ഇന്ന് സമൂഹത്തില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന വര്‍ഗീയ ചിന്തകള്‍ക്കും അപ്പുറമാണ് വര്‍ഗീസിന്റെയും മുഹമ്മദിന്റെയും സ്നേഹ ബന്ധം; വര്‍ഗീസിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന മുഹമ്മദിനെയാണ് ഞാന്‍ കണ്ടത്: ഹൃദയഭേദകമായ കുറിപ്പുമായി അഷ്റഫ് താമരശേരി
ഇന്ന് സമൂഹത്തില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന വര്‍ഗീയ ചിന്തകള്‍ക്കും അപ്പുറമുള്ള സൗഹൃദത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശേരി. പ്രവാസ ലോകത്തിലെ മതചിന്തകൾക്ക് അതീതമായ സുഹൃദ്ബന്ധത്തെകുറിച്ചാണ് ഇയാൾ തന്റെ കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.
44 വര്‍ഷം പ്രവാസം നയിച്ചിട്ടും വാക്കുകള്‍ കൊണ്ടോ, പ്രവൃത്തികള്‍ കൊണ്ടോ പരസ്പരം ഒരിക്കലും പിരിയേണ്ടിവന്നിട്ടില്ലാത്ത രണ്ട് മനുഷ്യരുടെ ജീവിതം വായിച്ചിരിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം നിര്യാതനായ തൃശൂര്‍ സ്വദേശി വര്‍ഗീസും കണ്ണൂര്‍ സ്വദേശി മുഹമ്മദും ജീവിതത്തില്‍ കാത്ത്സൂക്ഷിച്ച ആ ബന്ധം ലോകത്തിന് മാതൃകയാണ്.
1977ല്‍ രണ്ട് ദേശത്ത് നിന്നും ഒരേ കമ്ബനിയില്‍ ജോലിക്ക് വന്നവരാണ് മുഹമ്മദും,വര്‍ഗീസും.20 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്ത്,1997 ല്‍ ഇരുവരും ചേര്‍ന്ന് ചെറിയ ബിസിനസ് തുടങ്ങി, ആ സൗഹൃദം 44 വര്‍ഷവും പിരിയാതെ പിന്തുടര്‍ന്നു. അപ്പോഴാണ് വിധി മരണത്തിന്റെ രൂപത്തില്‍ വന്ന് വര്‍ഗീസിനെ കൊണ്ട് പോയത്.
വര്‍ഗീസിന്റെ മൃതദേഹം എംബാംമിഗ് കഴിഞ്ഞ് പ്രാര്‍ത്ഥനക്ക് ശേഷം പെട്ടിയിലേക്ക് വെക്കുമ്ബോള്‍ പൊട്ടികരയുന്ന മുഹമ്മദിനെയാണ് ഞാന്‍ കണ്ടതെന്നും അങ്ങനെയാണ് ഇരുവരുടെയും ജീവിതം അറിയുന്നതെന്നും സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശേരി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്നലെ രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒന്ന് 44 വര്‍ഷം പ്രവാസം നയിച്ച തൃശൂര്‍ സ്വദേശി വര്‍ഗീസ് ചേട്ടെന്റതാണ്. ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദുമായി ബിസിനസ് പങ്കാളിത്തത്തില്‍ ഒരു സ്ഥാപനം നടത്തി വരുകയായിരുന്നു. വര്ഗീസിെന്റ മൃതദേഹം എംബാംമിഗ് കഴിഞ്ഞ് പ്രാര്‍ത്ഥനക്ക് ശേഷം പെട്ടിയിലേക്ക് വെക്കുമ്ബോള്‍ പൊട്ടികരയുന്ന മുഹമ്മദിനെയാണ് ഞാന്‍ കണ്ടത്.
1977ല്‍ രണ്ട് ദേശത്ത് നിന്നും ഒരേ കമ്ബനിയില്‍ ജോലിക്ക് വന്നവരാണ് മുഹമ്മദും,വര്‍ഗീസും. 20 വര്‍ഷം ഒരേ കമ്ബനിയില്‍ ജോലി ചെയ്ത്,1997 ല്‍ ഇരുവരും ചേര്‍ന്ന് ചെറിയ ബിസിനസ് തുടങ്ങി, ആ സൗഹൃദം 44 വര്‍ഷവും പിരിയാതെ പിന്തുടര്‍ന്നു. അപ്പോഴാണ് വിധി മരണത്തിെന്റ രൂപത്തില്‍ വന്ന് വര്‍ഗീസിനെ കൊണ്ട് പോയത്. വാക്കുകള്‍ കൊണ്ടോ, പ്രവൃത്തികള്‍ കൊണ്ടോ പരസ്പരം ഒരിക്കലും പിരിയേണ്ടി വന്നില്ല, വിതുമ്ബി കൊണ്ട് മുഹമ്മദ് പറയുന്നു. ഒരു പക്ഷെ സ്വന്തം കൂടുംബത്തെക്കാള്‍ കൂടുതല്‍ കാലം ഒരുമ്മിച്ച് കഴിഞ്ഞവര്‍, സുഖങ്ങളും, ദുഃഖങ്ങളും പങ്കിട്ടവര്‍, കുടുംബത്തിന് വേണ്ട കാരൃങ്ങള്‍ ഒരുമിച്ചിരുന്ന് തീരുമാനം എടുക്കുന്നവര്‍, അവരുടെ ഇടയില്‍ ജാതിയില്ല, മതമില്ല. സ്നേഹം മാത്രം, രക്തബന്ധങ്ങള്‍ക്കും മുകളിലാണ് അവരുടെ സൗഹൃദം.
ഇതൊക്കെ ഞാന്‍ എന്തിനാണ് പറയുന്നത് എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക.
എനിക്കും തോന്നിയിരുന്നു ഇതൊക്കെ പ്രവാസികള്‍ക്കിടയില്‍ സര്‍വ സാധാരണയല്ലേ, നിസ്കാര തഴമ്ബുമായി ഒരു മുസല്‍മാന്‍ എംബാമിംഗ് സെന്‍ററില്‍ ഇരുന്ന് കരയുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തോട് കാരൃം അന്വേഷിക്കണമെന്ന് തോന്നി. മുഹമ്മദുമായി സംസാരിച്ചപ്പോഴാണ് അവര്‍ തമ്മിലുളള വൈകാരിക ബന്ധം എനിക്ക് മനസിലായത്. അത് ഇന്ന് സമൂഹത്തില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന വര്‍ഗീയ ചിന്തകള്‍ക്കും അപ്പുറമാണ് വര്ഗീസിെന്റയും മുഹമ്മദിെന്റയും സ്നേഹ ബന്ധം.
മനുഷ്യ സഹവര്ത്തിതത്തിെന്റ പ്രതിരുപങ്ങളാണ് മുഹമ്മദും, വര്‍ഗീസും.ഇതുപോലെ സൗഹൃദത്തിന്റെ പ്രതീകങ്ങളായ എത്രയോ പേരെ നമ്മുക്ക് പ്രവാസലോകത്ത് കാണാന്‍ കഴിയും. അതൊന്നും നശിക്കുകയോ, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും നശിപ്പിക്കുവാനോ കഴിയില്ല.
അഷ്റഫ് താമരശേരി.
https://www.facebook.com/Malayalivartha