മണ്ണിനടിയില്‍ നിരവധി പേര്‍, കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം, ദുരിതകയത്തില്‍ മധ്യകേരളം
കലിതുള്ളിയെത്തിയ മഴ സംസ്ഥത്തെയാകെ ദുരിത കയത്തിലാഴ്ത്തിയിരിക്കുകയാണ്.കോട്ടയത്തും
ഇടുക്കിയിലും ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മണിനടിയില്‍ പെട്ടുപോയ ബാക്കിയുള്ള വര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.കുട്ടിക്കലില്‍ നിന്ന് ഒരു മൃതദ്ദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരാണ് കൂട്ടിക്കലില്‍ ദുരിതപ്പെയ്ത്തില്‍ ഇന്നലെ മരിച്ചത്. 40 അംഗ സാന്യത്തില്‍ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ഇതുവരെ ഇവിടുന്ന് 4 മൃതദ്ദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ഇനി ബാക്കിയുള്ള 6 പോര്‍രെ കണ്ടെത്താനായുള്ള തിരച്ചിലാണ് നടക്കുന്നത്.
നാവികസേകയുടെ ഹെലിക്കോപ്റ്ററുകള്‍ കൂട്ടിക്കലില്‍ എത്തും അവിടെ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുകയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്യും.
തിരുവനന്തപുരം പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട് .പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇത് രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടത്താന്‍ സഹായിക്കും.കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.
ഇടുക്കി കൊക്കയാറില്‍ എട്ട് പേര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.ഇവിടെ ഏഴ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്.മണ്ണിനടിയിൽ അകപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ഫയര്‍ഫോഴ്സിന്‍റെ നേതൃതിവത്തിലാണ് ഇവിടെ തിരച്ചില്‍ നടക്കുന്നത്.കൂടാതെ ഡോഗ് സ്കോഡും തിരച്ചിലിനായി എത്തിയിട്ടുണ്ട്.എന്‍ഡിആര്‍ൺറിന്‍റെ രണ്ടാമത്തെ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കൂട്ടിക്കലിലും കൊക്കയാറിലും ഇപ്പോഴും മഴ തുടരുകയാണ്. ഇനിയും ഉരുള്‍പൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് റവന്യുമന്ത്രി അറിയിച്ചു.അശങ്കയ്ക്ക് കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha