ശുചിമുറിയിലേക്ക് തള്ളിയിട്ട് കൈകാലുകള്‍ കെട്ടി, ബഹളം വച്ചപ്പോൾ തല ചുമരിലിടിച്ച് ബോധം നഷ്ടപ്പെടുത്തി, ഇതിനിടയിൽ പെൺകുട്ടിയ്ക്ക് മദ്യം നൽകി പീഡിപ്പിക്കാനും ശ്രമം:- കല്ലമ്പലം മുത്താനത്ത് ബന്ധു വീട്ടിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ നരാധമന്‍മാര്‍ പിച്ചിച്ചീന്തിയത് അതിക്രൂരമായി: മകളെ കാണാൻ വൈകിയതോടെ തിരക്കിവന്ന അമ്മ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന പൊന്നുമോളെ... തെളിവെടുപ്പിനിടെ തടിച്ചുകൂടി നാട്ടുകാർ.. കയ്യേറ്റം ചെയ്യാൻ ശ്രമം:- പ്രതികളെ തിരിച്ചറിഞ്ഞ പെൺകുട്ടി ബോധരഹിതയായി

കല്ലമ്പലം മുത്താനത്ത് 22കാരി നേരിട്ടത് അതിക്രൂര പീഡനം. ആശുപത്രി കിടക്കയിൽ പ്രതികളെ തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബോധരഹിതയായതും ഭയപ്പെടുത്തുന്ന ഓർമ്മകളുടെ വേട്ടയാടലിന്റെ ആഘാതം വെളിവാക്കുന്നു.
ചെറുത്തു നില്‍ക്കാന്‍ പോയിട്ട് ഒന്ന് വാവിട്ട് കരയാന്‍ പോലും ആവാതെ നിസ്സാഹായയായ പെൺകുട്ടി മനസിന്റെ താളം തെറ്റിയ അവസ്ഥയിലാണ് ഇപ്പോൾ. സംഭവത്തിൽ പ്രതികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടി.
കല്ലമ്പലം മാവിന്മൂട് ചാവരുവിള വീട്ടില്‍ പീഡനം ബാബു എന്നു വിളിക്കുന്ന സുരേഷ് ബാബു (52), മുത്താന ചെമ്മരുതി പള്ളിത്താഴം വീട്ടില്‍ കുമാര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വീടിനുടുത്തുള്ള ബന്ധുവീട്ടിലാണ് പെൺകുട്ടി വസ്ത്രം കഴുകുന്നതിനും കുളിക്കുന്നതിനുമായി പോകുന്നത്. സംഭവ ദിവസവും പെൺകുട്ടി കുളിക്കാനെത്തിയപ്പോള്‍ ബന്ധുവീട്ടില്‍ ആളുണ്ടായിരുന്നില്ല.
ഈ സമയം ബന്ധുവിനെ തിരക്കി വന്ന പ്രതികളിലൊരാള്‍ ബന്ധുവിനെ അന്വേഷിച്ച് മടങ്ങിപ്പോയ ശേഷം മറ്റ് മൂന്നുപേരുമായി മടങ്ങിവന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് തള്ളിയിട്ട് കൈകാലുകള്‍ കെട്ടി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വെച്ചതോടെ തല പിടിച്ച് ചുമരിലിടിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചെന്നും പ്രതികള്‍ സമ്മതിച്ചു. കുളിക്കാനും അലക്കാനുമായി പോയ കുട്ടി മടങ്ങിയെത്താന്‍ വൈകിയതോടെ അമ്മ അന്വേഷിച്ച് പോയപ്പോഴാണ് ബോധമില്ലാതെ കിടക്കുന്ന മകളെ കണ്ടത്.
രക്തംവാര്‍ന്ന നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. റൂറല്‍ എസ് പി പി.കെ. മധുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വര്‍ക്കല ഡിവൈ.എസ്.പി നിയാസ് നേതൃത്വം കൊടുത്ത ടീമിലെ സി.ഐമാരായ ഫറോസ്. ഐ, പ്രശാന്ത്, ശ്രീജിത്ത്, ശ്രീജേഷ് ,കണ്ണന്‍, ചന്ദ്രദാസ്, അജേഷ്, ബിജു,പൊലീസ് ഉദ്യോഗസ്ഥരായ ദിലീപ്, സുനില്‍ രാജ്, ഫിറോസ് ,ഷിജു,അനൂപ്, സുധീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്.
അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം രാവിലെ മുതല്‍ തന്നെ തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ് വലയത്തിലാണ് പ്രതികളെ ഇവിടേയ്ക്ക് എത്തിച്ചത്.
ഇതിനിടെ ചിലര്‍ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതികളെ ആശുപത്രിയിൽ വച്ച് പെൺകുട്ടി തിരിച്ചറിഞ്ഞു. തിരുവനന്തപുരം ജില്ലാ സൈബര്‍ സെല്ലിനെയും ഫോറന്‍സിക് വിദഗ്ദ്ധരെയും ടീമില്‍ ഉള്‍പ്പെടുത്തിയായിരുന്നു അന്വേഷണം. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും റിമാന്‍ഡിലായ പ്രതികളെ തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























