Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി അന്വേഷിച്ച് ഇറങ്ങാൻ പോകുന്നത് ബിജെപി... സംശയത്തിൽ ആ നേതാവ്! കണ്ടെത്തിയാൽ പിന്നെ തീർന്നു...

20 JUNE 2021 10:46 PM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

കൊടകര കുഴൽപണ കേസ് സംസ്ഥാനത്തെ ബിജെപിയെ ആകമാനം പിടിച്ചുലച്ച ഒരു സംഭവം തന്നെയാണ്. തൊട്ട് പിന്നാലെ അപര സ്ഥാനാർഥിക്കു പണം നൽകൽ, കോഴ നൽകി എതിർ സ്ഥാനാർഥിയെ ഒഴിവാക്കൽ തുടങ്ങി നേതൃത്വത്തിനെതിരെയുളള കേസുകളിൽ പെ‍ാലീസ് അന്വേഷണം സജീവമായിരിക്കുന്ന ഈ സാഹചര്യത്തിൽ.

സത്യാവസ്ഥ എന്തെന്ന് അറിയാൻ ഇനി ബിജെപി തന്നെ നേരിട്ട് ഇറങ്ങുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്. വിവാദത്തിന്റെ വഴി കൃത്യമായി മനസിലാക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

തിരഞ്ഞെടുപ്പ് തിരിച്ചടിയും നേതൃത്വ പ്രശ്നങ്ങളെയും കുറിച്ചു കേന്ദ്രകമ്മിറ്റിക്കു റിപ്പേ‍ാർട്ടു നൽകിയെന്ന വിഷയത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണത്തിൽ ബിജെപി സംസ്ഥാന ഘടകം ഇറങ്ങിത്തിരിച്ചു. തിരഞ്ഞെടുപ്പു ഫണ്ട് ചെലവഴിച്ചതിനെ കുറിച്ചുള്ള കാര്യങ്ങളും റിപ്പേ‍ാർട്ടിലുണ്ടെന്നും പ്രചാരണം നടക്കുന്നുണ്ട്.

രാജ്യത്തെ അറിയപ്പെടുന്ന മുതിർന്ന മുൻ ഐഎഎസ് ഒ‍ാഫിസർ സി.വി.ആനന്ദബേ‍ാസ്, മുൻ ഡിജിപി ജേക്കബ് ‍തോമസ്, മെട്രേ‍ാമാൻ ഇ.ശ്രീധരൻ എന്നിവരുൾപ്പെട്ട കമ്മിറ്റി തിരഞ്ഞെടുപ്പിലെ സംഘടനാ നേതൃത്വത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ബിജപി കേന്ദ്രനേതൃത്വത്തിന് വിശദമായ റിപ്പേ‍ാർട്ടു നൽകിയെന്ന വാർത്തയാണ് നേതൃത്വത്തെ പിടിച്ചുലച്ചത്.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരനും ഡൽഹിയിൽ വച്ചു കമ്മിറ്റിയെയും റിപ്പേ‍ാർട്ടിനെയും നിഷേധിച്ചു. അത്തരമെ‍ാരു കമ്മിറ്റിയില്ലെന്നും അതു മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണെന്നും ഇരുവരും ആവർത്തിച്ചു പറഞ്ഞിരുന്നു.

സംഘടനാകാര്യത്തിൽ ആനന്ദബേ‍ാസിന് ഒരു ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. റിപ്പേ‍ാർട്ടു നൽകിയിട്ടില്ലെന്ന് ഇ.ശ്രീധരന്‍ പറഞ്ഞെങ്കിലും നൽകിയെന്ന നിലപാടിലായിരുന്നു സി.വി.ആനന്ദബേ‍ാസ്. അതേസമയം, ജേക്കബ് തേ‍ാമസ് വിഷയത്തിൽ പ്രതികരിച്ചുമില്ല. സംഭവം വിവാദമായതേ‍ാടെ, അങ്ങനെയെ‍ാരു കമ്മിറ്റിയെ നിയമിച്ചിട്ടില്ലെന്നു ബിജെപി കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി പ്രസ്താവനയും ഇറക്കേണ്ടി വന്നു.

പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി പ്രധാനമന്ത്രിക്കു നൽകാനെന്ന പേരിൽ ഒരു മുൻ സംസ്ഥാന പ്രസിഡന്റ്, തിരഞ്ഞെടുപ്പിന്റെ പെ‍ാതുസ്ഥിതിയെക്കുറിച്ചു, പെ‍ാതുസമ്മതനായ വ്യക്തിയെന്ന നിലയിൽ ആനന്ദബേ‍ാസിൽ നിന്നു റിപ്പേ‍ാർട്ടു വാങ്ങിയിരിക്കുമേ‍ാ എന്നു ഒരു വിഭാഗം നേതാക്കൾക്കിടയിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം ദേശീയ അധ്യക്ഷനുമായി അടുത്ത ദിവസം ചർച്ചചെയ്യുമെന്നാണ് അരിയാൻ കഴിഞ്ഞിട്ടുള്ളത്.

പാർട്ടിയല്ല പ്രധാനമന്ത്രിയാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതെന്ന പ്രചാരണവും ശക്തമായി ഉയരുന്നുണ്ടായിരുന്നു. എന്നാൽ പാർട്ടി ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രി സംഘടനാ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അമിത് ഷായും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമാണ് അതിനു ഉത്തരവാദിത്തപ്പെട്ട നേതാക്കളെന്നും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, റിപ്പോർ‌ട്ടു നൽകിയിട്ടുണ്ടെങ്കിൽ അത് ആർക്കെന്നാണു നേതൃത്വത്തിന്റെ ഇപ്പോഴത്തെ അന്വേഷണം.

തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് മിസേ‍ാറം ഗവർണർ പി.എസ്. ശ്രീധരൻപിളള പ്രധാനമന്ത്രിക്കു റിപ്പേ‍ാർട്ടു നൽകിയെന്നും വ്യാപകമായ പ്രചാരണവും വാർത്തകളും ഉണ്ടായെങ്കിലും അദ്ദേഹം മണിക്കൂറുകൾക്കുള്ളിൽ നിഷേധിച്ചിരുന്നു.

സംഘടനാകാര്യങ്ങൾ അന്വേഷിക്കാൻ മുതിർന്ന നേതാക്കളുടെ കമ്മിറ്റിയെ നിയമിക്കുന്നതാണ് ഇതുവരെയുള്ള പാർട്ടി കീഴ്‌വഴക്കം. ആനന്ദബേ‍ാസിന് പാർട്ടിയിൽ സംഘടനാചുമതല ഒന്നുമില്ലെന്നു നേതൃത്വം ആവർത്തിച്ചു പറയുന്നുമുണ്ട്. ഇത്തരത്തിൽ ആകെ കൺഫ്യൂഷനിലാണ് പാർട്ടിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (22 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (26 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (50 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (11 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (12 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (12 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (12 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (12 hours ago)

Malayali Vartha Recommends