവെന്ന് സി.പി.ഐയുടെ ഉന്നതനേതാവ് പറഞ്ഞു.

 

 

അതിന് ശേഷമാണ് മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മരംമുറിക്ക് അനുകൂല നിലാപാട് സ്വീകരിച്ചത്. ഉത്തരവില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. നിയമോപദേശത്തിലും ഉത്തരവ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. നിയമോപദേശം ലഭിച്ചയുടന്‍ വിവാദ ഉത്തരവ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിന്‍വലിച്ചുവെങ്കിലും വയനാട് അടക്കം മരങ്ങങ്ങള്‍ നിലംപൊത്തിയിരുന്നു. അതേസമയം, ഈ വിവാദം മുതലാക്കി മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ വസെക്രട്ടി ഡോ.വി.വേണുവിനെ തിരിച്ചു കൊണ്ടുവരാനാണ് ചിലരുടെ ശ്രമം.

തോട്ടം മുതലാളിമാര്‍ക്കുവേണ്ടി റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോൾ അടക്കേണ്ട സീനിയറേജ് ഒഴിവാക്കി നല്‍കിയത് വേണുവാണ്. അത് നിയമ വിരുധമാണെന്ന് നയമോപദേശം ലഭിച്ചിട്ടും ഉത്തരവ് പിന്‍വലിച്ചിട്ടുമില്ല. മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ രാഷ്ട്രീയ തീരുമനമാണെന്ന് തുറന്നു പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ചില പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നത് ആരെ സംരക്ഷിക്കാനായിരിക്കും.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (33 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (34 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (42 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends