'എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് ഞാന്‍ ആ ഗ്രഹിക്കുന്നില്ല. മരണം അന്തസ്സുള്ളതും പ്രണയം സത്യം ഉള്ളതും ആയിരിക്കണം...' ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു
ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട ശേഷം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് ഞാന്‍ ആ ഗ്രഹിക്കുന്നില്ല. മരണം അന്തസ്സുള്ളതും പ്രണയം സത്യം ഉള്ളതും ആയിരിക്കണമെന്നായിരുന്നു യുവാവ് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്. ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുലാണ് (24) നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് ഇത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ രമണി ഹോംനഴ്‌സ് ജോ ലിക്ക് പോവുകയും സഹോദരന്‍ രാഹുല്‍ പിതൃസഹോദരന്റെ വീട്ടിലും താമസമായതിനാല്‍ തന്നെ വീട്ടില്‍ പ്രഫുല്‍ തനിച്ചാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകീട്ട് അനുജന്‍ രാഹുലാണ് പ്രഫുലിനെ വീട്ടിനകത്ത് കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്തിയത്.
രാഹുലിന്റെ നിലവിളി കേട്ട് സംഭവസ്ഥലത്ത് എത്തിയ അയല്‍വാസികള്‍ ചേര്‍ന്ന് കയര്‍ അഴിച്ചുമാറ്റി അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മരിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രഫുല്‍ പകാശ് എന്ന തന്റെ ഫേസ്‌ബുക്ക് പേജില്‍ പ്രഫുല്‍ പോസ്റ്റ് കുറിച്ചത്. 'കൊഞ്ചാനൊരു പെണ്ണും പിന്നെ കട്ടതാടിയുമാണ് ഈ പാവം ചെക്കന്റെ ആഗ്രഹം. പക്ഷേ ഇതുരണ്ടും ഭഗവാന്‍ എനിക്ക് തന്നിട്ടില്ലെന്ന് മറ്റൊരു പോസ്റ്റിലും പ്രഫുല്‍ ഇത്തരത്തിൽ കുറിച്ചിട്ടുണ്ട്.
എന്നാൽ പ്രഫുലിന്റെ ആത്മഹത്യക്ക് കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി ജില്ലാ ആശുപ്രതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പെയിന്റ്, പോളിഷ് തൊഴിലാളിയാണ്. സഹോദരന്‍: രാഹുല്‍.
https://www.facebook.com/Malayalivartha