Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ദത്തുവിവാദത്തില്‍ അനുപമയ്ക്കെതിരെ ആക്ഷേപം ചൊരിഞ്ഞതിനു പിന്നാലെ മദ്യവും സെക്സും സംബന്ധിച്ച തന്റെ പുതിയ സിദ്ധാന്തം അവതരിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

02 NOVEMBER 2021 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യ വകുപ്പ്...

എറണാകുളത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

അമേരിക്കയില്‍ ബലാല്‍സംഗം എന്നത് കേരളത്തില്‍ മലയാളികള്‍ ചായകുടിക്കുന്നതുപോലെ നിസാരമാണെന്ന വിടുവാ പറഞ്ഞത് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരാണ്. ഇപ്പോള്‍ കേരളത്തിലെ വിടുവായുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുകയാണ് സാംസ്‌കാരിക നായകനായ മന്ത്രി സജി ചെറിയാന്‍.


സിപിഎം നേതാക്കളായ പിണറായി വിജയന്‍ മുതല്‍ സുധാകരന്‍വരെ ഓരോ കാലത്തും വിടുവായും വിവരക്കേടും വിളമ്പിയ ചരിത്രമുള്ളവരാണ്. അഭിവന്ദ്യന്‍, പരനാറി, പ്രശസ്ത, പൂതന തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഓരോ കാലത്തും സിപിഎം നേതാക്കള്‍ വിവാദങ്ങള്‍ കത്തിച്ചവരാണ്.

 


കഴിഞ്ഞ ദിവസം ദത്തുവിവാദത്തില്‍ അനുപമയ്ക്കെതിരെ ആക്ഷേപം ചൊരിഞ്ഞതിനു പിന്നാലെയാണ് മദ്യവും സെക്സും സംബന്ധിച്ച തന്റെ പുതിയ സിദ്ധാന്തം സജി ചെറിയാന്‍ അവതരിപ്പിച്ചിരിക്കുന്നത്.


കേരളത്തില്‍ മദ്യശാലകള്‍ തുടങ്ങിയാല്‍ പ്രതിഷേധമാണെന്നും സെക്‌സ് എന്നു പറഞ്ഞാല്‍ പൊട്ടിത്തെറിയാണെന്നുമാണ് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ തട്ടിയിരിക്കുന്നത്.

 

 


നിയന്ത്രിക്കാനും മറച്ചുവെക്കാനുമാണ് കേരളത്തില്‍ നാം ശ്രമിക്കുന്നതെന്നും സ്‌പെയിന്‍ പോലെയുള്ള രാജ്യങ്ങള്‍ എല്ലാം തുറന്നുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മാണ് മന്ത്രിയുടെ കണ്ടെത്തല്‍. സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് സജി മന്ത്രി പുതിയ സിദ്ധാന്തം പ്രകാശനം ചെയ്തത്.


.സ്‌പെയിനില്‍ 25 ലക്ഷം മദ്യശാലകളാണുള്ളതെന്നും ഇത്രയധികം മദ്യശാലകള്‍ ഉള്ളതിനാല്‍ അവിടെ തിരക്കും ക്യൂവുമില്ലെന്നും മന്ത്രി കേരളീയരെ ബോധിപ്പിച്ചു. അതേ സമയം കേരളത്തില്‍ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണെന്നും പ്രതിഷേധിക്കുന്നവര്‍തന്നെ സമരം ചെയ്തിട്ട് എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കുമെന്നും അദ്ദേഹം വിജ്ഞാനം പങ്കുവെച്ചു. സ്പെയിന്‍ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് സാംസ്‌കാരിക മന്ത്രി പറയുന്നത്.

 


സ്പെയിനില്‍ ചെറുപ്പക്കാര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവയ്ക്കുന്നതുമാണ് അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നു കൊടുത്ത രാജ്യമാണതെന്നും ഇവിടെ നമ്മള്‍ എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് മന്ത്രിയുടെ പരിഭവം.


അനുപമ വിഷയം ആകെ വിവാദത്തിലായതിനൊപ്പമാണ് സ്പെയിനിലെ സെക്സ് ടൂറിസത്തെ ന്യായീകരിച്ചുള്ള വിശദീകരണം വന്നിരിക്കുന്നത്.

 


ദത്ത് വിവാദത്തില്‍ അനുപമയേയും പങ്കാളി അജിത്തിനെയും ആക്ഷേപിച്ചതിനെ തുടരെ ന്യായീകരിക്കുകയാണ് മന്ത്രി സജി ചെറിയാന്‍. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും രക്ഷിതാവെന്ന നിലയില്‍ പെണ്‍കുട്ടികളെ ഉപദേശിച്ചതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.


വിവാദമായതോെട അത് തന്റെ നാട്ടിലെ മറ്റൊരാളേക്കുറിച്ചാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മന്ത്രിയുടെ ശ്രമം.

 


മന്ത്രിക്കെതിരെ അനുപമയും അജിത്തും പേരൂര്‍ക്കട പൊലീസില്‍ പരാതിയും നല്‍കിയിട്ട് മൂന്നു ദിവസം കഴിഞ്ഞു. പേരൂര്‍ക്കട പൊലീസ മന്ത്രിയുടെ പ്രസംഗം നടന്ന സ്ഥലം കാര്യവട്ടത്തായതിനാല്‍ ശ്രീകാര്യം പൊലീസിന് കൈമാറിയിരിക്കുകയാണ്. മന്ത്രി അനുപമയുടെയോ അജിത്തിന്റെയോ പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ അവരെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. മന്ത്രി അനുപമ വിഷയത്തില്‍ പറഞ്ഞതിങ്ങനെയാണ്.


കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക.

 


ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക.


പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരിലെ ഏറെ മന്ത്രിമാരും ശരാശരിക്കു താഴെ നിലവാരം പുലര്‍ത്തുന്നതായി വിമര്‍ശനം ഉയരുകയും നിലവാരം ഉയര്‍ത്താന്‍ പ്രത്യേക ട്യൂഷന്‍ നല്‍കുകയും ചെയ്തശേഷമാണ് സജി ചെറിയാന്‍ മന്ത്രി ഇത്തരത്തില്‍ വിവരങ്ങളും വിവരക്കേടുകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

 


മന്ത്രിമാരായ ചിഞ്ചുറാണിയും സജി ചെറിയാനും വീണാ ജോര്‍ജും ഉള്‍പ്പെടെ ആറു മന്ത്രിമാര്‍ വട്ടപ്പൂജ്യമാണെന്നാണ് പരക്കെ വിമര്‍ശനം.


സര്‍ക്കാര്‍ വിദഗ്ധരെ വിളിച്ചുവരുത്തി നല്‍കിയ ത്രിദിന പരിശീലന ക്ലാസിനുശേഷം മന്ത്രി വീണാ ജോര്‍ജ് മാത്രം അല്‍പം നിലവാരം മെച്ചപ്പെടുത്തിയെന്നും മറ്റ് മന്ത്രിമാര്‍ പിന്നില്‍തന്നെയാണെന്നു വിമര്‍ശനം തുടരുകയാണ്. ഇതിനിടെയിലാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറയുന്നതെല്ലാം കുളമാകുന്ന സാഹചര്യം സംജാതമായിരിക്കുന്നത്.

 


പഴയ സാംസ്‌കാരിക മന്ത്രി ജി സുധാകരന്‍ ഷാനിമോള്‍ ഉസ്മാനെ പൂതനയെന്നു വിശേഷിപ്പിച്ചത ചെറിയ വിവാദമല്ല സിപിഎമ്മിലുണ്ടാക്കിയത്. ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ മാനം കെട്ടിരിക്കുന്ന അനുപമ വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മണ്ടത്തരങ്ങള്‍ കൂടുതല്‍ പൊല്ലാപ്പിലേക്കു മാറുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 minutes ago)

ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യ വകുപ്പ്...  (23 minutes ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (48 minutes ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (1 hour ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (1 hour ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (1 hour ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (7 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (8 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (8 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (10 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (10 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (11 hours ago)

Malayali Vartha Recommends