പിണറായി വീണു കേട്ടോ... കെ. സുധാകരൻ വിരിച്ച വലയിൽ നിന്നും എഴുനേൽക്കാൻ കഴിയാതെ മുഖ്യമന്ത്രി; താളത്തിൽ തുടങ്ങി ആഞ്ഞടിച്ച് സുധാകരൻ, കെ പി സി സി അധ്യക്ഷനെ പിന്തുണച്ച് കോൺഗ്രസ്സ്
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് കെ.സുധകാരൻ മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ ഇവർ തമ്മിലുള്ള വാക്പോരില്‍ കെ പി സി സി അദ്ധ്യക്ഷന് പൂര്‍ണ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
കെ സുധാകരന് എതിരായുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒഴിവാക്കണമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായി പോയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
മരംമുറി കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും കോണ്‍ഗ്രസ് സുധാകരന് പിന്നില്‍ ഒറ്റക്കെട്ടായി നിന്നുവെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ. ക്യാമ്പസ് രാഷട്രീയ അനുഭവം സുധാകരന്‍ പങ്കുവച്ചതില്‍ ഇത്ര സീരിയസ് ആയി മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായം.
കെ പി സി സി പ്രസിഡന്‍റിനെ അപമാനിക്കാന്‍ മാത്രം എന്താണിത്ര പ്രകോപനം എന്ന് മനസിലാകുന്നില്ല. കെ സുധാകരനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വകവരുത്താനാണ് പിണറായിയുടെ നീക്കം. കെ സുധാകരനല്ല, മുഖ്യമന്ത്രിയാണ് കെ സുധാകരന്‍ വിരിച്ച വലയില്‍ വീണത് എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു കെ വി തോമസ് പ്രതികരിച്ചത്. മുഖ്യമന്ത്രി ബ്രണ്ണന്‍ കോളേജില്‍ പഠിച്ച കാലമല്ല ഇത്. ഭരണാധികാരി ആയിരുന്ന് ഇങ്ങനെ സംസാരിക്കാമോയെന്ന് പിണറായി വിജയനും സി പി എമ്മും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു. സുധാകരന്‍ പറഞ്ഞതില്‍ തെറ്റില്ലന്ന നിലപാടാണ് തനിക്കെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പൊളിറ്റിക്കല്‍ ക്രമിനലിന്‍റെ ശൈലിയും ഭാഷയുമാണ് പിണറായിക്ക്. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍നിന്നും പിണറായി പുറത്തുവന്നിരിക്കുന്നു. യഥാര്‍ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രണ്ണന്‍ സംഭവം ബ്രണ്ണന്‍ കോളജിലെ സംഘര്‍ഷം യഥാര്‍ഥ സംഭവമാണെങ്കിലും പ്രസിദ്ധപ്പെടുത്താന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒരു മാധ്യമപ്രവര്‍ത്തകനോട് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വെളിപ്പെടുത്തിയ കാര്യമാണ് പുറത്തുവന്നത്. നടന്ന സംഭവമാണ് പുറത്തുവന്നതെങ്കിലും മാധ്യമത്തിന്‍റെ ഭാഗത്തുനിന്നും ചതിവാണുണ്ടായത്. മാധ്യമപ്രവര്‍ത്തനത്തിന് അപമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha