അന്‍സി കബീറിന്റേയും അഞ്ജന ഷാജന്റേയും അപകട മരണം, കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ റെയ്ഡ്, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കും

മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ റെയ്ഡ്. ഇരുവരും ഉൾപ്പെടെ 3 പേരാണ് അപകടത്തിൽ മരിച്ചത്. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്. അപകട സമയത്ത് കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്‌ദുൾ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിരുന്നു. ഇതിനുപിന്നാലെയാണ് ഹോട്ടലിൽ പരിശോധന നടത്തുന്നത്.
കൊവിഡ് കാലത്ത് ഡിജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉളളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടത്ത് പാർട്ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്‍റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസും പരിശോധന നടത്തിയിരുന്നു.
നവംബർ ഒന്നിന് പുലർച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ ആൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് കഴിഞ്ഞ രാത്രി എട്ടരയ്ക്കാണ് മരിച്ചത്. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്റെ മകനാണ് കെ.എ. മുഹമ്മദ്.
കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം വൈറ്റിലയില്‍ ഹോളിഡേ ഇന്‍ഹോട്ടലിന് മുന്നില്‍ വച്ചാണ് അപടമുണ്ടായത്. സംഭവ സ്ഥലത്തുവച്ചു തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിക്കുകയായിരുന്നു. ഡി.ജെ.പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകർന്നിരുന്നു.
https://www.facebook.com/Malayalivartha























