പത്തുവര്‍ഷം മുന്നേ മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്; ഇപ്പോള്‍ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നാണ് പിണറായി പറയുന്നത്; എന്നാൽ അന്ന് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നു;ആഞ്ഞടിച്ച് കെ സുധാകരൻ
പത്തുവര്‍ഷം മുന്നേ മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് കെ സുധാകരൻ.. പഴയതൊന്നും മറക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നാണ് പിണറായി പറയുന്നത്. എന്നാൽ
അന്ന് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയെപ്പോലുള്ള സിപിഎം നേതാക്കളും മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂചലനങ്ങളെ തുടര്‍ന്ന് ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പരിഭ്രാന്തി പടര്‍ത്താന്‍ മുന്നില്‍ നിന്നിരുന്നുവെന്ന് അദ്ദേഹവും വ്യക്തമാക്കി .
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതിന് പകരം അണക്കെട്ടിന് ഭീഷണിയുയര്‍ന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകളാണ് കേരളം നടത്തേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു . കേരളത്തിനു സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്ന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് അഭികാമ്യമെന്നും പുതിയ ഡാമിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം തുറന്നടിച്ചു ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദം കൂടുകയാണ്.
https://www.facebook.com/Malayalivartha