ഓൺലൈൻ പഠനത്തിന് പോക്സോ പ്രതി വിദ്യാർത്ഥിനിയ്ക്ക് ഫോൺ വാങ്ങി നൽകി; വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച പ്രതി കുട്ടിയെ വശീകരിക്കാൻ അശ്ലീല സന്ദേശങ്ങൾ അയച്ച് കുടുങ്ങി...

പോക്സോ കേസ് പ്രതി ഓൺലൈൻ പഠനത്തിന് ഫോൺ നൽകി പെൺകുട്ടിയെ വശീകരിക്കാൻ ശ്രമിച്ചതായി പരാതി.
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലതിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മൊബൈൽ ഫോൺ സമ്മാനിച്ച് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു.
പരാതിയിൽ മാവൂർ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ മാവൂർ പൊലീസിൽ നൽകിയ പരാതിയിലാണ് മാവൂർ പ്രിൻസിപ്പൽ എസ്ഐ വി.ആർ.രേഷ്മയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മുമ്പ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാതെ പ്രയാസപ്പെട്ട പെൺകുട്ടിയ്ക്ക് ആദ്യം ഫോൺ നൽകി സഹായം ചെയ്താണ് ജംഷാദ് പെൺകുട്ടിയുമായും, വീട്ടുകാരുമായും അടുപ്പം സ്ഥാപിച്ചത്.
തുടർന്നായിരുന്നു അശ്ലീല സന്ദേശങ്ങൾ അയച്ചത്. ഇയാളെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി.
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്ക് ഫോൺ വാങ്ങി നൽകുകയും തുടർന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ജംഷാദ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.
പ്രിന്‍സിപ്പല്‍ എസ്.ഐ. വി.ആര്‍. രേഷ്മയുടെ നേതൃത്വത്തില്‍ എ.എസ്.ഐ. സജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ബിജു, എം.സി. ലിജുലാല്‍, സുമോദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha


























