പാലക്കാടിന് വീണ്ടും അടിപതറുന്നു.. പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡന പരാതി..അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി..

ഈ തിരഞ്ഞെടുപ്പ് ഇങ്ങനെ ഉച്ചസ്ഥായിലെത്തി നിൽക്കുമ്പോൾ തന്നെ പാലക്കാടിന് വീണ്ടും അടിപതറുന്നു . അതും ഉയർന്നു വരുന്നതോ പീഡനം ,ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, തുടങ്ങീ ഗുരുതരമായ ആരോപണങ്ങൾ പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ഉയർന്നു വന്നിരിക്കുന്നത് വളരെ ഗുരുതരമായിട്ടുള്ള ആരോപങ്ങൾ ആണ് . ഇപ്പോഴിതാ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി.പാലക്കാട്ടെ മജിസ്ട്രേറ്റ് കോടതിയാണ് അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
പ്രശോഭ്. സി. വത്സനെതിരെ തെളിവ് ശേഖരണവും പോലീസ് ആരംഭിച്ചു.ഡിജിറ്റൽ തെളിവുകളാണ് ആദ്യഘട്ടത്തിൽ പോലീസ് ശേഖരിച്ചത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി അന്വേഷണം തുടരുകയാണ്. മുൻകൂർ ജാമ്യത്തിനായാണ് പ്രശോഭ് ഒളിവിൽ കഴിയുന്നതെന്ന നിഗമനത്തിൽ പോലീസ്.നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറാണ് പ്രശോഭ് വത്സൻ. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ഗുളിക എത്തിച്ച് നൽകിയെന്നും ദളിത് യുവതി നൽകിയ പരാതിയിൽ പറയുന്നു.
ആക്രമിക്കുമെന്ന ഭയത്താൽ യുവതി പ്രതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പരിചയപ്പെട്ട ശേഷം, പ്രതി യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് കാറിൽ കൊണ്ടുപോകുന്നതിനിടയിലും, പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും ഇയാൾ അതിക്രമം തുടർന്നതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.പിന്നീട് നഗരത്തിലെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു.
ആക്രമിക്കുമെന്ന ഭയത്താൽ യുവതി പ്രതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭുമായി ബന്ധമില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി രമേശ് പിഷാരടി. യുവതിക്ക് നീതി ലഭ്യമാക്കാൻ പൊലീസും നിയമസംവിധാനങ്ങളും തയാറാകണം. പ്രശോഭിന്റെ കൗൺസിലർ സ്ഥാനം രാജിവെപ്പിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്.പാലക്കാട് നഗരസഭ 24ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെയാണ് ദലിത് യുവതി പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് പരാതി.
https://www.facebook.com/Malayalivartha


























