വടിയെടുത്ത് സി. കെ. ജാനു... എല്ലാവനേയും കോടതി കയറ്റും! വാങ്ങിയ പണത്തിന് ഉറവിടമുണ്ട്...
സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി. കെ. ജാനു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
വയനാട്ടിലെ മുൻ എംഎൽഎ സി. കെ. ശശീന്ദ്രന് നൽകിയത് കടം വാങ്ങിയ പണമാണെന്നും, ഇത് കോഴയായി കിട്ടിയതല്ല, കൃഷി ചെയ്ത് കിട്ടിയതാണെന്നും സി കെ ജാനു വാദിച്ചു. ഇനിയും ആർക്കെങ്കിലും പണം കൊടുക്കാൻ ഉണ്ടെങ്കിൽ അദ്ദേഹത്തിൽനിന്ന് വായ്പ വാങ്ങും. അതെന്താ, തനിക്ക് വായ്പയും കടവും വാങ്ങാന്‍ പറ്റില്ലേയെന്നും അവര്‍ ചോദിച്ചു.
സ്ഥാനാർത്ഥിയാകാൻ ബിജെപി നൽകിയ കോഴപ്പണം സി കെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് കെ സുരേന്ദ്രനെതിരായ വയനാട്ടിലെ കേസിലെ പരാതിക്കാരൻ പി കെ നവാസ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാലിത് വാഹനം വാങ്ങാൻ കടം വാങ്ങിയ പണമാണെന്ന് സി. കെ. ജാനു പറയുന്നു. ഇനി ഇത്തരത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും സി കെ. ജാനു പറഞ്ഞു.
കോടതി ഉത്തരവ് അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മൊഴി രേഖപ്പെടുപ്പെടുത്തിയപ്പോഴാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പി. കെ. നവാസ് നാലര ലക്ഷം രൂപ ജാനു സിപിഎമ്മിന് നൽകിയതായി ആരോപിച്ചത്. മുൻ എംഎൽഎ സി. കെ. ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകി എന്നാണ് ആരോപണം.
വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നൽകാനുണ്ടായിരുന്ന പണവും ജാനു നൽകിയതായി നവാസിന്‍റെ മൊഴിയിലുണ്ട്. എന്നാൽ 2019-ൽ വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപാ വാങ്ങിയിരുന്നതായി സി കെ ശശീന്ദ്രൻ പറഞ്ഞിട്ടുണ്ട്. അതിൽ ബാക്കിയുള്ള ഒന്നര ലക്ഷം രൂപയാണ് മാർച്ചിൽ തിരികെ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സി കെ ശശീന്ദ്രന്റെ വെളിപ്പെടുത്തൽ ജാനുവിനെ വെട്ടിലാക്കി. ജാനുവിന്‍റെ കൈവശം പണമെത്തിയിരുന്നു എന്ന് തെളിയുന്നതോടെ സുരേന്ദ്രൻ നൽകിയ പണമാണെന്ന സൂചനയാണ് ഇനി ശക്തമാകാൻ പോകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ് പണം ശശീന്ദ്രന് നൽകിയതെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.
ആദ്യം അവരെ ഡ്രൈവേഴ്സ് യൂണിയൻ സൊസൈറ്റിയിലേക്ക് അയച്ചു. എന്നാൽ എന്തുകൊണ്ടോ അവിടെ നിന്ന് വായ്പ ലഭിച്ചില്ല. ഇതോടെയാണ് 2019 ഒക്ടോബറിൽ അക്കൌണ്ട് വഴി മൂന്നു ലക്ഷം രൂപ നൽകിയത്. ജാനുവുമായി നടന്ന എല്ലാ പണമിടപാടും അക്കൌണ്ട് വഴിയായിരുന്നുവെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ നൽകിയ പണം സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകിയതായി പി കെ നവാസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ തെളിവ് കൈവശമുണ്ടെന്നും നവാസ് പൊലീസിനോട് പറഞ്ഞു.
നാലര ലക്ഷം രൂപയാണ് ഇത്തരത്തിൽ കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെയാണ് പ്രതികരണവുമായി സി കെ ശശീന്ദ്രൻ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha