Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കെഎസ്‌യു ഉണ്ടായ കാലം മുതല്‍ അക്രമിസംഘം; കെ സുധാകരന്‍ കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നിലവാരം ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് എം എ ബേബി

19 JUNE 2021 05:51 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ നിലവാരം ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സഖാവ് പിണറായി വിജയനെക്കുറിച്ച്‌ സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം പതിവായി നടത്താറുള്ള വിടുവായത്തം പറച്ചില്‍ ആണെന്നത് വ്യക്തമാണ്. സുധാകരന്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് സഖാവ് പിണറായി വിജയനെ ചവുട്ടി വീഴ്ത്തി എന്നൊക്കെയുള്ള വീമ്ബു പറച്ചില്‍ വെറും കള്ളമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് - അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിച്ചു കൊണ്ട് തുടര്‍ ഭരണത്തിലേക്ക് വന്നത് കോണ്‍ഗ്രസിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. സുധാകരനെ ഇറക്കി അക്രമം നടത്തി ഈ വിജയത്തെ മറികടക്കാം എന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ ആണ്. ആര്‍ എസ് എസുമായി രഹസ്യധാരണയുണ്ടാക്കി അടുത്ത അഞ്ചു കൊല്ലം കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണെന്ന് പറയാതിരിക്കാനാവില്ല. ഇത്തരം രാഷ്ട്രീയകാപട്യത്തെ തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിവുണ്ട്.

കെഎസ്യു ഉണ്ടായ കാലം മുതല്‍ , ഫലത്തില്‍ ഇല്ലാതായ ഇന്നുവരെ , മുഖ്യമായും ഒരു അക്രമിസംഘം ആയിരുന്നു. ഏഷ്യയിലെഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനതുടങ്ങിയ ഉപരിപ്ലവമായ അവകാശവാദങ്ങളും ,പ്രചാരമല്ലാതെ , തീരെമാധ്യമ മൂല്യങ്ങളില്ലാത്ത ചിലപത്രത്താളുകളുടെ വാല്‍സല്യാതിരേകവുമാണ് അവര്‍ക്ക് കുറേ സാമൂഹിക ശ്രദ്ധ നേടിക്കൊടുത്തത്.

കെ എസ് യുവിന്ററെയും കോണ്‍ഗ്രസിന്റെയും അക്രമപാരമ്ബര്യത്തെയാണ് സുധാകരന്‍ ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടു വന്നത്. ഒരര്‍ത്ഥത്തില്‍ നന്നായി. ജനങ്ങളുടെ ഓര്‍മയില്‍ നിന്ന് ഇവരുടെ അക്രമങ്ങള്‍ മാഞ്ഞു പോകാന്‍ തുടങ്ങിയിരുന്നു. സിപിഐ എമ്മിനെ പണ്ടേപ്പോലെ അക്രമം കൊണ്ട് നേരിടാം എന്നാണ് സുധാകരന്‍ ഇപ്പോഴും സ്വപ്നം കാണുന്നതെങ്കില്‍ കാലം മാറി എന്നത് സുധാകരനെ ഓര്‍മിപ്പിക്കുന്നു.

ഒരു വിധത്തിലും ഉള്ള അക്രമം കേരളം പൊറുപ്പിക്കില്ല. ഇത്തരം ഒരാളെ തങ്ങളുടെ പ്രസിഡണ്ടായി കൊണ്ടുനടക്കേണ്ടിവന്നാല്‍ എന്താവും സ്വന്തം പാര്‍ട്ടിയുടെ ഗതി എന്ന് കോണ്‍ഗ്രസ്സുകാര്‍ ആലോചിക്കേണ്ടതാണ്. അത് ഞങ്ങളുടെകാര്യം നിങ്ങള്‍ ഇടപെടേണ്ടതില്ല എന്നാണെങ്കില്‍പ്പിന്നെ മറ്റൊന്നും പറയാനില്ല. ഇടതുപക്ഷപുരോഗമനപ്രസ്ഥാനങ്ങളേയും മതേതരശക്തികളേയും വ്യത്യസ്താഭിപ്രായങ്ങളേയും ആയുധമുപയോഗിച്ച്‌ നിഷ്ക്കാസനം ചെയ്യാനാണ് ആര്‍ എസ്സ് എസ്സും അത്തരം തീവ്രവാദസംഘടനകളും ശ്രമിക്കുന്നത് എന്നത് പ്രസിദ്ധം. അവരുടെ സൌഹാര്‍ദ്ദവും സഹകരണവും തന്റെ വിനാശകരമായ അക്രമരാഷ്ട്രിയ പദ്ധതികള്‍ക്ക് ഉറപ്പാക്കാന്‍വേണ്ടിക്കൂടിയാണ് വളരെ ആലോചിച്ച്‌ രണ്ടുകാര്യങ്ങള്‍ കെ സുധാകരന്‍ പറഞ്ഞത്. തങ്ങളുടെമുഖ്യശത്രു സി പി ഐ (എം) ആണ്.

 

 

താന്‍ പിണറായിവിജയനെതിരേ നേരിട്ട് കായികാക്രമണം നടത്തിയിട്ടുണ്ട്. ഒന്നാമത്തേത് സത്യംതന്നെ. എന്നാല്‍ കോണ്‍ഗ്രസ്സ് അഖിലേന്ത്യാനേതൃത്വം പരസ്യമായി അത്തരമൊരുനിലപാട് പ്രഖ്യാപിക്കുമോയെന്ന് വ്യക്തമാവേണ്ടതുണ്ട്. രണ്ടാമത്തേത് പൊങ്ങച്ചമാണെങ്കിലും അദ്ദേഹം നേരിട്ട് ഒട്ടനവധി ആക്രമണങ്ങള്‍ നടത്തുകയോ സംഘടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഓഫ് ദി റിക്കോര്‍ഡ് പറഞ്ഞതാണ് വാരിക അച്ചടിച്ചത് എന്നാണ് മാധ്യമങ്ങളുടെ തുടര്‍ ചോദ്യങ്ങളെത്തുടര്‍ന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചത്. അതെന്തായാലും ഇടതുപക്ഷമതേതരശക്തികള്‍ക്കെതിരേ രാഷ്ട്രീയമായും കായികമായും നമുക്കുസഹകരിക്കാമെന്ന് എല്ലതരം തീവ്രവര്‍ഗ്ഗീയശക്തികളോടുംഉള്ള ബോധപൂര്‍വ്വമായ പരസ്യ ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിനും എ കെ ആന്റണിയെപ്പോലുള്ളവര്‍ക്കും ഈ സാഹചര്യത്തെപ്പറ്റി എന്തുപറയാനുണ്ട് എന്നത് കൌതുകകരമാണ്. എന്തായാലും നമ്മുടെ നാട് കരുതിയിരിക്കേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (8 minutes ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (16 minutes ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (35 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (3 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (4 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends