ലക്ഷദ്വീപിൽ ഞെട്ടിക്കുന്ന നിലപാടുമായി ബിജെപി; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തള്ളി; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സിംഗ് അവിടെയെത്തിയത് മറ്റൊരു ലക്ഷ്യത്തിനായി; വിഷയങ്ങൾ പരിഹരിക്കപ്പെടുന്നു?

ആറുമാസത്തിലേറെയായി ലക്ഷദ്വീപിൽ പ്രശ്നങ്ങൾ തുടരുകയാണ്... അവിടുത്തെ ഭരണാധികാരിയായ പ്രഭുൽ പട്ടേൽലിന്റെ നിയമ പരിഷ്കാരങ്ങൾ ആണ് ലക്ഷദ്വീപിലെ ജനതയെ ആകെ മൊത്തം പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്.
ഇതേ തുടർന്ന് നിരവധി പ്രശ്നങ്ങൾ അവിടെ ഉടലെടുത്തു. ഇപ്പോളിതാ ബിജെപിയുടെ നിലപാട് വളരെ അധികം നിർണായകമാവുകയാണ്...ദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തള്ളി ബി.ജെ.പി. കേന്ദ്രനേതൃത്വം. ബിജെപി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത് എല്ലാ കാര്യങ്ങളെയും മാറ്റിമറിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇതിനിടയിൽ ഒക്ടോബർ രണ്ടാം തീയതി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലക്ഷദീപ് സന്ദർശിക്കുകയും അവിടെ ഗാന്ധി പ്രതിമ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്നും ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
'ദ്വീപുകാരുടെ ദേശസ്നേഹത്തെ ആർക്കും ചോദ്യംചെയ്യാനാകില്ല' എന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ വേദിയിലിരിത്തി രാജ്നാഥ് സിങ് പറഞ്ഞത് ഭരണകൂടത്തിനുള്ള കേന്ദ്രത്തിന്റെ സന്ദേശമായിട്ടാണ് കരുതുന്നത്. ഗാന്ധിജയന്തിദിന ചടങ്ങുകളിൽ ലക്ഷദ്വീപ് എം.പി.യെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ഭരണകൂടനീക്കത്തെ രാജ്നാഥ് സിങ് തിരുത്തുകയും കൂടി ചെയ്തിരിക്കുകയാണ്.
ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണപരിഷ്കാരങ്ങളെ തുടർന്ന് ദ്വീപ് ജനത ആറുമാസത്തോളമായി ഭരണകൂടവുമായി സഹകരണം പുലർത്തുന്നില്ല. ഇതിനിടെയാണ് കവരത്തിയിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാൻ ഭരണകൂടം തീരുമാനിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ഗാന്ധിപ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതും ദ്വീപുകാരെ ചടങ്ങിൽ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യം മനസ്സിൽ വച്ചു കൊണ്ടായിരുന്നു.
ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് പ്രതിരോധമന്ത്രിയെത്തന്നെ അയക്കാനുള്ള കേന്ദ്രതീരുമാനത്തിനു പിന്നിൽ ദ്വീപ് ജനതയുടെ വിശ്വാസം ആർജിക്കുകയെന്ന ഉദ്ദേശവും ഉണ്ടായിരുന്നു. പക്ഷേ , ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസലിനെ ദ്വീപ് ഭരണകൂടം ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതോടെ സ്ഥിതിഗതികൾ മാറിമറിയുകയുണ്ടായി.
സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സേവ് ലക്ഷദ്വീപ് ഫോറവും ഗാന്ധിജയന്തി പ്രത്യേകം ആഘോഷിക്കാൻ പറയുകയും ചെയ്തു. ഇതോടെ ഭരണകൂട ആഘോഷത്തിൽനിന്നു ദ്വീപുകാർ വിട്ടുനിൽക്കുമെന്ന അവസ്ഥയാണ് ഉടലെടുത്തത്. ഒടുവിൽ രാജ്നാഥ് സിങ് നേരിട്ട് എം.പി. മുഹമ്മദ് ഫൈസലിനെ ബന്ധപ്പെട്ട് പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് വന്നു.
പ്രതിരോധമന്ത്രി തന്നെ ചടങ്ങിൽ എം.പി.യെ പ്രസംഗത്തിനു ക്ഷണിക്കാൻ പ്രഫുൽ പട്ടേലിനോട് നിർദേശിക്കുകയുണ്ടായി. ദ്വീപ് ജനതയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായി പ്രസംഗത്തിൽ ഫൈസൽ പറഞ്ഞു.അതു പ്രഫുൽ പട്ടേലിനെ ലക്ഷ്യമിട്ടായിരുന്നു എന്നത് പകൽപോലെ യാഥാർഥ്യം.
എസ്.എൽ.എഫ്. നിർദേശപ്രകാരം വൻജനാവലിയാണ് ഗാന്ധിജയന്തി ആഘോഷിക്കുവാൻ അവിടെ എത്തിച്ചേർന്നത്. ചടങ്ങിനുശേഷം രാജ്നാഥ് സിങ്ങും എം.പി.യുമായി പ്രത്യേകം ചർച്ചയും നടത്തിയിരുന്നു. ഏതായാലും ലക്ഷദ്വീപ് വിഷയങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെടും എന്ന സൂചനകളാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha



























