പത്തനാപുരം തീവ്രവാദ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്! അന്വേഷണം സിപിഎമ്മിലേക്കോ? ഏതു നിമിഷവും അവരെ പൊക്കും!

പത്തനാപുരത്ത് വനംവകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
ഇതുകൂടാതെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിച്ചതിൽ നിന്ന് വളരെ നിർണായകമായ വിവരങ്ങളായിരുന്നു നേരത്തേ ലഭിച്ചിരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളും കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ തേടിയിരുന്നു.
എന്നാലിപ്പോൾ വളരെ നിര്ണായകമായ വിവരങ്ങളാണ് ഇപ്പോൾ ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പത്തനാപുരം പാടത്തെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററും ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പുനലൂരിലെ മുന്‍ കൗണ്‍സിലര്‍ക്കും തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനും പങ്കുള്ളതായി സൂചന ലഭിക്കുന്നുവെന്നുള്ള വിവരങ്ങളാണ് മാധ്യമങ്ങൾ പുറത്ത് വിടുന്നത്.
നക്‌സല്‍ ആഭിമുഖ്യമുണ്ടായിരുന്ന മുന്‍ കൗണ്‍സില്‍ സിപിഎം പ്രതിനിധിയായിട്ടാണ് ജയിച്ചത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള കുടുബത്തിലെ അംഗമാണ് ഈ അഭിഭാഷകന്‍ എന്നും സൂചനകളുണ്ട്.
സ്വര്‍ണ്ണക്കള്ളക്കടത്തിലും ഇദ്ദേഹത്തിനു നേരെ സംശയം ഉയര്‍ന്നിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഇരുവരും കൊല്ലം നഗരത്തിലെ പൂട്ടിക്കിടക്കുന്ന മിഠായി കമ്പനിയില്‍ രഹസ്യമായി ഒത്തു ചേര്‍ന്നിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്.
അഭിഭാഷകന്റെ തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള വാഗണാര്‍ കാര്‍ പലതവണ ഇവിടെ എത്തിയിട്ടുണ്ട്. ചില സാധനങ്ങള്‍ അവിടെ വെച്ച് കൈമാറപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കൂടിക്കാഴ്ചകളില്‍ ഒരു സ്ത്രീയും പങ്കെടുത്തിട്ടുണ്ട്. ഈ അഭിഭാഷകന്‍ പലതവണ തമിഴ്‌നാട് യാത്രകള്‍ നടത്തിയതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്.
ജനുവരിയില്‍ കൊല്ലം, പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ട്. തട്ടാക്കുടി,
പാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള ക്യാമ്പ് നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തതായും സൂചനയുണ്ട്.
പാടത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണ്. തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്തുക ഏറെ ദുഷ്കരമായിരുന്നു.
പാടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ സമീപകാലത്ത് നാട്ടുകാരില്‍ നിന്ന് പോലീസിന് കിട്ടിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരിക്കുന്നത്.
അതിനാല്‍ ഗൗരവത്തോടെയാണ് പോലീസ് സംഭവത്തെ കാണുന്നത്. കേന്ദ്ര ഏജന്‍സികളുടെ വിവര ശേഖരണത്തിന്റെ കാരണവും ഇതു തന്നെ. സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്‌ഫോടക വസ്തുക്കള്‍ എന്ന കാര്യവും പരിശോധിച്ചു വരികയാണ്.
മാസങ്ങൾക്ക് മുൻപ് യുപിയിൽ നിന്ന് തീവ്രവാദക്കേസിൽ അറസ്റ്റിലായ പന്തളം സ്വദേശിയുടെ മൊഴിയാണ് പ്രദേശത്തേക്ക് അന്വേഷണം എത്തിച്ചതെന്നും വിവരമുണ്ട്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിൽ കേസ് ഗൗരവത്തിൽ അന്വേഷിക്കാനാണ് അന്വേഷണ ഏജൻസികളുടെ തീരുമാനം. കൊല്ലം പത്തനംതിട്ട ജില്ലയുടെ അതിർത്തിയായിലാണ് പാടം എന്ന പ്രദേശം.
https://www.facebook.com/Malayalivartha
























