ഭര്‍ത്താവുമായി പിരിഞ്ഞ വീട്ടമ്മയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; പ്രസവ ശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ കഴുത്ത് ഞെരിച്ചു:- മരണ വെപ്രാളത്തിൽ പാതി പ്രസവിച്ച ഉമ്മുസല്‍മയേയും മകനെയും ഒരേപോലെ കൊലപ്പെടുത്തി കൈഞരമ്പുകള്‍ മുറിച്ചു! നാട്ടുകാർ ദിവസങ്ങൾക്ക് ശേഷം കണ്ടത് പുഴുവരിച്ച മൃതദേഹങ്ങൾ- പ്രതിയുടെ ശിക്ഷ ഇന്ന്
കാടാമ്പുഴയിൽ പൂർണ ഗർഭിണിയായിരുന്ന വീട്ടമ്മയെയും ഏഴ് വയസുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന്, കോടതി കണ്ടെത്തിയ പ്രതിയുടെ ശിക്ഷാ വിധി ഇന്ന്.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെ(42) മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടോമി വര്‍ഗീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2017-ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്.
പിന്നീട് ഇവര്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവ ശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു. ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതം നടത്തിയെന്നാണ് കേസ്.
പൂർണ ഗര്‍ഭിണിയായ ഉമ്മുസല്‍മയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കണ്ടുനിന്ന മകന്‍ ദില്‍ഷാദിനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയും ചെയ്തു.
ദിവസങ്ങൾക്ക് ശേഷമാണ് നാട്ടുകാർ പുഴുവരിച്ച നിലയിൽ കിടപ്പുമുറിയിലെ കട്ടിലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നു വരുത്താന്‍ ഇയാള്‍ ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു.
കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ താക്കോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മരണവിവരം അറിഞ്ഞിട്ടും വീട്ടില്‍ നിത്യസന്ദര്‍ശകനായ ഷരീഫിന് പരാതിയൊന്നുമുണ്ടാകാത്തത് സംശയത്തിന് ഇടവച്ചു. തുടർന്ന് ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കൊലപാതകം, വീടുകയറി ആക്രമണം, ഗര്‍ഭസ്ഥ ശിശുവിനെ കാെലപെടുത്തല്‍ എന്നീ വകുപ്പുകളിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. യുവതിയും മകനും ആത്മഹത്യ ചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ കല്‍പ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തെലുകളുമാണ് നിര്‍ണായകമായത്. വളാഞ്ചേരി സി.ഐ. കെ.എ. സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസു ഹാജരായി.
https://www.facebook.com/Malayalivartha