നീ കറുത്തവനല്ലേ... രാത്രി ഇരുട്ടത്തുവന്ന് നിന്നാല്‍ എങ്ങനെ തിരിച്ചറിയും!! നിറം പറഞ്ഞ് ആക്ഷേപം, പൊലിസ് സ്റ്റേഷനിൽ ഉപരോധവുമായി സി പി എം പ്രവർത്തകർ
ആര്യങ്കാവിൽ സി ഐ ടു നേതാവിനെ തൊലിയുടെ നിറത്തിൽ പരിഹസിച്ചെന്ന് ആരോപണം. ഉപരോധവുമായി സിപിഎമ്മുകാർ. സംഭവം നടന്നത് തെന്മല സ്റ്റേഷനിലാണ്.
ആര്യങ്കാവിലെ സി.ഐ.ടി.യു നേതാവ് ഇരുളന്‍കാട് സ്വദേശി രസികുമാറിനെയാണ് സ്റ്റേഷന് ഓഫിസര്‍ വിനോദ് തൊലിയുടെ നിറം പറഞ്ഞ് ആക്ഷേപിച്ചതായി പരാതി. സംഭവം ഇങ്ങനെയാണ് രസികുമാറിന്റെ വീട്ടിലെ ജോലിക്കാരനെ ഒരു സംഘം കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു.
ഇത് സംബന്ധിച്ച് ശനിയാഴ്ച രാത്രി രസികുമാര്‍ സി.ഐക്ക് പരാതി നല്‍കിയിരുന്നു. പരാതി പരിഹരിക്കാന്‍ ഞായറാഴ്ച രാവിലെ വരാന്‍ സി.ഐ പറഞ്ഞു. ഇതനുസരിച്ച് രാവിലെ എത്തി കേസ് സംബന്ധിച്ച് അന്വേഷിച്ചു.
കഴിഞ്ഞ രാത്രി പരാതി നല്കിയ വിവരം പറഞ്ഞപ്പോള്‍ 'നീ കറുത്തവനല്ലേ... രാത്രി ഇരുട്ടത്തുവന്ന് നിന്നാല്‍ എങ്ങനെ തിരിച്ചറിയും' എന്ന് സി.ഐ മറ്റുള്ളവരുടെ മുന്നില്‍ ആക്ഷേപിച്ചതായി രസികുമാര്‍ പറയുന്നു. വിവരമറിഞ്ഞ് ഉച്ചയോടെ ആര്യാങ്കാവില്നിന്ന് സി.പി.എം നേതാവ് ആര്. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി. സ്റ്റേഷന് അധികൃതരുമായി വാക്കേറ്റവും തുടര്‍ന്ന്, സി.ഐയെ അരമണിക്കൂറോളം ഉപരോധിച്ചു.
പ്രതിക്ഷേധക്കാർ മടങ്ങുന്നതിന് മുൻപ്, കറുത്തവനും പുറമ്പോക്കുകാർക്കും സ്റ്റേഷനിൽ പ്രവേശനമില്ലെന്ന് എഴുതി വെച്ചു. പുറമ്പോക്കില്‍ താമസിക്കുന്ന ഒരു സ്ത്രീ പരാതിയുമായി വന്നപ്പോഴും സി.ഐ ഇതേ രീതിയില്‍ മുന്നേ ആക്ഷേപിച്ചതായും പറയുന്നു.
തന്നെ ആക്ഷേപിച്ചത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ആര്യങ്കാവ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും പട്ടികജാതിക്കാരനുമായ രസികുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha