ബുധനാഴ്ച ആരംഭിക്കുന്ന ബിടെക് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു സാങ്കേതിക സര്‍വകലാശാല; ബിടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി, റെഗുലര്‍ ചാന്‍സ് ആയി പരിഗണിക്കും: കോവിഡ് തീരുമാനം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

ബുധനാഴ്ച ആരംഭിക്കുന്ന ബിടെക് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്റെ നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണ് സര്‍വകലാശാല ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബിടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്നും സാങ്കേതിക സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നു.
ആദ്യ റെഗുലര്‍ ചാന്‍സ് ആയി തന്നെ ഇതിനെ പരിഗണിക്കുമെന്നും സാങ്കേതിക സര്‍വകലാശാല അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ബിടെക് പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് എഐസിടിഇ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്‌ളൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് എഐസിടിഇ നിര്‍ദേശിച്ചത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല. അതിനാല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് എഐസിടിഇ നിര്‍ദേശിച്ചത്. എന്നാല്‍ ഓഫ്‌ളൈന്‍ പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യമില്ലെന്നു സര്‍വകലാശാല അറിയിച്ചു.
കൊടിക്കുന്നില്‍ എംപി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ എഐസിടിഇ സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. ജമ്മു കശ്മീര്‍ മുതലുള്ള കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷകള്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനായിട്ടില്ലെന്നും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























