Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

ഐ എസ് ആര്‍ ഒ ചാരക്കേസ് ജോ ബൈഡന്റെ ബന്ധം എന്ത് ? ചുരുളഴിക്കുമോ സി ബി ഐ ?

12 JULY 2021 10:48 AM IST
മലയാളി വാര്‍ത്ത

ഐ എസ് ആര്‍ ഓ ചാര കേസ് സംബന്ധിച്ച അന്വേഷങ്ങള്‍ ഇപ്പോഴും മുന്നോട്ട് കൊണ്ട് പോവുകയാണ് സി ബി ഐ

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ് വിജയന്‍ എന്നും തമ്പി എസ് ദുര്‍ഗ എന്നും പേരുള്ള രണ്ട് വിരമിച്ച കേരളാ പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് സി ബി ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേരള ചരിത്രത്തിലെ എന്തിനു ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഢതകളില്‍ ഒന്നാണ് ഐ എസ് ആര്‍ ഓ ചാര കേസ്



നാരായണന്റെ അനധികൃത അറസ്റ്റിന് ഉത്തരവാദികളായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ ഗൂഢാലോചന , തട്ടിക്കൊണ്ടുപോകല്‍, തെളിവുകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു


എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അന്താരാഷ്ട്ര ഇടപെടലിന്റെ പിന്നാമ്പുറ കഥകളും നിലവിലുണ്ട് . 1990 കളില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസില്‍ നിന്ന് 250 മില്യണ്‍ ഡോളറിന് ക്രയോജനിക് സാങ്കേതികവിദ്യ നേടാന്‍ ഇന്ത്യ ആഗ്രഹിച്ചിരുന്ന കാലഘട്ടത്തിലാണ് ചാര കേസ് നടക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ ഡീല്‍ എന്ത് വില കൊടുത്തും തടയാന്‍ ആയിരിന്നു അമേരിക്കന്‍ തീരുമാനം.




എന്നാല്‍ അതൊക്കെ അവിടെ നില്‍ക്കട്ടെ. നിലവിലെ അമേരിക്കന്‍ പ്രെസിഡന്റ് ജോ ബൈഡനും ഐ എസ് ആര്‍ ഒ ചാരക്കേസും തമ്മില്‍ എന്ത് ബന്ധം ഉണ്ടാവാന്‍ ആണ് എന്നായിരിക്കും നമ്മള്‍ എല്ലാവരും ചിന്തിക്കുന്നത്. ഐ എസ ആര്‍ ഒ ചാര കേസ് നടക്കുന്നത് 29 വര്‍ഷം മുന്‍പ് 1992 ലും ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ ആകുന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പും. ഇതിന്റെ ഉത്തരം കിട്ടാന്‍ നമ്മള്‍ പുറകോട്ട് പോകേണ്ടത് 1992 ല്‍ ഇറങ്ങിയ ലോസ് ആഞ്ചലസ് ടൈംസ് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിലേക്കാണ്. ആ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്


ഇന്ത്യയുമായുള്ള 250 മില്യണ്‍ ഡോളര്‍ റോക്കറ്റ് വ്യാപാരവുമായി മോസ്‌കോ മുന്നോട്ട് പോയാല്‍ റഷ്യയ്ക്ക് കൂടുതല്‍ യുഎസ് സാമ്പത്തിക സഹായം നല്‍കുന്നത് തടയണം എന്ന് ഒരു പ്രധാന സെനറ്റ് കമ്മിറ്റി ബുധനാഴ്ച വോട്ട് ചെയ്തു. ഇത് സോവിയറ്റ് യൂണിയന്‍ സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന കാലം ആണ്. അമേരിക്ക സോവിയറ്റ് യൂണിയന് കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഒരു സാമ്പത്തിക സഹായം തടഞ്ഞു വയ്ക്കണം എന്നാണ് അവര്‍ ഇതിലൂടെ ആവശ്യപ്പെടുന്നത്. ഇന്ത്യക്ക് റഷ്യ സാങ്കേതിക വിദ്യ നല്‍കുന്നത് തടയണം അത് അപകടകരം ആണ് എന്നതാണ് ഇതിനു കാരണം.

 




എന്നാല്‍ ആരാണ് ഇത് വോട്ടിനിടാന്‍ മുന്‍കൈ എടുത്തിരിക്കുന്നത് എന്ന് നമ്മള്‍ പരിശോധിക്കുകയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം കാണാന്‍ സാധിക്കും.


സാമ്പത്തിക സഹായം നഷ്ടപ്പെടാനുള്ള സാധ്യത കണ്ടുകഴിഞ്ഞാല്‍ റഷ്യന്‍ നേതാക്കള്‍ ഈ വില്‍പ്പന നിര്‍ത്തുന്നതിന്റെ ആവശ്യകത തിരിച്ചറിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' ഭേദഗതി വാഗ്ദാനം ചെയ്ത സെനറ്റര്‍ ജോസഫ് ആര്‍. ബിഡന്‍ ജൂനിയര്‍ പറഞ്ഞു. ''ഇത് ചെറിയ വില്‍പ്പനയല്ല; ഇത് അപകടകരമാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ ജോസഫ് ആര്‍ ബൈഡന്‍ ജൂനിയര്‍ ആരാണെന്നു പ്രേത്യേകിച് പറയേണ്ട ആവശ്യം ഇല്ലല്ലോ. ഈ



അന്ന് പാകിസ്ഥാന്‍ അമേരിക്കന്‍ ചേരിയില്‍ ആണ്. അന്ന് അമേരിക്ക സംരക്ഷിക്കാന്‍ ശ്രമിച്ചത് പാകിസ്ഥാന്റെ താല്പര്യം ആണ് എന്നത് വ്യക്തമാണ്. ഈ നീക്കത്തിന് പുറകിലുള്ള താല്പര്യം എന്തായിരുന്നാലും ഇന്ത്യക്ക് ക്രയോജനിക് സാങ്കേതിക വിദ്യ ലഭിക്കരുത് എന്ന് നിര്‍ബന്ധം ഉള്ള ഒരു രാജ്യം ആയിരിന്നു അമേരിക്ക.


എസ് ആര്‍ ഓ ചാരക്കേസ് കെട്ടി ചമച്ചത് ആണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതിനു പുറകില്‍ കളിച്ചത് ആരാണ് എന്നത് മാത്രം ഇതു വരെ മറ നീക്കി പുറത്തു വന്നിട്ടില്ല. ഇനി എപ്പോഴെങ്കിലും വരുമോ എന്നും ഒരു പിടിയും ഇല്ല.




കേരളത്തില്‍ ഇതിന്റെ ഏറ്റവും വലിയ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് ഒരു പക്ഷെ കെ കരുണാകരന് ആയിരിക്കും. കേരള രാഷ്ട്രീയത്തിന്റെ തന്നെ ഗതി വിഗതികള്‍ ഒരര്‍ത്ഥത്തില്‍ ചാര കേസ് മാറ്റി മറിച്ചു. അധികാര സമവാക്യങ്ങള്‍ തന്നെ മാറി.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഐ എസ് ആര്‍ ഓ ചാര കേസ് അതി വിദഗ്ധമായി ഉപയോഗിച്ചു. എന്നാല്‍ ചാര കേസിനു പുറകില്‍ ഉള്ളത് കേരളത്തില്‍ ഉള്ള ആരെങ്കിലും ആണ് എന്ന് പറയാന്‍ കഴിയില്ല. കാരണം കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ ക്കാരന്റെ ക്കില്‍ ഒതുങ്ങുന്നതായിരുന്നില്ല ഐ എസ് ആര്‍ ഓ ചാര കേസ് എന്നത് കൊണ്ട് തന്നെ.




തന്റെ ആത്മ കഥ ആയ ഓര്‍ബിറ്റ് ഓഫ് മെമ്മറീസില്‍ നമ്പി നാരായണന്‍ ചാര കേസുമായി ബന്ധപ്പെട്ട അമേരിക്കന്‍ ചാര സംഘടന ആയ സി ഐ എ യുടെ ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കാതിരിക്കാന്‍ എന്ത് ഇടപെടലും നടത്താന്‍ തയ്യാറായിരുന്നു അമേരിക്ക എന്നും അദ്ദേഹം വ്യക്തമാക്കുന്നു.


രത്തന്‍ സൈഗാള്‍ എന്ന ഐ ബി ഉദ്യോഗസ്ഥനെ കുറിച്ചും അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്ന ഐ എസ് ആര്‍ ഒ യിലെ ഒരു സി ഐ എ വനിതയെ കുറിച്ചും നമ്പി നാരായണന്‍ തന്റെ ആത്മ കഥയില്‍ പറയുന്നു.


ഐ എസ് ആര്‍ ഒ ചാരവൃത്തി കേസ് അന്വേഷിക്കുന്ന ഐ.ബിയുടെ അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ഈ ഉദ്യോഗസ്ഥന്‍. അദ്ദേഹം ഒരു സിഐഎ ഏജന്റാണെന്ന് മനസ്സിലാക്കിയതിനാല്‍ പിന്നീട് അദ്ദേഹത്തെ സേവനത്തില്‍ ഐ എസ് ആര്‍ ഓ പിരിച്ചു വിട്ടിരുന്നു . എന്നാല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം എന്താണെന്നു വച്ചാല്‍ 1994 ല്‍ ഐ ബി , ഐ എസ് ആര്‍ ഓ ചാരവൃത്തി കേസ് അന്വേഷിക്കുമ്പോള്‍ സെഗാള്‍ ഐ.ബിയുടെ ഭാഗം ആയിരിന്നു എന്നതാണ് അത്.



ആത്യന്തികമായി, ഏഴ് ക്രയോജനിക് എഞ്ചിനുകള്‍ ഇന്ത്യക്ക് നല്‍കാന്‍ അമേരിക്ക റഷ്യയെ അനുവദിക്കുകയുണ്ടായി . എന്നാല്‍ സാങ്കേതിക കൈമാറ്റം അനുവദിക്കപ്പെട്ടില്ല . അതുവഴി ഇന്ത്യയുടെ ബഹിരാകാശ പുരോഗതി വളരെയധികം ദുര്‍ബലപ്പെട്ടു . കുറഞ്ഞ താപനിലയില്‍ ഇന്ധനം കൈകാര്യം ചെയ്യുന്ന ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഇന്ത്യ പിന്നെയും തടസ്സങ്ങള്‍ നേരിട്ടു, ഭാരമേറിയ ഉപഗ്രഹങ്ങളെ കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകാന്‍ റോക്കറ്റിന് ആവശ്യമായ അധിക ത്രസ്റ്റ് ഇത് മൂലം ലഭിച്ചിരുന്നില്ല . ജോ ബിഡന്റെ 1992 ലെ ഈ നിലപാട് ഇന്ത്യയ്ക്ക് വന്‍ നാശനഷ്ടമുണ്ടാക്കുകയും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ വര്‍ഷങ്ങള്‍ പിന്നിലാക്കുകയും ചെയ്തു.


ഇപ്പോള്‍ തന്റെ ജീവിത സായാഹ്നത്തില്‍ നമ്പി നാരായണന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്.




ഇതൊരു കെട്ടിച്ചമച്ച കേസ് ആണെന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തം ആണ്. ഇതൊരു കെട്ടിച്ചമച്ച കേസാണെങ്കില്‍, അത് കൊണ്ട് തന്നെ തീര്‍ച്ചയായും ആരെങ്കിലും ഇത് ആസൂത്രണം ചെയ്തിരിക്കണം. അവര്‍ ആരാണ്, അവരുടെ ഉദ്ദേശ്യം എന്താണ്? രാജ്യത്തിന് കോടിക്കണക്കിന് ഡോളര്‍ നഷ്ടമായ ഒരു കേസാണ് അകലങ്ങളില്‍ എവിടെയോ എന്റെ , ഈ രാജ്യത്തിന്റെ നഷ്ടത്തിന് ഉത്തരവാദിയായ ഒരാള്‍ തന്റെ ജീവിതം ആസ്വദിക്കുകയാണ് , അതേസമയം എന്നെപ്പോലെയുള്ള ഒരാള്‍, തന്റെ ജോലി ചെയ്തു എന്ന കാരണം കൊണ്ട് മാത്രം ഇപ്പോഴും കഷ്ടപ്പെടുന്നു. ഇതിന്റെ കാരണം എനിക്ക് അറിയണം അത്ര മാത്രം


ഇത് വരെയുള്ള സംഭവ വികാസങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ചാര കേസിന്റെ യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ മുന്നില്‍ മറ നീക്കി പുറത്തു വരുന്നുണ്ട്. അന്നത്തെ അമേരിക്ക അല്ല ഇന്നത്തെ അമേരിക്ക. അന്ന് അവര്‍ക്ക് പാകിസ്ഥാനോടുള്ള ബന്ധം അല്ല ഇപ്പോള്‍ ഉള്ളത്. ഇന്ന് അമേരിക്കയുടെ മേഖലയിലെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി ഇന്ത്യയാണ്. അത് കൊണ്ട് തന്നെ ചാര കേസിനു പുറകില്‍ പ്രവര്‍ത്തിച്ചത് ആരാണ് എന്നോ അത് എക്‌സിക്യൂട്ട് ചെയ്തത് ആരാണ് എന്നോ നമ്മള്‍ ആരും ഒരു പക്ഷെ ഒരിക്കലും അറിയാന്‍ പോകുന്നില്ല. നമ്പി നാരായണനോട് നമുക്ക് സഹതപിക്കാന്‍ മാത്രമേ കഴിയൂ ഒരല്പം കെ കരുണാകരനോടും



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി  (24 minutes ago)

സംസ്ഥാന പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍  (42 minutes ago)

കെപിസിസിയുടെ സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും  (54 minutes ago)

ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്  (1 hour ago)

വ്യവസായ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്; 'നവകേരളം' കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

എളമക്കരയില്‍ ആറുവയസുകാരിയുടെ മരണം; പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന  (1 hour ago)

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 24 കേസുകള്‍; കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും  (1 hour ago)

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു  (1 hour ago)

കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ട്; പൊതുജനാരോഗ്യ രംഗത്ത് സർക്കാർ മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ്  (2 hours ago)

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു; ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നു; ഈ മാസത്തെ ക്ഷേമ പെന്‍ഷന് അനുവാദം നൽകിയതായി ധനകാര്യ മ  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (2 hours ago)

കൃഷിയിലും ബിസിനസ്സിലും വൻ ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ കാലം!!!  (2 hours ago)

ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...  (2 hours ago)

Malayali Vartha Recommends