സാധാരണ നിലയിലേക്ക് എന്നെത്തും? ലോക്ക്ഡൗൺ ഇനി നീട്ടുമോ? രോഗികളും ഇന്നും ഇയർന്ന്.... സെഞ്ച്വറിയടിച്ച് മരണങ്ങൾ... നെഞ്ചിടിപ്പോടെ ജനങ്ങൾ!

കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല എന്ന നിലപാട് തന്നെയാണ് മുക്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്.
സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല എന്ന മുന്നറിപ്പോടെയാണ് കൊവിഡ് അവലേകനയോഗം ചേർന്നതും.
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
29,22,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് 14087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 109 പേരാണ് രോഗബാധിതരായി മരിച്ചത്. 131682 പരിശോധനകളാണ് ഇന്ന് നടന്നത്. മൂന്ന് ദിവസത്തെ ടിപിആർ 10.5 ശതമാനമാണ്. 10.2 ൽ നിന്നാണിത് ഉയർന്നത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല.
സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുന്നത്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല.
അതേസമയം, ശബരിമലയില്‍ കര്‍ക്കിടക മാസ പൂജയ്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം. 48 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
രണ്ട് ഡോസ് കൊവിഡ് വാക്സീനെടുത്തവര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. നിലക്കലില്‍ കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അടുത്ത വെള്ളിയാഴ്ച വൈകിട്ട് കര്‍ക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കും. 21ന് രാത്രി നട അടക്കും.
ഇതുകൂടാതെ, തമിഴ്നാട്ടിൽ ലോക്ഡൗൺ ഈ മാസം 19 വരെ നീട്ടി. കൂടുതൽ ഇളവുകൾ അനുവദിച്ചാണ് ലോക്ഡൗണ്‍ നീട്ടിയത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, റസ്റ്ററന്റുകൾ, ബേക്കറി, വഴിയോര ഭക്ഷണശാലകൾ തുടങ്ങിയവ രാത്രി 9 മണി വരെ പ്രവർത്തിക്കാം. നേരത്തെ 8 മണിവരെ പ്രവർത്തിക്കുന്നതിനെ അനുവാദമുണ്ടായിരുന്നുള്ളൂ.
റസ്റ്ററന്റുകളിലും മറ്റു ഭക്ഷണശാലകളിലും 50% ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ. സ്കൂൾ, കോളജ്, മദ്യശാലകൾ, തിയറ്ററുകൾ, മൃഗശാലകൾ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. പൊതുപരിപാടികൾ നടത്താനും അനുവാദമില്ല.
വിവാഹങ്ങൾക്ക് 50 പേർക്കും മരണാന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം. അന്തർസംസ്ഥാന ബസ് സർവീസ് പുനഃരാരംഭിച്ചില്ലെങ്കിലും പുതുച്ചേരിയിലേക്ക് മാത്രം സർവീസ് നടത്തും.
കഴിഞ്ഞ ശനിയാഴ്ചയും നിരവധി ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ, രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യുന്നതിൽ നാലാം സ്ഥാനത്താണ് തമിഴ്നാട്.
വെള്ളിയാഴ്ച, 3039 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 69 മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 25.13 ലക്ഷം പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചത്.
https://www.facebook.com/Malayalivartha
























