തനിക്ക് കൂടുതൽ എതിർപ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോട്: കുടുംബം പല കാര്യങ്ങളിലും തന്നോട് വിശ്വാസ വഞ്ചന കാട്ടി: സഹോദരന്റെ വിവാഹത്തിന് പങ്കെടുത്തിരുന്നില്ല: ആ രണ്ട് ചോദ്യങ്ങൾക്ക് മുന്നിൽ കല്ലുപോലെ കിരൺ

വിസ്മയ കേസിൽ കിരണിന്റെ ആ മൊഴി വീണ്ടും... വിസ്മയ സ്വയം തൂങ്ങിയ താണെന്ന് ആവർത്തിക്കുകയാണ് കിരൺ..
വിസ്മയ ശുചി മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരൺ പൊലീസിനോട് ആവർത്തിച്ചാവർത്തിച്ച് പറയുകയാണ്. എന്നാൽ വിസ്മയയെ കൊലപ്പെടുത്തി കെട്ടിതൂക്കിയത് ആണോ എന്ന സംശയം ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നുവെന്നത് കിരൺ ഏറ്റു പറയുകയുണ്ടായി. മരണം നടന്ന വീട്ടിൽ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുവാനുള്ള സാധ്യതകളുണ്ട്.
ജൂൺ 21 ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു വിസ്മയയെ കിരൺ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരൺ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവർത്തിച്ചു. എന്നാൽ ഏറെ നേരം ഭാര്യ വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടൗവ്വലുമായി പെൺകുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരൺ മറുപടി നൽകിയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. പുലർച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോൾ മാതാപിതാക്കൾ ഇടപെട്ടു.
ആ ദിവസം താൻ ഭാര്യയെ മർദിച്ചിട്ടില്ല. മൊബൈൽ ഫോൺ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിൻ്റെ പേരിൽ മൂന്ന് ഫോണുകൾ തല്ലി തകർത്തു. എന്നാൽ പിന്നീട് ഫോൺ വാങ്ങി നൽകുകയും ചെയ്തു. തനിക്ക് കൂടുതൽ എതിർപ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടായിരുന്നു. കുടുംബം പല കാര്യങ്ങളിലും തന്നോട് വിശ്വാസ വഞ്ചന കാട്ടി. അത് കാറിൻ്റെ കാര്യത്തിൽ മാത്രമായിരുന്നില്ല. തൻ്റെ എതിർപ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതിൽ കടുത്ത അമർഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മർദ്ദനത്തിൽ കലാശിച്ചത്.
വിസ്മയക്ക് സഹോദരൻ്റെ വിവാഹ സമയത്ത് സ്വർണം നൽകാത്തതും ഇതു കൊണ്ടായിരുന്നു. വിവാഹത്തിൽ താനോ തൻ്റെ കുടുംബമോ പങ്കെടുത്തതുമില്ല. വിസ്മയയുടെ ബന്ധുക്കൾ അധിക്ഷേപിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെൺകുട്ടിയുടെ വീടിന് മുൻപിൽ സംഘർഷമുണ്ടാക്കേണ്ടി വന്നത്. ഇയാൾ ഇത്രയൊക്കെ പറഞ്ഞുവെങ്കിലും തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പോലീസ് സർജൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. ഫോറൻസിക് റിപ്പോർട്ട് പുറത്തു വരേണ്ടതുമുണ്ട്. അതിനുശേഷം മാത്രമേ കൊലപാതകമാണോ സ്വയം തൂങ്ങിമരിച്ചത് ആണോ എന്ന് അറിയാൻ സാധിക്കുകയുള്ളൂ.
നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഭർത്താവ് കിരണിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു . കസ്റ്റഡിയിൽ വാങ്ങി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം.
മൃതദേഹത്തിൽ കൊലപാതകത്തിന് കാരണമായേക്കാവുന്ന മുറിവുകളില്ലെന്നാണ്, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെയും ഫൊറൻസിക് ഡയറക്ടറുടെയും മൊഴി. വിസ്മയയുടെ ശരീരത്തിൽ വിഷാംശമുണ്ടോയെന്ന് സംശയമുണ്ട്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കഴിഞ്ഞചൊവ്വാഴ്ച സന്ധ്യയോടെ ഇയാളെ ശാസ്താംനടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അന്ന് 20 മിനിറ്റുമാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്താനാണ് പോലീസ് നീക്കം. ഐ.ജി. ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha


























