Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പിണറായി വിജയൻ– നരേന്ദ്ര മോദി കൂടിക്കാഴ്ച നാളെ നടക്കും... ആ തീരുമാനം ഉടൻ ഉണ്ടാകും! വൈകുന്നേരം ചർച്ച നടത്തും...

12 JULY 2021 10:14 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിനാണ് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ പി. കെ. മിശ്രയുമായും സംസാരിക്കും. ഇത് മൂന്ന് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

നാളെ ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക ഭവന- നഗര കാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തുക.

അതിവേഗ റെയിൽ പാതയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഡൽഹിക്കു തിരിച്ചത്. സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിന്തുണ തേടാനാണ് സന്ദർശനം നടത്തുന്നത്. രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ഇതുവരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിട്ടില്ല.

കെ– റെയില്‍ അടക്കമുള്ള വികസന വിഷയങ്ങളും കോവിഡില്‍ സംസ്ഥാനത്തിന് വാക്സീന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങളും ചർച്ചയായേക്കും.

സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.

അതേസമയം, ട കെ-റെയിൽ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് കേരളത്തെ രണ്ടായി പകുത്തു മാറ്റും വിധത്തിലാണെന്നാണ് പൊതുവേ പറയുന്നത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ 532 കി.മീ. നീളംവരുന്ന സെമി അതിവേഗ റെയിൽവേ അഥവാ സിൽവർ ലൈൻ പാതക്ക് ഇരുവശവും കൂറ്റൻ മതിൽ കെട്ടിത്തിരിക്കുമെന്നാണ് പദ്ധതി സംബന്ധിച്ച റിപ്പോർട്ടുകളിലുള്ളത്.

132 കി.മീ. നീളത്തിൽ നെൽപ്പാടം നികത്തേണ്ടിയും വരും. 25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്ന് പറയുന്നുണ്ടെങ്കിലും 100 മീറ്റർ വീതിയിലുള്ള ഭൂമിയെങ്കിലും ബഫർ സോണായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പദ്ധതിക്ക് പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിന് നിയോഗിച്ച ഏജൻസിക്ക് അംഗീകാരമില്ലെന്ന് പദ്ധതിക്കെതിരെ ചെന്നൈ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും ഏജൻസിയോട് ഒരു മാസത്തിനകം പരിസ്ഥിതി മാനേജ്മെൻറ് പ്ലാൻ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ നിർദേശിച്ചത് ഹർജിക്കാർക്ക് തിരിച്ചടിയായി. തിരുവനന്തപുരത്തെ സെൻറർ ഫോർ എൻവയൺമെൻറ് ആൻഡ് ഡെവലപ്മെന്റാണ് പഠനം നടത്തുന്നത്.

ഉമ്മൻ ചാണ്ടി സർക്കാർ എക്സ്പ്രസ് ഹൈവേ പദ്ധതി ആവിഷ്കരിച്ചപ്പോൾ ഇടതുപക്ഷം എതിർത്തത് കേരളത്തെ രണ്ടായി പകുത്തുമാറ്റുമെന്ന് വിമർശിച്ചുകൊണ്ടായിരുന്നു. എതിർപ്പിനെത്തുടർന്നാണ് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്.

സമാനമായി കേരളത്തെ നെടുകെ മുറിക്കുംവിധമാണ് റെയിൽ പദ്ധതി. 532 കി.മീ. നീളം വരുന്ന പാതയിൽ 450 കി.മീറ്ററും ഭൂനിരപ്പിലൂടെയാണ് പോകുക. ഇത്രയും ദൂരം പാതയുടെ ഇരുവശവും 15 അടി ഉയരമുള്ള മതിൽ നിർമിച്ച് പാതയെ വേർതിരിക്കണമെന്നാണ് മെട്രോമാൻ ഇ. ശ്രീധരൻ തയാറാക്കിയ റിപ്പോർട്ടിൽ നിർദേശിക്കുന്നത്. ഇത്രയും ഉയരത്തിൽ മതിൽ നിർമിക്കുന്നത് റെയിൽപാത മുറിച്ച് കടന്നുപോകുന്ന എല്ലാ റോഡുകളും അടയുന്നതിന് കാരണമാകും.

എക്സ്പ്രസ് ഹൈവേയെ എതിർക്കുന്നതിന് ഇടതുപക്ഷം ഉയർത്തിയ പ്രധാന വാദം ചെറുതും വലുതുമായ മറ്റ് റോഡുകളെയെല്ലാം ഹൈവേ മതിൽ കെട്ടി തടയുമെന്നതായിരുന്നു. ഹൈവേ മുറിച്ചുകടക്കാൻ അനുവദിക്കുന്ന സ്ഥലങ്ങളിലൂടെ മാത്രമേ യാത്ര ചെയ്യാനാകൂവെന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

പാത നിർമാണത്തിന് 132 കി.മീ. ദൂരം നെൽപ്പാടങ്ങൾ നികത്തേണ്ടിവരുമെന്ന് പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടിലാണ് പറയുന്നത്.

ഇത് ഭൂഗർഭ ജലക്ഷാമം രൂക്ഷമാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആറന്മുള വിമാനത്താവള പദ്ധതിയെ ഇപ്പോഴത്തെ കൃഷി മന്ത്രിയടക്കമുള്ള ഇടതുപക്ഷം എതിർത്തത് നെൽപ്പാടം നികത്തുന്നത് മുൻനിർത്തിയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (24 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (44 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (1 hour ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (2 hours ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (3 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends