Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ചു;അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു;ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി; ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്

07 OCTOBER 2021 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ച വിവരമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി മാറിയെന്നദ്ദേഹം ഓർക്കുന്നു. ഡോ.തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

1996 നവംബർ ഒന്ന്. പുനരർപ്പണ ദിനം. കുന്നുകൾ കൊണ്ട് സഞ്ചാരം ദുർഘടമായ പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ പതിനൊന്നാം വാർഡ്. കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഒരു റോഡ് ഇവിടുത്തുകാരുടെ തീവ്ര അഭിലാഷമായിരുന്നു.

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ചു. അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി.

1997 മെയ് 2. പദ്ധതി സമർപ്പണ ദിനം. മൂന്നും ആറും വാർഡുകളുടെ മധ്യത്തിലൂടെ ഒഴുകുന്ന, നാലു കിലോമീറ്റർ നീളമുള്ള ചേന്നങ്കര കരിമാളം തോട് അറ്റകുറ്റപ്പണിയില്ലാതെ ചെളിയും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. നാലു സ്വാഗതസംഘം ഓഫീസുകൾ തുറന്നു. ഓരോന്നിലും പ്രത്യേകം സംഘാടകസമിതികൾ.

2000 പേർ ഒരുമിച്ചു പണിക്കിറങ്ങി. വൈകുന്നേരം തോട് നിർമ്മാണം പൂർത്തീകരിച്ച ശേഷമാണ് പൊതു സമ്മേളനത്തിൽ ആസൂത്രണ ബോർഡ് അംഗം ഇ എം ശ്രീധരന് പദ്ധതി രേഖ സമർപ്പിച്ചത്. ഈ തോടിന്റെ നിർമ്മാണ ഉദ്ഘാടനം അടൂർ പ്രകാശ് നിർവഹിക്കുന്നതിന്റെയും സന്നദ്ധ പ്രവർത്തനത്തിന്റെയും ചിത്രങ്ങളാണ് 2, 3, 4 ആയി നൽകിയിരിക്കുന്നത്.

1998 ഏപ്രിൽ 2-4. 9, 10 വാർഡുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വലിയകുളം വൃത്തിയാക്കി നീന്തൽക്കുളമാക്കി. പദ്ധതിവിഹിതമായി 10000 രൂപയാണ് ചെലവാക്കിയത്. ഭക്ഷണത്തിന് ഒരു ടെംപോ പച്ചക്കറിയും 500 നാളികേരവും 16000 രൂപയും സംഭാവനയായി ലഭിച്ചു. ജനങ്ങളുടെ ആവേശവും കൂട്ടായ്മയും കണ്ട് ജില്ലാ കളക്ടർ ഇന്ദ്രജിത്ത് സിംഗ് ഒരുലക്ഷം രൂപയുടെ കാഷ് അവാർഡ് വേദിയിൽ വെച്ചു പ്രഖ്യാപിച്ചു.

ഇത്തരത്തിലുള്ള അന്യാദൃശ്യമായ സന്നദ്ധ സേവനമാണ് കൊടുമൺ പഞ്ചായത്തിനെ തുടക്കത്തിൽത്തന്നെ ജനകീയാസൂത്രണത്തിൽ മുന്നിലെത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രമാണ് ഒന്നാമതായി നൽകിയിട്ടുള്ളത്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ശ്രീധരന്റെ പ്രവർത്തനമേഖലയും കർഷകത്തൊഴിലാളി യൂണിയനായിരുന്നു.

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം, ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിൽ വീണ്ടും പഞ്ചായത്ത് പ്രസിഡന്റാണ്. പിന്നീട് പ്രസിഡന്റായ എ എൻ സലീമായിരുന്നു അന്ന് വൈസ് പ്രസിഡന്റ്. കൊടുമണിന്റെ വിജയത്തിന്റെ രഹസ്യം ഒട്ടേറെ വിദഗ്ധരെയും സന്നദ്ധ പ്രവർത്തകരെയും ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നുള്ളതാണ്.

ബെഫിയുടെ നേതാവായിരുന്ന സജി വർഗീസ് ആയിരുന്നു അന്നത്തെ അക്കാദമിക് കൗൺസിൽ കൺവീനർ. ജോയിന്റ് കൺവീനറായിരുന്ന വിപിൻ കുമാർ ഇന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. പ്ലാന്റേഷൻ കോർപറേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബാബുസേനപ്പണിക്കർ ആയിരുന്നു മറ്റൊരംഗം. ഇതുപോലുള്ള സന്നദ്ധപ്രവർത്തകരാണ് കൊടുമണിന്റെ അന്നത്തെയും ഇന്നത്തെയും സമ്പത്ത്.

പത്തനംതിട്ട ജില്ലയുടെ ഗ്രാമസഭാ ഉദ്ഘാടനം കൊടുമണിലായിരുന്നു. 500ലേറെപ്പേർ പങ്കെടുത്ത ഈ ഗ്രാമസഭ കാണുന്നതിന് മറ്റു പഞ്ചായത്തുകളിൽനിന്നെല്ലാം ഒട്ടേറെപ്പേർ സന്ദർശനത്തിനെത്തിയിരുന്നു. ആസൂത്രണ ബോർഡിന്റെ ചിട്ടകൾ പൂർണമായും അനുസരിച്ചുള്ള പ്രവർത്തമായിരുന്നു. ഗ്രാമസഭാ രജിസ്ട്രേഷന്റെ രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

കൊടുമണിനെ പ്രസിദ്ധമാക്കിയ മറ്റൊരു നേട്ടം അവിടത്തെ വനിതാ അയൽക്കൂട്ടങ്ങളാണ്. 20 വീടുകളുടേതാണ് അയൽക്കൂട്ടം. അവിടത്തെ മുഴുവൻ സ്ത്രീകളും അയൽക്കൂട്ട അംഗങ്ങളാണ്. പൊതു അയൽക്കൂട്ടങ്ങളുടെ ഉപഘടകങ്ങളായി ലഘുസമ്പാദ്യ വായ്പയ്ക്കുവേണ്ടി പ്രത്യേകം സ്വയം സഹായ സംഘങ്ങളും ഉണ്ടായിരുന്നു.

1999-2000 വർഷത്തിൽ 209 അയൽക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഓരോ അയൽക്കൂട്ടവും ശരാശരി 42 തവണ യോഗം ചേർന്നു. ശരാശരി 19 പേർ യോഗങ്ങളിൽ പങ്കെടുത്തു. സന്നദ്ധ പ്രവർത്തനത്തിന് ജനശക്തി സമാഹരിക്കുന്നതിൽ അയൽക്കൂട്ടങ്ങൾ വലിയ പങ്കുവഹിച്ചു.
120 സ്വയം സഹായ സംഘങ്ങളിലായി 2100 പേർ അംഗങ്ങളായി ഉണ്ടായിരുന്നു.

12 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു (പലഹാര യൂണിറ്റിന്റെ ചിത്രം ഏഴാമതും എട്ടാമതുമായി നൽകിയിരിക്കുന്നു). എല്ലാ അയൽക്കൂട്ടങ്ങളും പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വ്യാജചാരായത്തിനും സ്ത്രീപീഡനത്തിനുമെതിരെ മുന്നേറ്റമുണ്ടായി.

അയൽക്കൂട്ട യോഗങ്ങളിൽ എല്ലാ ആഴ്ചയും കലാപരിപാടികൾ ഉണ്ടായിരുന്നു. പിന്നീട് വർഷത്തിലൊരിക്കൽ വാർഡു തലത്തിലും പഞ്ചായത്തു തലത്തിലും കലാമേള സംഘടിപ്പിച്ചു. പഞ്ചായത്തുതല മേള 2 ദിനരാത്രങ്ങൾ നീണ്ടു. മത്സര ഇനങ്ങൾക്കു പുറമെ പാരമ്പര്യകലകളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. സംഗീത അഭ്യസനത്തിന് ഒരു കലാകേന്ദ്രം ആരംഭിച്ചു. (കലാപരിപാടികളുടെ ചിത്രങ്ങളാണ് അവസാനം നൽകിയിരിക്കുന്നത്).

സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ സ്വർണഭൂമിയെന്ന ത്രൈമാസികയും അയൽക്കൂട്ടങ്ങളുടെ പഞ്ചായത്ത് സമിതി പ്രസിദ്ധീകരിച്ചു. ജനങ്ങളും ഗ്രാമപഞ്ചായത്തും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മള കണ്ണിയായി ഈ പ്രസിദ്ധീകരണം മാറി. അയൽക്കൂട്ടങ്ങൾക്ക് വാർഡുതലത്തിലും പഞ്ചായത്ത് തലത്തിലും സമിതികളുണ്ടായി.

കൊടുമൺ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഏറ്റവും സജീവതലം അയൽക്കൂട്ടങ്ങളായിരുന്നു. അയൽക്കൂട്ടങ്ങളെ സഹായിക്കുക എന്നതായിരുന്നു അക്കാദമിക് കൗൺസിലിന്റെ പ്രധാന ചുമതല. ഇത് കൊടുമണിൽ മാത്രം രൂപം കൊണ്ട ഒരു പ്രത്യേക വിദഗ്ധ വേദിയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (1 hour ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (1 hour ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (1 hour ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (1 hour ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (2 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (2 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (2 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (3 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (3 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (3 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (4 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (4 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (4 hours ago)

Malayali Vartha Recommends