പെഗാസസ് വഴി അനധികൃത നിരീക്ഷണം നടത്തിയില്ലെന്ന് കേന്ദ്രം ലോക്സഭയെയും രാജ്യസഭ പ്രസ്താവന വഴിയും സുപ്രീംകോടതിയെ പരിമിത സത്യവാങ്മൂലം വഴിയും അറിയിച്ചു. നിയമവിധേയമായി മാത്രമേ നിരീക്ഷണം നടത്താറുള്ളെന്നും കേന്ദ്രം അറിയിച്ചു. നിയമവിധേയ നിരീക്ഷണത്തെ കോടതി അംഗീകരിക്കുന്നുമുണ്ട്; ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്

പെഗാസസിൽ കേന്ദ്രം ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച പോസ്റ്റ് ഇങ്ങനെ;1] പെഗാസസ് വഴി അനധികൃത നിരീക്ഷണം നടത്തിയില്ലെന്ന് കേന്ദ്രം ലോക്സഭയെയും രാജ്യസഭ പ്രസ്താവന വഴിയും സുപ്രീംകോടതിയെ പരിമിത സത്യവാങ്മൂലം വഴിയും അറിയിച്ചു. നിയമവിധേയമായി മാത്രമേ നിരീക്ഷണം നടത്താറുള്ളെന്നും കേന്ദ്രം അറിയിച്ചു. നിയമവിധേയ നിരീക്ഷണത്തെ കോടതി അംഗീകരിക്കുന്നുമുണ്ട്.
1] പെഗാസസ് വഴി അനധികൃത നിരീക്ഷണം നടത്തിയില്ലെന്ന് കേന്ദ്രം ലോക്സഭയെയും രാജ്യസഭ പ്രസ്താവന വഴിയും സുപ്രീംകോടതിയെ പരിമിത സത്യവാങ്മൂലം വഴിയും അറിയിച്ചു. നിയമവിധേയമായി മാത്രമേ നിരീക്ഷണം നടത്താറുള്ളെന്നും കേന്ദ്രം അറിയിച്ചു. നിയമവിധേയ നിരീക്ഷണത്തെ കോടതി അംഗീകരിക്കുന്നുമുണ്ട്.
[2] വിശദമായ സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും രാജ്യരക്ഷാ വിഷയത്തിൽ അതുപറ്റില്ലെന്ന് കേന്ദ്രം കടുത്ത നിലപാടെടുത്തു. ഇത് കോടതിക്ക് ഇഷ്ടമായില്ല.
[3] ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു സാങ്കേതിക സമിതിയെ നിയമിക്കുമെന്നും അല്ലാത്തപക്ഷം സുപ്രീംകോടതി തന്നെ നിയമിക്കട്ടെയെന്നും കേന്ദ്രം അറിയിച്ചു.
[4] സമിതിയെ നിയമിക്കാൻ ആദ്യം ശങ്കിച്ച കോടതി പിന്നീട് അതിനായി ഏഴ് കാരണങ്ങൾ കണ്ടെത്തി—അഭിപ്രായസ്വാതന്ത്ര്യം, സ്വകാര്യത, ആശങ്ക, വിവരലഭ്യതക്കുറവ്, വൈദേശിക സാന്നിധ്യം, കേന്ദ്രവിരുദ്ധ ആരോപണം, വിശദാന്വേഷണ പരിമിതികൾ എന്നിവ.
[5] മേല്പറഞ്ഞ ഏഴു കാരണങ്ങളിൽ ഒരേയൊരു കാരണം കൊണ്ടുമാത്രമാണ് അന്വേഷണം കേന്ദ്രത്തെ ഏല്പിക്കാത്തതെന്ന് കോടതി വിധിയിൽ പ്രസ്താവിച്ചു. എന്താണത്? ആരോപണ വിധേയർ അന്വേഷണം നടത്തരുതെന്ന ജുഡീഷ്യൽ തത്വം.
ചുരുക്കത്തിൽ, രാജ്യരക്ഷാ വിഷയത്തിൽ ജുഡീഷ്യൽ റിവ്യൂ പാടില്ലെന്നും, ആരോപണങ്ങൾ തെറ്റെന്നും, അന്വേഷണം ആവാമെന്നും, അത് കേന്ദ്രം നടത്തുമെന്നും, വേണമെങ്കിൽ കോടതി നടത്തിക്കോട്ടെ എന്നുമാണ് പെഗാസസിൽ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ആ സമിതി കേന്ദ്രത്തെ ഏല്പിക്കാതിരിക്കാനുള്ള ന്യായമായ കാരണം കോടതി എടുത്തു പറയുകയും ചെയ്തു.
അങ്ങനെ രൂപീകരിക്കപ്പെട്ട സമിതി എങ്ങനെയാണ് കേന്ദ്രത്തിന് തിരിച്ചടിയാകുന്നത്? കേന്ദ്രം രഹസ്യ നിരീക്ഷണം നടത്തിയെന്നോ പരാതിക്കാർ നിരീക്ഷിക്കപ്പെട്ടെന്നോ കോടതി പറഞ്ഞിട്ടില്ല. രഹസ്യനിരീക്ഷണം എന്നൊരു സംഭവം നടന്നോ എന്ന് കണ്ടെത്തുകയാണ് സമിതിയുടെ ആദ്യ ചുമതല പോലും. കേന്ദ്രം പെഗാസസ് വാങ്ങി നിയമവിധേയമല്ലാതെ ഉപയോഗിച്ചെന്നു കണ്ടെത്തിയാൽ മാത്രമേ അത് കേന്ദ്രത്തിന് തിരിച്ചടിയാകൂ.
അതിനുപകരം കേന്ദ്രം പെഗാസസ് ഉപയോഗിച്ചെന്നു തീർച്ചയാണെന്നും, അത് തെളിയിക്കപ്പെട്ടെന്നും, പക്ഷെ ചർച്ചയെ സുപ്രീംകോടതി വിധിയുടെ 57ആം ഖണ്ഡികയിൽ എത്തിക്കുന്നതിൽ പണിക്കർ വിജയിച്ചെന്നുമൊക്കെ പറയുന്നത് ഉത്തരംമുട്ടൽ തന്നെയാണ്. 57ആം ഖണ്ഡിക വായിച്ചാൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ഏർപ്പെടുത്തിയ സാഹചര്യം കേന്ദ്രത്തിന് എതിരല്ലെന്നറിയാം. അത് ചർച്ചയിൽ ഉള്ളവർ അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും തിരിച്ചടിയെന്നു പറഞ്ഞാൽ എന്തുചെയ്യും?!
https://www.facebook.com/Malayalivartha

























