കടയിൽ ആരുമില്ലാത്ത തക്കം നോക്കി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി; പിന്നാലെ സംഭവിച്ചത് ഭയാനകമായ സംഭവങ്ങൾ! വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ പിന്നാലെ ബൈക്കിൽ പിന്തുടര്ന്ന് പിടികൂടി പൊലീസിന് കൈമാറിയ യുവാവിന് അഭിന്ദനപ്രവാഹം

കടയിൽ ആരുമില്ലാത്ത തക്കം നോക്കി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ യുവാവ് പിന്നാലെ ബൈക്കിൽ പിന്തുടര്ന്ന് പിടികൂടി പൊലീസിന് കൈമാറി. മലയിടംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി പള്ളിപ്രം കാട്ടിലംതുരുത്തില് വീട്ടില്‍ അജ്മല്‍ നഹാസിനെയാണ് (22) പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് ഏഴിന് വീട്ടമ്മ നടത്തുന്ന ചേലമാറ്റം ജങ്ഷനിലുളള കടയിലെത്തിയ ഇയാള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങനെന്ന പേരില്‍ അകത്തിരുന്ന് നാരങ്ങ വെള്ളം കുടിച്ച് പുറത്തേക്കിറങ്ങി മിക്ച്ചറും മറ്റും വാങ്ങുകയായിരുന്നു.
ഇതിന് ശേഷം വീണ്ടും അകത്തേക്ക് കയറിയാണ് സിഗരറ്റ് ആവശ്യപ്പെട്ടതെന്ന് വീട്ടമ്മ പറഞ്ഞു. സിഗരറ്റ് എടുക്കുന്നതിനിടെ ഇയാള്‍ പിറകിലൂടെ മാല വലിച്ച് പൊട്ടിച്ച് പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ബൈക്ക് വീട്ടമ്മ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ചേലാമറ്റം പണിക്കരുകുടി വീട്ടില്‍ അന്‍സിലാണ് ഇയാളെ ബൈക്കില്‍ പിന്തുടര്ന്ന് പിടിച്ചത്. ഈ സമയത്ത് എത്തിയ അന്‍സില്‍ മോഷ്ടാവിനെ ബൈക്കില്‍ പിന്തുടര്ന്നു. എം.സി റോഡില്‍ നിന്ന് ഉള്‍വഴി സഞ്ചരിച്ച കള്ളനെ വല്ലം ജങ്ഷനില്‍ വച്ചാണ് അന്‍സില്‍ പിടികൂടിയത്. തക്ക സമയത്ത് അന്‍സില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരു പവന്റെ മാല നഷ്ടപ്പെടുമായിരുന്നു. സംഭവത്തിന് ശേഷം അന്‍സിലിനെ അഭിനന്ദിക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
https://www.facebook.com/Malayalivartha
























