Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

മരം മുറിയില്‍ നിന്നും മുന്‍ മന്ത്രി കെ. ചന്ദ്രശേഖരനും കെ. രാജുവും രക്ഷപ്പെട്ടു... വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബലിയാടായി

12 JULY 2021 09:48 AM IST
മലയാളി വാര്‍ത്ത

അനന്തരം മരം മുറിയില്‍ നിന്നും മുന്‍ മന്ത്രി കെ. ചന്ദ്രശേഖരനും കെ. രാജുവും രക്ഷപ്പെട്ടു. പതിവുപോലെ വനം വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രം പെട്ടു. രക്ഷകനായി മാറിയത് ഇപ്പോഴത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.

റവന്യു - വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അതേപടി നടപ്പിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അച്ചടക്ക നടപടി വരുന്നത്.

 

 

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആയിര കണക്കിന് മരങ്ങള്‍ മുറിച്ചു തള്ളിയവരെ പിടി കൂടാതിരുന്നതിന്റെ പേരിലാണ് ഇരുപതോളം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വനം വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ഫയല്‍ വനം വകുപ്പ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്ക് കൈമാറി കഴിഞ്ഞു.

 എന്താണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റ് ? അന്നത്തെ റവന്യുമന്ത്രി കാട്ടിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ഒരു ഉത്തരവിറക്കി. അന്നത്തെ വനംമന്ത്രിയുടെ ആശീര്‍വാദത്തോടെയായിരുന്നു തീരുമാനം.രണ്ട് മന്ത്രിമാരും ഒരേ പാര്‍ട്ടിക്കാര്‍ ആയിരുന്നതിനാല്‍ ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. സര്‍ക്കാരും വനം മന്ത്രിയും മാറിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സര്‍ക്കാരും കൈമലര്‍ത്തി.അതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുഴപ്പത്തില്‍ ചാടിയത്.

 

 


സര്‍ക്കാര്‍ ഉത്തരവ് തങ്ങള്‍ നടപ്പിലാക്കുകയായിരുന്നു എന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് അതല്ല. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി കോടി കണക്കിന് രൂപയുടെ മരങ്ങള്‍ വനം വകുപ്പുദ്യോഗസ്ഥരുടെ അനുമതിയോടെ മുറിച്ചുകടത്തി എന്നാണ്. സര്‍ക്കാര്‍ പറയുന്നതില്‍ സത്യമില്ലാതില്ല.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഴിമതിക്ക് പേരുകേട്ടവരാണ്. സര്‍ക്കാരില്‍ നിന്നും ഒരു വിളിക്കായി കാത്തിരിക്കുന്നവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരവസരം കിട്ടിയാല്‍ അവര്‍ എന്തും ചെയ്യാം. എല്ലാവരും ഇങ്ങനെയാണെന്നല്ല പറയുന്നത്.

 


മരംമുറിക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ സമ്മതിച്ചു. ഐ.എഫ്.എസ്. റാങ്കിലുളളവര്‍ക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരംമുറിക്കേസില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായികഴിഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കി കഴിഞ്ഞു. വയനാട്ടില്‍ നിന്ന് മരംമുറിച്ചാല്‍ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്‌പോസ്റ്റാണ്.

 

 

എന്നാല്‍ മരംകടത്തി എന്നുപറയുന്ന ദിവസങ്ങളില്‍ ലക്കിടി ചെക്‌പോസ്റ്റില്‍ പരിശോധനകള്‍ നടന്നതായി റെക്കോഡുകളില്‍ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സമാനമായ സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മറ്റൊന്ന് ഉദ്യോഗസ്ഥന്മാര്‍ പരസ്പരം ഭീഷണിപ്പെടുത്തിയെന്നാണ്. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുളളതാണ് അതില്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കുളള ശിക്ഷാനടപടികള്‍ വനംവകുപ്പിന് ചെയ്യാന്‍ കഴിയില്ല. ശിക്ഷാനടപടികള്‍ സംബന്ധിച്ച വകുപ്പിന്റെ ശുപാര്‍ശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് മുഖ്യമന്ത്രിക്ക് ഫയല്‍ പോകും. മുഖ്യമന്ത്രിയാണ് നടപടി സ്വീകരിക്കേണ്ടത്.

 



തന്നെ വന്നുകാണുന്നത് കുറ്റകൃത്യം ചെയ്യാനുളള ലൈസന്‍സ് അല്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ കുറ്റകൃത്യത്തില്‍ പെട്ടവര്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. മുട്ടില്‍ മരം മുറി കേസിലെ പ്രതി മന്ത്രിയെ കണ്ടതിലുള്ള പ്രതികരണമായിരുന്നു ഇത്.

വനം വകുപ്പിലെ ഉന്നതര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നായിരുക്കും ഇവരുടെ വാദം. അതെന്തായാലും സ്വന്തം മന്ത്രിമാരെ രക്ഷിച്ചതാണ് രസകരമായ കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി  (24 minutes ago)

സംസ്ഥാന പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍  (42 minutes ago)

കെപിസിസിയുടെ സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും  (54 minutes ago)

ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്  (1 hour ago)

വ്യവസായ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്; 'നവകേരളം' കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

എളമക്കരയില്‍ ആറുവയസുകാരിയുടെ മരണം; പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന  (1 hour ago)

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 24 കേസുകള്‍; കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും  (1 hour ago)

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു  (1 hour ago)

കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ട്; പൊതുജനാരോഗ്യ രംഗത്ത് സർക്കാർ മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ്  (2 hours ago)

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു; ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നു; ഈ മാസത്തെ ക്ഷേമ പെന്‍ഷന് അനുവാദം നൽകിയതായി ധനകാര്യ മ  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (2 hours ago)

കൃഷിയിലും ബിസിനസ്സിലും വൻ ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ കാലം!!!  (2 hours ago)

ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...  (2 hours ago)

Malayali Vartha Recommends