ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടര്‍ത്തരുത്! സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ് ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ല, സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി

സിനിമാ ചിത്രീകരണം തടയുമെന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ വിമര്‍ശനം ഉയർന്നിരിക്കുന്നു. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടര്‍ത്തരുതെന്ന് യോഗത്തില്‍ പ്രസിഡന്റ കെ സുധാകരന്‍ അറിയിച്ചു.
സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ് ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരന്‍ വിമർശിച്ചിരുന്നു. ഇക്കാര്യം യൂത്ത് കോണ്‍ഗ്രസിനെ അറിയിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
ഇന്ധന വിലവര്‍ദ്ധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേർന്നിരിക്കുന്ന ചേര്‍ന്ന കെപിസിസി യോഗത്തില്‍ തീരുമാനമായി. സമരത്തിന്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല തീർത്തിരിക്കുകയാണ്.
സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച തന്റെ ഇന്നലത്തെ വിശദീകരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സതീശന്‍ പറഞ്ഞു. ഇന്ധന വിലക്കെതിരെ ബ്ലോക്ക് തലം മുതല്‍ സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 21,22 തീയതികളില്‍ കെപിസിസി ഭാരവാഹി ക്യാമ്പ് നടത്താനും തീരുമാനിച്ചിരിക്കുന്നു.
അതേസമയം, ഇന്നലെ, ശ്രീനിവാസന്റെ സിനിമ ചിത്രീകരണം തടഞ്ഞ് ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് 'കീടം' സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്.
ശ്രീനിവാസന് പുറമെ വിജയ് ബാബു, രജിഷ വിജയന്‍ എന്നിവര്‍ അഭിനയിക്കുന്ന സിനിമയാണിത്. എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ചിത്രീകരണം. രാഹുല്‍ റിജി നായര്‍ ആണ് കീടം സിനിമ സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഷാജി കൈലാസും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന 'കടുവ' സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. വഴി തടഞ്ഞാണ് സിനിമ ഷൂട്ട് ചെയ്യുന്നതെന്ന് ആരോപിച്ച് പൊന്‍കുന്നത്തുനിന്നും എത്തിയ പ്രവര്‍ത്തകര്‍ ചിത്രീകരണം തടസപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശ്നത്തില്‍ ഇടപെടുകയും ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.
റോഡ് തടഞ്ഞ് സിനിമ ചിത്രീകരിക്കുന്നോയെന്ന് ചോദിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സിനിമയ്ക്ക് ചിത്രീകരണാനുമതിയുണ്ടെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























