'എന്‍റെ ടീം ബ്രസില്‍ തോറ്റു. എന്നാലും നല്ല മത്സരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അര്‍ജന്റീനക്ക് അഭിനന്ദനങ്ങള്‍. അവര്‍ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി. എങ്കിലും നെയ്മറുടെ കരച്ചില്‍ മനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നു..' പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ബ്രസീല്‍ - അര്‍ജന്റീന സ്വപ്ന ഫൈനലിനൊടുവില്‍ ബ്രസീലിനെ നിലത്തടിച്ച് അർജന്റീന. കോപ്പ അമേരിക്ക കപ്പില്‍ നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തമിട്ട് ലയണല്‍ മെസിയുടെ നീലപ്പട. കപ്പ് ഉയര്‍ത്തിയ അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും പരാജയപ്പെട്ട ബ്രസീല്‍ ടീമിന്റെ വിഷമത്തിനൊപ്പമാണ് മഞ്ഞപ്പടയുടെ ആരാധകര്‍ മുഴുവനും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബ്രസീല്‍ ടീം ആണ്. ഇത്തവണത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നു പറയുകയാണ് വി ഡി സതീശന്‍.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്‍റെ ടീം ബ്രസില്‍ തോറ്റു. എന്നാലും നല്ല മത്സരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കന്‍ കളികള്‍ വിഷമമുണ്ടാക്കി. അര്‍ജന്റീനക്ക് അഭിനന്ദനങ്ങള്‍. അവര്‍ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി. എങ്കിലും നെയ്മറുടെ കരച്ചില്‍ മനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നു.
ഇന്ന് നടന്ന ഫൈനലില്‍ ഏകപക്ഷീകമായ ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോള്‍ആണ് വിജയത്തിന് കാരണമായി മാറിയത് . 28 വര്ഷം നീണ്ട അര്‍ജന്റീന ടീമിന്റെയും ആരാധകരുടെയും സ്വപ്നവും കാത്തിരുപ്പുമാണ് ഇന്ന് മാരക്കാനയില്‍ സാധ്യമായത് തന്നെ. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച ബ്രസീലിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചത്. കോപ്പ അമേരിക്ക 2021 ല്‍ അര്‍ജന്റീന ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍, കോടിക്കണക്കിനു വരുന്ന ആരാധകരുടെ പ്രാര്‍ത്ഥനകളാണ് സഫലമാകുന്നത്. മെസ്സിയ്ക്കും കൂട്ടാളികള്‍ക്കും ഇത് കാത്തിരിപ്പിന്റെ വിരാമമാണ്, 1993 മുതല്‍ക്കുള്ള നീണ്ട കാത്തിരിപ്പിന്റെ വിരാമം.
https://www.facebook.com/Malayalivartha























