ഇനി അന്വേഷിച്ച് ഇറങ്ങാൻ പോകുന്നത് ബിജെപി... സംശയത്തിൽ ആ നേതാവ്! കണ്ടെത്തിയാൽ പിന്നെ തീർന്നു...
കൊടകര കുഴൽപണ കേസ് സംസ്ഥാനത്തെ ബിജെപിയെ ആകമാനം പിടിച്ചുലച്ച ഒരു സംഭവം തന്നെയാണ്. തൊട്ട് പിന്നാലെ അപര സ്ഥാനാർഥിക്കു പണം നൽകൽ, കോഴ നൽകി എതിർ സ്ഥാനാർഥിയെ ഒഴിവാക്കൽ തുടങ്ങി നേതൃത്വത്തിനെതിരെയുളള കേസുകളിൽ പൊലീസ് അന്വേഷണം സജീവമായിരിക്കുന്ന ഈ സാഹചര്യത്തിൽ.
സത്യാവസ്ഥ എന്തെന്ന് അറിയാൻ ഇനി ബിജെപി തന്നെ നേരിട്ട് ഇറങ്ങുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്. വിവാദത്തിന്റെ വഴി കൃത്യമായി മനസിലാക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
തിരഞ്ഞെടുപ്പ് തിരിച്ചടിയും നേതൃത്വ പ്രശ്നങ്ങളെയും കുറിച്ചു കേന്ദ്രകമ്മിറ്റിക്കു റിപ്പോർട്ടു നൽകിയെന്ന വിഷയത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണത്തിൽ ബിജെപി സംസ്ഥാന ഘടകം ഇറങ്ങിത്തിരിച്ചു. തിരഞ്ഞെടുപ്പു ഫണ്ട് ചെലവഴിച്ചതിനെ കുറിച്ചുള്ള കാര്യങ്ങളും റിപ്പോർട്ടിലുണ്ടെന്നും പ്രചാരണം നടക്കുന്നുണ്ട്.
രാജ്യത്തെ അറിയപ്പെടുന്ന മുതിർന്ന മുൻ ഐഎഎസ് ഒാഫിസർ സി.വി.ആനന്ദബോസ്, മുൻ ഡിജിപി ജേക്കബ് തോമസ്, മെട്രോമാൻ ഇ.ശ്രീധരൻ എന്നിവരുൾപ്പെട്ട കമ്മിറ്റി തിരഞ്ഞെടുപ്പിലെ സംഘടനാ നേതൃത്വത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ബിജപി കേന്ദ്രനേതൃത്വത്തിന് വിശദമായ റിപ്പോർട്ടു നൽകിയെന്ന വാർത്തയാണ് നേതൃത്വത്തെ പിടിച്ചുലച്ചത്.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരനും ഡൽഹിയിൽ വച്ചു കമ്മിറ്റിയെയും റിപ്പോർട്ടിനെയും നിഷേധിച്ചു. അത്തരമൊരു കമ്മിറ്റിയില്ലെന്നും അതു മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണെന്നും ഇരുവരും ആവർത്തിച്ചു പറഞ്ഞിരുന്നു.
സംഘടനാകാര്യത്തിൽ ആനന്ദബോസിന് ഒരു ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. റിപ്പോർട്ടു നൽകിയിട്ടില്ലെന്ന് ഇ.ശ്രീധരന്‍ പറഞ്ഞെങ്കിലും നൽകിയെന്ന നിലപാടിലായിരുന്നു സി.വി.ആനന്ദബോസ്. അതേസമയം, ജേക്കബ് തോമസ് വിഷയത്തിൽ പ്രതികരിച്ചുമില്ല. സംഭവം വിവാദമായതോടെ, അങ്ങനെയൊരു കമ്മിറ്റിയെ നിയമിച്ചിട്ടില്ലെന്നു ബിജെപി കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി പ്രസ്താവനയും ഇറക്കേണ്ടി വന്നു.
പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി പ്രധാനമന്ത്രിക്കു നൽകാനെന്ന പേരിൽ ഒരു മുൻ സംസ്ഥാന പ്രസിഡന്റ്, തിരഞ്ഞെടുപ്പിന്റെ പൊതുസ്ഥിതിയെക്കുറിച്ചു, പൊതുസമ്മതനായ വ്യക്തിയെന്ന നിലയിൽ ആനന്ദബോസിൽ നിന്നു റിപ്പോർട്ടു വാങ്ങിയിരിക്കുമോ എന്നു ഒരു വിഭാഗം നേതാക്കൾക്കിടയിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം ദേശീയ അധ്യക്ഷനുമായി അടുത്ത ദിവസം ചർച്ചചെയ്യുമെന്നാണ് അരിയാൻ കഴിഞ്ഞിട്ടുള്ളത്.
പാർട്ടിയല്ല പ്രധാനമന്ത്രിയാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതെന്ന പ്രചാരണവും ശക്തമായി ഉയരുന്നുണ്ടായിരുന്നു. എന്നാൽ പാർട്ടി ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രി സംഘടനാ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അമിത് ഷായും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമാണ് അതിനു ഉത്തരവാദിത്തപ്പെട്ട നേതാക്കളെന്നും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, റിപ്പോർട്ടു നൽകിയിട്ടുണ്ടെങ്കിൽ അത് ആർക്കെന്നാണു നേതൃത്വത്തിന്റെ ഇപ്പോഴത്തെ അന്വേഷണം.
തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിളള പ്രധാനമന്ത്രിക്കു റിപ്പോർട്ടു നൽകിയെന്നും വ്യാപകമായ പ്രചാരണവും വാർത്തകളും ഉണ്ടായെങ്കിലും അദ്ദേഹം മണിക്കൂറുകൾക്കുള്ളിൽ നിഷേധിച്ചിരുന്നു.
സംഘടനാകാര്യങ്ങൾ അന്വേഷിക്കാൻ മുതിർന്ന നേതാക്കളുടെ കമ്മിറ്റിയെ നിയമിക്കുന്നതാണ് ഇതുവരെയുള്ള പാർട്ടി കീഴ്‌വഴക്കം. ആനന്ദബോസിന് പാർട്ടിയിൽ സംഘടനാചുമതല ഒന്നുമില്ലെന്നു നേതൃത്വം ആവർത്തിച്ചു പറയുന്നുമുണ്ട്. ഇത്തരത്തിൽ ആകെ കൺഫ്യൂഷനിലാണ് പാർട്ടിയും.
https://www.facebook.com/Malayalivartha