'ജനാധിപത്യ സംവിധാനത്തിലും ഭരണക്രമത്തിലും ഭൂഷണമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുന്നുവെന്നത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരേണ്ട ഒന്നാണ്. ജയ് ശ്രീ റാം വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിട്ടത്...' പ്രതിഷേധം ഉന്നയിച്ച് കെ.കെ ഷൈലജ എംഎൽഎ
ത്രിപുരയില്‍ പത്ര സ്ഥാപനത്തിന് നേരെ ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ആക്രമണമെന്നാണ് ഉയർന്നുവന്ന ആരോപണം.സംസ്ഥാനത്ത് തുടരുന്ന ബി.ജെ.പി -സി.പി.എം സംഘര്‍ഷത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ഇവർ തീയിട്ട് നശിപ്പിച്ചിരുന്നു.
സിപിഐഎം ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കെകെ ശൈലജ എംഎല്‍എ രംഗത്ത് എത്തി. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇത്തരത്തില്‍ വ്യാപക അതിക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ലെന്ന് എംഎല്‍എ ഓര്‍മ്മിപ്പിച്ചു. ആക്രമണത്തിനിരയായ കെട്ടിടത്തിന്റേയും അഗ്നിക്കിരയായ വാഹനങ്ങളുടേയും ചിത്രം പങ്കുവെച്ചുവെച്ചുകൊണ്ടായിരുന്നു ശൈലജ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ത്രിപുരയില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ക്കുനേരെ ബിജെപി നടത്തിയ വ്യാപകമായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനത്തിലും ഭരണക്രമത്തിലും ഭൂഷണമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുന്നുവെന്നത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരേണ്ട ഒന്നാണ്. ജയ് ശ്രീ റാം വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിട്ടത്.
മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാറിനെതിരെയും തുടര്‍ച്ചയായ ആക്രമണമാണ് സംഘ പരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ വിശ്വാസികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവരേണ്ടതുണ്ട്.
https://www.facebook.com/Malayalivartha