ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലി: പിന്നിൽ സിപിഎം ശുപാർശ?
സിപിഎമ്മിന്റെ ആ വമ്പൻ കള്ളത്തരം പുറത്ത് ഞെട്ടിത്തരിച്ച് രാഷ്ട്രീയ ലോകം... പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സിപിഎമ്മിന്റെ ശുപാർശയിൽ ജോലി നൽകിയെന്ന നിർണായക വിവരം ഇപ്പോൾ പുറത്ത് വരികയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക ജോലി അവർക്ക് നൽകിയിരിക്കുന്നത്. മുഖ്യപ്രതി പീതാംബരന്റെ ഭാര്യ അടക്കമുള്ളവർക്കാണ് ജോലി നൽകിയിരിക്കുന്നത്.
കൃപേഷിനേയും ശരതിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവർക്കാണ് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഇവരെ നിയമിക്കാൻ സിപിഎം ഭരിക്കുന്ന കാസർകോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത് . ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകണമെന്നത് പാർട്ടിയുടെ ശുപാർശയാണെന്നാണ് ലഭ്യമാകുന്ന വിവരം.
കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയിരിക്കുന്നത് എല്ലാ കാര്യം ഏറെ ശ്രദ്ധേയം. കേസ് നിലവിൽ സിബിഐ അന്വേഷിക്കുകയാണ്.
"
https://www.facebook.com/Malayalivartha