ബസ് ചാര്‍ജ് കൂട്ടും; വര്‍ധനയ്ക്ക് എല്‍ഡിഎഫ് പച്ചക്കൊടി, നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി

സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് കൂട്ടുന്നതിൽ പച്ചക്കൊടി കാണിച്ച് എൽ ഡി എഫ്. നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു കോട്ടയത്തു നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു സ്വകാര്യ ബസ് സമരം ഇന്നലെ മാറ്റിവച്ചിരുന്നു.
നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതല്‍ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകള്‍ പിൻവലിച്ചിരിക്കുന്നത്. ചര്‍ച്ച തുടരുമെന്നും ഈ മാസം 18നകം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഡീസല്‍ സബ്സിഡി നല്‍കണം. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നതാണ് സ്വകാര്യ ബസുടമകള്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം, കിലോ മീറ്ററിന് ഒരു രൂപയായി വര്‍ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിരുന്നു.
https://www.facebook.com/Malayalivartha























