ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കിടന്ന് ഉറങ്ങുകയായിരുന്ന പോക്സോ കേസ് പ്രതിയുടെ ഇരു കാലുകളും, വലതു കയ്യും തല്ലി ഒടിച്ച നിലയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ റോഡ് അരികിൽ രണ്ടു കാലും വലതു കയ്യും തല്ലി ഒടിച്ച നിലയിൽ കണ്ടെത്തി.
സംഭവത്തിൽ തെക്കുമുറി സ്വദേശികളായ 2പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുള്ളി വീട്ടിൽ സബാഷ് (29), ചേമ്പയത്ത് വീട്ടിൽ വെങ്കിടേഷ് (46) എന്നിവരെയാണ് അറസ്റ്റിലായത്.
പരുക്കേറ്റ തെക്കുമുറി ഒരുപാക്കിൽ വീട്ടിൽ രതീഷ് (36) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രതീഷിനെതിരെ പോലീസ് പോക്സോ കേസെടുത്തിരുന്നു. പ്രതികളിലൊരാളുടെ ബന്ധുവാണ് പരാതിയിലെ പെൺകുട്ടി.
ഇതിനെ ചൊല്ലി വ്യാഴാഴ്ച രാവിലെ നടന്ന വഴക്കിന്റെ തുടർച്ചയാണ് കടങ്ങോട് തെക്കുമുറിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ രാത്രി ഉണ്ടായ ആക്രമണം എന്ന് പോലീസ് പറയുന്നു.
ഇയാളുടെ രണ്ടു കാലും വലതു കയ്യും തല്ലി ഒടിച്ച നിലയിലാണ്. മുഖത്തും തലയ്ക്കും മാരകമായി മുറിവേറ്റിട്ടുണ്ട്. പുലർച്ചെ റോഡിലൂടെ വന്ന നാട്ടുകാരാണ് റോഡരികിൽ ഗുരുതര പരുക്കുകളോടെ കിടന്ന രതീഷിനെ ആശുപത്രിയിൽ എത്തിച്ചത്.
https://www.facebook.com/Malayalivartha
























