കോഴിക്കോട് വെസ്റ്റ് ഹില്ലിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അന്തിക്കാട് സ്വദേശിയായ യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മാങ്ങാട്ടുകര തണ്ടിയേക്കല്‍ പരേതനായ ലക്ഷ്മണെന്റയും അംബുജത്തിെന്റയും മകന് ശ്രീജിത്തിെന്റ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അഖില മുഖ്യമന്ത്രിക്ക് പരാതി നല്കി. കോഴിക്കോട് അപ്പോളോ ടയേഴ്സില്‍ സര്‍വിസ് എന്‍ജിനീയറായിരുന്ന ശ്രീജിത്തിനെ ജൂലൈ ഏഴിനാണ് കോഴിക്കാട് വെസ്റ്റ് ഹില്ലിലെ അപ്പാര്‍ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും തലയിലും വാരിയെല്ലിെന്റ ഭാഗത്തും ചതവുകളും കൈ, കാല്‍മുട്ടുകളിലും ഇടത് കണ്ണിെന്റ ഭാഗത്തും പരിക്കുകളും കാണപ്പെട്ടതായി അഖില നല്കിയ പരാതിയില്‍ പറയുന്നു. എട്ടുവര്‍ഷമായി ശ്രീജിത്ത് കോഴിക്കോട് അപ്പോളോ ടയേഴ്സിലാണ് ജോലി ചെയ്യുന്നത്.
കുടുംബസമേതം താമസിച്ചിരുന്നത് ഇവിടെയായിരുന്നു. ഗര്‍ഭിണിയായ ശേഷമാണ് അഖില നാട്ടിലേക്ക് പോന്നത്. 17 ദിവസവും മൂന്ന് വയസ്സും പ്രായമുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഏറെ ദുരൂഹതകളുള്ളതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ശ്രീജിത്തിെന്റ അമ്മ അംബുജം മുഖ്യമന്ത്രി, ഡി.ജി.പി, കോഴിക്കോട് പൊലീസ് കമീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















