മോൺസൺന്റെ പോക്സോ കേസിലെ ഇരയുടെ പരാതി;കളമശ്ശേരി മെഡിക്കൽ കോളേജിൽ രണ്ട് ഡോക്ടർമാർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

കളമശ്ശേരി മെഡിക്കൽ കോളേജിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു.മോൺസൺന്റെ പോക്സോ കേസിലെ ഇരയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുറിയിൽ പൂട്ടിയിട്ടു ഡോക്ടർമാർ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് . ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്.
വൈദ്യ പരിശോധനയ്ക്കു എത്തിയ സമയത്തായിരുന്നു ഡോക്ടർമാർ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. മുറിയിൽ ഇറങ്ങി ഓടിയിട്ട് മുക്കാൽ മണിക്കൂർ വരെ കാലിന്റെ വിറയൽ മാറുന്നില്ലായിരുന്നു എന്നാണ് പീഡനത്തിന് ഇരയായ പെൺകുട്ടി പറഞ്ഞത്.. മുറിയിലിട്ടു ഡോക്ടർമാർ എന്തെങ്കിലും കുത്തിവച്ച് അതിനകത്തു കിടന്നു ചത്തുപോകുമോ എന്നായിരുന്നു ആ സമയം പേടിച്ചത്.
സംഭവത്തിൽ പരാതി നൽകിയതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് അവകാശവാദവുമായി എത്തിയ ആശുപത്രി അധികൃതർ എഡിറ്റുകളില്ലാതെ അതു പുറത്തു വിടണമെന്ന് യുവതി ആവശ്യപ്പെട്ടു. പീഡനത്തെ അതിജീവിച്ച പെൺകുട്ടിയുമായി ക്രൈംബ്രാഞ്ച് നിർദേശിച്ചതു പ്രകാരം ആലുവ ആശുപത്രിയിലേയ്ക്കാണ് ആദ്യം പോയത്.
ഒപ്പം രണ്ടു വനിതാ പൊലീസുമാരുണ്ടായിരുന്നു. അവിടെ പരിശോധന നടത്താൻ പറ്റില്ലെന്നു പറഞ്ഞ വിവരം അപ്പോൾ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു. അവർ പറഞ്ഞിട്ടാണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു പോയത്. 12.30ന് അവിടെ എത്തിയെങ്കിലും കോവിഡ് പരിശോധനയും മറ്റും കഴിഞ്ഞ് 2.30 ആയിട്ടാണ് ലേബർ റൂമിലേയ്ക്കു കൊണ്ടു പോയത്. പൊലീസുകാരും ചേച്ചിയും പുറത്തിരുന്നു.
ചെന്നപ്പോൾ തന്നെ ഡോക്ടർ കേസ് ഹിസ്റ്ററി മുഴുവൻ അറിയണം എന്നു പറഞ്ഞു. മോൻസന്റെ മകൻ ഇവിടെയാണ് പഠിക്കുന്നത് എന്നും പറഞ്ഞു. എന്തിനാണ് ഇതു പറഞ്ഞത് എന്നറിയില്ല. കുത്തിക്കുത്തിയാണ് സംസാരിച്ചത്. ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അമ്മയുടെ കാര്യങ്ങൾ ചോദിച്ചു.
അമ്മ എങ്ങനെ അവിടെ ചെന്നു എന്നെല്ലാമാണ് ചോദിച്ചത്. ശരിയല്ലെന്നു തോന്നിയപ്പോൾ ചേച്ചി വന്നിട്ടുണ്ട്, തീയതി ഒക്കെ ചോദിച്ചപ്പോൾ ഒപ്പം വന്ന ചേച്ചിയെ വിളിക്കണമെന്നു പറഞ്ഞു. അവർ ചോദിച്ച ഡേറ്റുകൾ കൃത്യമായി പറഞ്ഞു കൊടുത്തു. കേസിനെക്കുറിച്ചും പൊലീസിൽ കൊടുത്ത മൊഴിയെക്കുറിച്ചും പറയണം എന്നു പറഞ്ഞു.
ഇതിനിടെ ഡിവൈഎസ്പി വിളിച്ചപ്പോൾ അദ്ദേഹത്തോട് ഇവർ ഇങ്ങനെ എല്ലാം ചോദിക്കുന്നു എന്ന വിവരം പറഞ്ഞു. മോൻസന്റെ മകൻ പഠിക്കുന്ന വിവരം പറഞ്ഞതും പറഞ്ഞു. അതു വേണ്ട, നിങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങിക്കൊള്ളാനാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ ഡോക്ടറോടു പുറത്തു പോകണമെന്നു പറഞ്ഞപ്പോൾ അകത്തിട്ടു കുറ്റിയിട്ടു. പോകാൻ പറ്റില്ല, സൂപ്രണ്ടിന്റെ അനുമതിയുണ്ടെങ്കിലേ പോകാൻ പറ്റൂ എന്നു പറഞ്ഞു.
അപ്പോൾ കാലു പിടിക്കുന്ന പോലെയാണ് പറഞ്ഞത്. അവർ കേട്ടില്ല. ഇക്കാര്യം ഡിവൈഎസ്പിയെ വിളിച്ചു പറഞ്ഞപ്പോൾ നീ ആരേയും പേടിക്കണ്ട, കുറ്റി തുറന്ന് പുറത്തു കടക്കാൻ പറഞ്ഞു. രണ്ടു പ്രാവശ്യം കുറ്റി തുറക്കാൻ പോയപ്പോഴും ജൂനിയർ ഡോക്ടർ കൈ തട്ടി മാറ്റി. മേഡം പറയാതെ പോകാൻ പറ്റില്ല എന്നു പറഞ്ഞു. മജിസ്ട്രേറ്റിനു മുന്നിൽ പോകാൻ സമയം വൈകി, പോകണം എന്നു പറഞ്ഞിട്ടും പറ്റില്ല എന്നു തന്നെ പറഞ്ഞു.
ഇതിനിടെ ഡിവൈഎസ്പിയുടെ ഫോൺ കൊടുക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങൾക്ക് അവരോടു സംസാരിക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ പുറത്ത് ഒപ്പം വന്ന പൊലീസുകാരോടു സംസാരിച്ചിട്ടു വരാം എന്നു പറഞ്ഞു കതകു തുറന്നു കൈ പുറത്തേയ്ക്കിട്ടതും പുറത്തുണ്ടായിരുന്ന വനിതാ പൊലീസുകാർ കൈ പിടിച്ചു വലിച്ചു പുറത്തിട്ടു. അവർ പെട്ടെന്നു പോകാം എന്നു പറഞ്ഞു വലിച്ചുകൊണ്ട് ഓടുകയായിരുന്നു.
https://www.facebook.com/Malayalivartha























