ബൈക്ക് തടഞ്ഞ പോലീസുകാർക്ക് മുമ്പിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
താമരശ്ശേരി ചുങ്കം ജങ്ഷന് സമീപം അപകടകരമായ വിധത്തില്‍ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞതിനെ തുടർന്ന് പോലീസിന് മുന്നിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാശ്രമം നടത്തി യുവാവ്. ചെറിയതോതില്‍ ചോരവാര്‍ന്ന ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. കഴുത്തിലെ മുറിവ് സാരമുള്ളതല്ല. കഴിഞ്ഞ ദിവസം അഞ്ചരയോടെയാണ് സംഭവം.
അപകടകരമായ വിധത്തില്‍ ഒരാള്‍ ബൈക്കോടിച്ചുവരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ്.ഐ. പി. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തവെയാണ് ആത്മഹത്യാശ്രമം അരങ്ങേറിയത്.
ചുങ്കം ജങ്ഷന് സമീപത്തെ സിവില്‍ സപ്ലൈസ് ഓഫീസിന് മുന്നിലേക്ക് പോലീസ് ബൈക്ക് നിര്‍ത്തിച്ചു. ഇയാള്‍ മദ്യപിച്ച നിലയിലായിരുന്നു. ഈ നിലയില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്നും ബന്ധുക്കളാരെങ്കിലും വന്നാലേ വാഹനം വിട്ടുതരികയുള്ളൂവെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്ത കടയിലേക്ക് പോയ ഇയാൾ രണ്ട് ബ്ലേഡുമായി തിരികെ വന്നു.
ഈ ബ്ലേഡുകളിൽ ഒരെണ്ണം ഉപയോഗിച്ചായിരുന്നു കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചത്. ഇത് കണ്ട് പോലീസും നാട്ടുകാരും പരിഭ്രാന്തരായി. മുറിവ് ഏൽപ്പിക്കാനുള്ള കാരണം അന്വേഷിച്ചപ്പോൾ കുടുംബ പ്രശ്നങ്ങൾ കൊണ്ടുള്ള മാനസിക വിഷമമാണെന്നായിരുന്നു മറുപടി.
തുടര്‍ന്ന് ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി വൈകും വരെ ചികിത്സയ്ക്ക് വിധേയനാവാന്‍ ഇയാൾ തയ്യാറായില്ല.
https://www.facebook.com/Malayalivartha