കാടാമ്പുഴയില്‍ പൂർണ ഗർഭിണിയായിരുന്ന വീട്ടമ്മയെയും ഏഴ് വയസുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ കൈഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം
മലപ്പുറം കാടാമ്പുഴയില്‍ അമ്മയേയും മകനേയും കൊലപെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് സബ് ജയിലിൽ വച്ചാണ് ആത്മഹത്യാ ശ്രമം. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് ആത്മഹത്യാശ്രമം. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെ(42) മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടോമി വര്‍ഗീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പൂർണ ഗര്‍ഭിണിയായ ഉമ്മുസല്‍മയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കണ്ടുനിന്ന മകന്‍ ദില്‍ഷാദിനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി.
കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷമാണ് നാട്ടുകാർ പുഴുവരിച്ച നിലയിൽ കിടപ്പുമുറിയിലെ കട്ടിലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരണം ആത്മഹത്യയാണെന്നു വരുത്താന്‍ ഇയാള്‍ ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കൊലപാതകം, വീടുകയറി ആക്രമണം, ഗര്‍ഭസ്ഥ ശിശുവിനെ കാെലപെടുത്തല്‍ എന്നീ വകുപ്പുകളിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha