ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിക്ക് ആരാണ് അവസരമൊരുക്കിയത് ആരാണെന്ന് മന്ത്രി വി. ശിവൻകുട്ടി

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഓരോന്നായി പുറത്തുവരുമ്പോൾ, അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്ക് 'സ്ഥലകാലബോധം' നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള തരംതാഴ്ന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് ഇന്ന് മന്ത്രി വി. ശിവൻകുട്ടി .
മുഖ്യമന്ത്രിയുടെ സ്ഥലകാലബോധത്തെക്കുറിച്ച് വേണുഗോപാൽ ആശങ്കപ്പെടേണ്ടതില്ല. മറിച്ച്, കോൺഗ്രസിന്റെ സമുന്നത നേതാക്കളെ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി എങ്ങനെയാണ് സന്ദർശിച്ചതെന്ന കാര്യത്തിൽ മറുപടി പറയാനുള്ള ബാധ്യത വേണുഗോപാലിനുണ്ട്. അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിക്ക് ആരാണ് അവസരമൊരുക്കിയത്? എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.സി. വേണുഗോപാൽ അറിയാതെ ഇത്തരം കൂടിക്കാഴ്ചകൾ നടക്കുമോ?
ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാത്ത ഈ അവസരം ഒരു കവർച്ചാ കേസിലെ പ്രതിക്ക് ലഭിച്ചത് ദുരൂഹമാണ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തുമ്പോൾ സത്യങ്ങൾ പുറത്തുവരും. കള്ളനെ കൈയ്യോടെ പിടികൂടുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ് വേണുഗോപാലിന്റെ വാക്കുകളിൽ നിഴലിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം അറിയാം. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ മോഷണ പ്രതികളുമായുള്ള ബന്ധം മറച്ചുവെക്കാനാകില്ല. വേണുഗോപാൽ ആദ്യം സ്വന്തം പാർട്ടിയിലെ 'സ്വർണ്ണ' ബന്ധങ്ങളെക്കുറിച്ച് മറുപടി പറയട്ടെ.
ശബരിമല സ്വർണക്കള്ളക്കേസിലെ അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്നും കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എം.പി. കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ അങ്ങേയറ്റം ഗൗരവകരമാണ്. പൊതുപ്രവർത്തകർ പുലർത്തേണ്ട സുതാര്യതയ്ക്ക് വിരുദ്ധമായ ഇത്തരം ഇടപാടുകൾ കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നത്.
https://www.facebook.com/Malayalivartha
























