Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

എന്താണ് ബേബി ഡാം? മരങ്ങള്‍ ഭീഷണിയാകുന്നതെങ്ങനെ? ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്... എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് ശ്രമം

09 NOVEMBER 2021 12:42 PM IST
മലയാളി വാര്‍ത്ത

ബേബി ഡാമിന് സമീപം അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാതിരിക്കാന്‍ കേരളം എന്തു നിയമ തടസം ഉന്നയിച്ചാലും തമിഴ്‌നാട് മരം മുറിക്കും. മുറിച്ചു കാണിച്ചു തരാം എന്നാണത്രേ ചെന്നൈയിലെ മന്ത്രിമാര്‍ പറയുന്നത്. ഇതിനായി സുപ്രീം കോടതിയെയും സമീപിക്കും.

കേരള മുഖ്യമന്ത്രിയും മന്ത്രിസഭയും അറിഞ്ഞ് നടത്തിയ മരംമുറി ഇടപാട് വിവാദത്തെ തുടര്‍ന്നാണ് മരവിപ്പിക്കേണ്ടി വന്നതെന്ന് തമിഴ്‌നാട് രഹസ്യമായി സമ്മതിക്കുന്നുണ്ട്.



മുല്ലപ്പെരിയാറിലെ അണക്കെട്ടിനോടു ചേര്‍ന്നു പിന്നീടു നിര്‍മിച്ച ബേബി ഡാമിന് 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയുമുണ്ട്. കരിങ്കല്ലും സിമന്റും കോണ്‍ക്രീറ്റും ചേര്‍ന്നു നിര്‍മിച്ച ഡാമിനു ശക്തമായ അടിത്തറയില്ലെന്നതാണ് വസ്തുത. യഥാര്‍ത്ഥത്തില്‍ ബേബി ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് പണ്ടേ ചങ്കിടിയാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 118 അടിയില്‍നിന്ന് ഉയര്‍ത്തുന്നതിനായാണ് ഇവിടെ ബേബി ഡാം നിര്‍മിച്ചത്. ആദ്യം ഷട്ടര്‍ നിര്‍മിക്കാനായിരുന്നു തമിഴ്നാടിന്റെ പദ്ധതി. ഇതിനായി മണ്ണുനീക്കിയെങ്കിലും പിന്നീട് ഈ ഭാഗത്തു പ്രത്യേക അടിത്തറ നിര്‍മിക്കാതെ ഡാം കെട്ടുകയായിരുന്നു.

 



മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 118 അടി പിന്നിടുമ്പോഴാണ് ബേബി ഡാമിലേക്ക് വെള്ളം എത്തുന്നത്. ജലനിരപ്പ് 142 അടിയാകുമ്പോള്‍ 24 അടി വെള്ളമാണ് ബേബി ഡാമില്‍ സംഭരിച്ചിട്ടുണ്ടാവുക. 2011ലാണ് ബേബി ഡാമിന് ബലക്ഷയം കണ്ടുപിടിച്ചത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്‌നാട് നിര്‍മിച്ച കുഴിയിലേക്ക് വെള്ളം ഉറവയായി എത്തിത്തുടങ്ങിയതും സ്വീപ്പേജ് വാട്ടര്‍ ലെവല്‍ ഉയര്‍ന്നതും ഡാമിന്റെ ബലക്ഷയത്തിന് സൂചനയായി . ഇതോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് നീക്കങ്ങള്‍ ശക്തമാക്കിയത്. ജലനിരപ്പ് 136ന് മുകളിലേക്ക് കയറ്റണമെങ്കില്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് അക്കാലത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ കേരളം ഇതിനെ എതിര്‍ക്കുന്നു.

ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. അതിനാലാണ് എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് ശ്രമിക്കുന്നത്. ഇതിന് തമിഴ്‌നാടിനു മുന്നിലുള്ള ഒരു തടസ്സം ഡാമിനോട് തൊട്ടടുത്ത് നില്‍ക്കുന്ന 3 വന്‍മരങ്ങളും സമീപത്തായുള്ള 24ഓളം മറ്റ് മരങ്ങളുമാണ്. ബേബി ഡാമിനോട് ചേര്‍ന്ന് എന്തു നിര്‍മാണം നടത്തണമെങ്കിലും ആദ്യം പറഞ്ഞ ഈ 3 മരങ്ങള്‍ തടസ്സമാണ്. ബേബി ഡാം ബലപ്പെടുത്തുക എന്നതുകൊണ്ട് ഡാമിന്റെ വീതി കൂട്ടുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ഡാമിന്റെ വീതി കൂട്ടണമെങ്കില്‍ തൊട്ടടുത്ത് നില്‍ക്കുന്ന 3 മരങ്ങള്‍ നിര്‍ബന്ധമായും മുറിക്കേണ്ടി വരും.



താന്നി, വഴന, ഉന്നം മരങ്ങളാണ് ഇവ. ഈ 3 മരങ്ങളോട് അനുബന്ധിച്ചുള്ള 24 ഓളം മറ്റ് മരങ്ങള്‍ മുറിച്ചാല്‍ തമിഴ്‌നാടിന് സുഗമമായി ഡാമിന്റെ അടുത്തേക്ക് വാഹനങ്ങളും നിര്‍മാണ സാമഗ്രികളും എത്തിക്കുകയും ചെയ്യാം. ഒപ്പംതന്നെ ബേബി ഡാമിന്റെ തൊട്ടടുത്തുള്ള എര്‍ത്തന്‍ഡാമും ശക്തിപ്പെടുത്താം. ബേബി ഡാമും എര്‍ത്തന്‍ ഡാമും ബലപ്പെടുത്തിയാല്‍ പ്രധാന അണക്കെട്ടില്‍ അറ്റകുറ്റപ്പണിയില്ലാതെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താം എന്നതും തമിഴ്‌നാട് ലക്ഷ്യം വയ്ക്കുന്നു.

മരങ്ങള്‍ മുറിച്ചു മാറ്റി ബേബി ഡാം ശക്തിപ്പെടുത്തുകയല്ല, മറിച്ച് മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ മരങ്ങള്‍ മുറിച്ച് ബേബി ഡാം പണി തുടങ്ങിയാല്‍ തമിഴ്‌നാടിന് ലഭിക്കുന്ന മേല്‍ക്കൈ തടയാന്‍ കേരളം മുന്‍പുതന്നെ ജാഗ്രത കാട്ടിയിട്ടുണ്ട്. ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം അല്ല അനുവാദം കൊടുക്കേണ്ടത് എന്നതാണു മറ്റൊരു കാര്യം. മരങ്ങള്‍ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിന്റെ പാട്ട ഭൂമിയിലും ബഫര്‍ സോണിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര വനം വന്യജീവി വകുപ്പാണ് മരം മുറിക്കാന്‍ അനുമതി നല്‍കേണ്ടത്.

 



മരം മുറിക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റാണ് കേരളം നല്‍കേണ്ടത്. പാട്ടക്കരാര്‍ പ്രകാരം തമിഴ്‌നാടിന് മരങ്ങള്‍ മുറിക്കാന്‍ അധികാരമുണ്ടെന്ന് കാട്ടിയാണ് നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ബഫര്‍സോണിലെ മരങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ അനുവാദത്തിന് സമര്‍പ്പിച്ചിട്ടും ഇല്ല.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോടതി ഉത്തരവിടുകയുള്ളു. അതാണ് തമിഴ്‌നാടിന്റെ ധൈര്യം.ബേബി ഡാം ശക്തിപ്പെടുത്തി മുല്ലപെരിയാര്‍ കൈയിലാക്കണം എന്നതാണ് ഐഡിയ.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (48 minutes ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (58 minutes ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (1 hour ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (1 hour ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (2 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (2 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (2 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (2 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (2 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (3 hours ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (3 hours ago)

ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ  (3 hours ago)

ഭാരത് ഭവനിൽ എസ്. പി. വെങ്കിടേഷ് ഓർമ്മ കൂട്ടായ്മയും സംഗീതാർച്ചനയും  (3 hours ago)

Malayali Vartha Recommends