വിദേശത്തായിരുന്ന മാതാവ് എത്തിയതോടെ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങള്‍ കൊണ്ടു വന്നപ്പോള്‍ വീട്ടുമുറ്റം സങ്കട കടലായി... താന്‍ പ്രാണന്‍ പോലെ സ്നേഹിച്ച കുട്ടികളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും....
വിദേശത്തായിരുന്ന മാതാവ് എത്തിയതോടെ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങള്‍ കൊണ്ടു വന്നപ്പോള്‍ വീട്ടുമുറ്റം സങ്കട കടലായി.
വിദേശത്തായിരുന്ന മാതാവിന് ഒരുനോക്കു കാണാനാണ് ആ പിഞ്ചു ശരീരങ്ങള്‍ നാല് നാള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.താന്‍ പ്രാണന്‍ പോലെ സ്നേഹിച്ച കുട്ടികളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും .
നാലുതൈക്കല്‍ നെപ്പോളിയന്റെ പത്തുവയസുകാരനായ മകന്‍ അഭിജിത്തും ഒന്‍പതുകാരി അനഘയും
കളിക്കുന്നതിനിടെയാണ് കാൽ വഴുതി ഓമനപ്പുഴ പൊഴിയിൽ വീണ് മുങ്ങി മരിച്ചത്. വിദേശത്തായിരുന്ന മേരി ഷൈന്റെ വരവ്്സാങ്കേതിക കാരണങ്ങളാല്‍ താമസിച്ചതോടെയാണ് സംസ്‌കാര ചടങ്ങ് നീട്ടിവച്ചത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേരി നാട്ടിലെത്തിയത്. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ നാടിന്റെ നാനഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി. അമ്മൂമ്മയേയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മൂത്ത സഹോദരനേയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
അപകടസമയത്ത് കൂടെ കളിച്ച കൂട്ടുകാരും അമ്പരപ്പ് മാറാതെ മാതാപിതാക്കള്‍ക്കൊപ്പം നില്‍പ്പുണ്ടായിരുന്നു. മൃതദേഹങ്ങള്‍ഇരുവരും പഠിക്കുന്ന പൂങ്കാവ് എസ്.സി.എം.വി. യു.പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരുമെല്ലാം അന്തിമോപചാരം അര്‍പ്പിച്ചു. ഇവിടെ നിന്നാണ് വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. 12 മണിയോടെ ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ സംസ്‌കാരം നടത്തി.
"
https://www.facebook.com/Malayalivartha