Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ചു;അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു;ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി; ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്

07 OCTOBER 2021 12:01 PM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ച വിവരമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി മാറിയെന്നദ്ദേഹം ഓർക്കുന്നു. ഡോ.തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

1996 നവംബർ ഒന്ന്. പുനരർപ്പണ ദിനം. കുന്നുകൾ കൊണ്ട് സഞ്ചാരം ദുർഘടമായ പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ പതിനൊന്നാം വാർഡ്. കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഒരു റോഡ് ഇവിടുത്തുകാരുടെ തീവ്ര അഭിലാഷമായിരുന്നു.

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ചു. അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി.

1997 മെയ് 2. പദ്ധതി സമർപ്പണ ദിനം. മൂന്നും ആറും വാർഡുകളുടെ മധ്യത്തിലൂടെ ഒഴുകുന്ന, നാലു കിലോമീറ്റർ നീളമുള്ള ചേന്നങ്കര കരിമാളം തോട് അറ്റകുറ്റപ്പണിയില്ലാതെ ചെളിയും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. നാലു സ്വാഗതസംഘം ഓഫീസുകൾ തുറന്നു. ഓരോന്നിലും പ്രത്യേകം സംഘാടകസമിതികൾ.

2000 പേർ ഒരുമിച്ചു പണിക്കിറങ്ങി. വൈകുന്നേരം തോട് നിർമ്മാണം പൂർത്തീകരിച്ച ശേഷമാണ് പൊതു സമ്മേളനത്തിൽ ആസൂത്രണ ബോർഡ് അംഗം ഇ എം ശ്രീധരന് പദ്ധതി രേഖ സമർപ്പിച്ചത്. ഈ തോടിന്റെ നിർമ്മാണ ഉദ്ഘാടനം അടൂർ പ്രകാശ് നിർവഹിക്കുന്നതിന്റെയും സന്നദ്ധ പ്രവർത്തനത്തിന്റെയും ചിത്രങ്ങളാണ് 2, 3, 4 ആയി നൽകിയിരിക്കുന്നത്.

1998 ഏപ്രിൽ 2-4. 9, 10 വാർഡുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വലിയകുളം വൃത്തിയാക്കി നീന്തൽക്കുളമാക്കി. പദ്ധതിവിഹിതമായി 10000 രൂപയാണ് ചെലവാക്കിയത്. ഭക്ഷണത്തിന് ഒരു ടെംപോ പച്ചക്കറിയും 500 നാളികേരവും 16000 രൂപയും സംഭാവനയായി ലഭിച്ചു. ജനങ്ങളുടെ ആവേശവും കൂട്ടായ്മയും കണ്ട് ജില്ലാ കളക്ടർ ഇന്ദ്രജിത്ത് സിംഗ് ഒരുലക്ഷം രൂപയുടെ കാഷ് അവാർഡ് വേദിയിൽ വെച്ചു പ്രഖ്യാപിച്ചു.

ഇത്തരത്തിലുള്ള അന്യാദൃശ്യമായ സന്നദ്ധ സേവനമാണ് കൊടുമൺ പഞ്ചായത്തിനെ തുടക്കത്തിൽത്തന്നെ ജനകീയാസൂത്രണത്തിൽ മുന്നിലെത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രമാണ് ഒന്നാമതായി നൽകിയിട്ടുള്ളത്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ശ്രീധരന്റെ പ്രവർത്തനമേഖലയും കർഷകത്തൊഴിലാളി യൂണിയനായിരുന്നു.

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം, ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിൽ വീണ്ടും പഞ്ചായത്ത് പ്രസിഡന്റാണ്. പിന്നീട് പ്രസിഡന്റായ എ എൻ സലീമായിരുന്നു അന്ന് വൈസ് പ്രസിഡന്റ്. കൊടുമണിന്റെ വിജയത്തിന്റെ രഹസ്യം ഒട്ടേറെ വിദഗ്ധരെയും സന്നദ്ധ പ്രവർത്തകരെയും ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നുള്ളതാണ്.

ബെഫിയുടെ നേതാവായിരുന്ന സജി വർഗീസ് ആയിരുന്നു അന്നത്തെ അക്കാദമിക് കൗൺസിൽ കൺവീനർ. ജോയിന്റ് കൺവീനറായിരുന്ന വിപിൻ കുമാർ ഇന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. പ്ലാന്റേഷൻ കോർപറേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബാബുസേനപ്പണിക്കർ ആയിരുന്നു മറ്റൊരംഗം. ഇതുപോലുള്ള സന്നദ്ധപ്രവർത്തകരാണ് കൊടുമണിന്റെ അന്നത്തെയും ഇന്നത്തെയും സമ്പത്ത്.

പത്തനംതിട്ട ജില്ലയുടെ ഗ്രാമസഭാ ഉദ്ഘാടനം കൊടുമണിലായിരുന്നു. 500ലേറെപ്പേർ പങ്കെടുത്ത ഈ ഗ്രാമസഭ കാണുന്നതിന് മറ്റു പഞ്ചായത്തുകളിൽനിന്നെല്ലാം ഒട്ടേറെപ്പേർ സന്ദർശനത്തിനെത്തിയിരുന്നു. ആസൂത്രണ ബോർഡിന്റെ ചിട്ടകൾ പൂർണമായും അനുസരിച്ചുള്ള പ്രവർത്തമായിരുന്നു. ഗ്രാമസഭാ രജിസ്ട്രേഷന്റെ രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

കൊടുമണിനെ പ്രസിദ്ധമാക്കിയ മറ്റൊരു നേട്ടം അവിടത്തെ വനിതാ അയൽക്കൂട്ടങ്ങളാണ്. 20 വീടുകളുടേതാണ് അയൽക്കൂട്ടം. അവിടത്തെ മുഴുവൻ സ്ത്രീകളും അയൽക്കൂട്ട അംഗങ്ങളാണ്. പൊതു അയൽക്കൂട്ടങ്ങളുടെ ഉപഘടകങ്ങളായി ലഘുസമ്പാദ്യ വായ്പയ്ക്കുവേണ്ടി പ്രത്യേകം സ്വയം സഹായ സംഘങ്ങളും ഉണ്ടായിരുന്നു.

1999-2000 വർഷത്തിൽ 209 അയൽക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഓരോ അയൽക്കൂട്ടവും ശരാശരി 42 തവണ യോഗം ചേർന്നു. ശരാശരി 19 പേർ യോഗങ്ങളിൽ പങ്കെടുത്തു. സന്നദ്ധ പ്രവർത്തനത്തിന് ജനശക്തി സമാഹരിക്കുന്നതിൽ അയൽക്കൂട്ടങ്ങൾ വലിയ പങ്കുവഹിച്ചു.
120 സ്വയം സഹായ സംഘങ്ങളിലായി 2100 പേർ അംഗങ്ങളായി ഉണ്ടായിരുന്നു.

12 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു (പലഹാര യൂണിറ്റിന്റെ ചിത്രം ഏഴാമതും എട്ടാമതുമായി നൽകിയിരിക്കുന്നു). എല്ലാ അയൽക്കൂട്ടങ്ങളും പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വ്യാജചാരായത്തിനും സ്ത്രീപീഡനത്തിനുമെതിരെ മുന്നേറ്റമുണ്ടായി.

അയൽക്കൂട്ട യോഗങ്ങളിൽ എല്ലാ ആഴ്ചയും കലാപരിപാടികൾ ഉണ്ടായിരുന്നു. പിന്നീട് വർഷത്തിലൊരിക്കൽ വാർഡു തലത്തിലും പഞ്ചായത്തു തലത്തിലും കലാമേള സംഘടിപ്പിച്ചു. പഞ്ചായത്തുതല മേള 2 ദിനരാത്രങ്ങൾ നീണ്ടു. മത്സര ഇനങ്ങൾക്കു പുറമെ പാരമ്പര്യകലകളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. സംഗീത അഭ്യസനത്തിന് ഒരു കലാകേന്ദ്രം ആരംഭിച്ചു. (കലാപരിപാടികളുടെ ചിത്രങ്ങളാണ് അവസാനം നൽകിയിരിക്കുന്നത്).

സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ സ്വർണഭൂമിയെന്ന ത്രൈമാസികയും അയൽക്കൂട്ടങ്ങളുടെ പഞ്ചായത്ത് സമിതി പ്രസിദ്ധീകരിച്ചു. ജനങ്ങളും ഗ്രാമപഞ്ചായത്തും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മള കണ്ണിയായി ഈ പ്രസിദ്ധീകരണം മാറി. അയൽക്കൂട്ടങ്ങൾക്ക് വാർഡുതലത്തിലും പഞ്ചായത്ത് തലത്തിലും സമിതികളുണ്ടായി.

കൊടുമൺ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഏറ്റവും സജീവതലം അയൽക്കൂട്ടങ്ങളായിരുന്നു. അയൽക്കൂട്ടങ്ങളെ സഹായിക്കുക എന്നതായിരുന്നു അക്കാദമിക് കൗൺസിലിന്റെ പ്രധാന ചുമതല. ഇത് കൊടുമണിൽ മാത്രം രൂപം കൊണ്ട ഒരു പ്രത്യേക വിദഗ്ധ വേദിയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (20 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

Malayali Vartha Recommends